സ്ത്രീയെന്ന വ്യാജേന വാട്സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കി; സാമൂഹിക പ്രവര്‍ത്തകരായ വനിതകള്‍ക്ക് വിഡിയോ കോള്‍ ചെയ്തു സ്വന്തം ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അശ്ലീല വീഡിയോ അയക്കുകയും ചെയ്തയാൾ പിടിയില്‍

വനിതാമെമ്ബറാണെന്ന് തെറ്റിദ്ധരിപ്പിച്ച് മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്ത് - കുടുംബശ്രീ വനിതാ മെമ്ബര്‍മാരെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും, ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകള്‍ അയക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ മൂച്ചിക്കല്‍ സ്വദേശി റിജാസ് ആണ് പിടിയിലായത്.
പഞ്ചായത്ത് അംഗങ്ങളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും മൊബൈല്‍ നമ്ബറുകള്‍ ഇയാള് പഞ്ചായത്തുകളുടെ വെബ് സൈറ്റ് വഴിയും ഗൂഗില്‍ വഴിയും ശേഖരിക്കുകയും വനിതാ മെമ്ബര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്സ്‌ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കുകയും ചെയ്തു. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ മെമ്ബര്‍മാര്‍ മാരെ ഉള്‍പ്പെടുത്തി ആണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇതിലേക്ക് അശ്ലീല വീഡിയോകള്‍ അയക്കുക, അതിലെ മെമ്ബര്‍മാരെ വിഡിയോ കോള്‍ ചെയ്തു സ്വന്തം ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആണ് പ്രതി ചെയ്തിരുന്നത്.
രണ്ട് വര്‍ഷത്തോളമായി രാജസ്ഥാന്‍ സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്ബറുപയോഗിച്ചാണ് വാട്ട്സ്‌ആപ് വഴി വീഡിയോകള്‍ അയച്ചിരുന്നത്. കൂടാതെഫോണ്‍ നമ്ബറില്‍ നിന്ന് മറ്റാരെയും വിളിക്കുകയും ചെയ്തിരുന്നില്ല. ഇതെല്ലാം പ്രതിയെ പിടികൂടുന്നതിന് പൊലീസിന് പ്രയാസം ഉണ്ടാക്കിയിരുന്നു. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര എന്നീ സ്റ്റേഷനുകളില്‍ പ്രതിയെ പിടികൂടുന്നതിനായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ എ.എസ്.പി എം. ഹേമലതയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്.
റിജാസിനെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതി ഇതിന് മുന്‍പ് സമാനമായ പ്രവൃത്തി ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പൂക്കോട്ടുംപാടം ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയതത്. പൂക്കോട്ടുംപാടം സബ് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ് അയോടന്‍, അബ്ദുള്‍ കരീം, എ.എസ്.ഐ വി.കെ.പ്രദീപ്, എസ്.സി.പി.ഒ സുനില്‍, സി.പി.ഒ ഇ.ജി പ്രദീപ്, തിരൂര്‍ ഡന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ കെ.പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എ.സി.പി.ഒ സി.വി രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു..
https://www.facebook.com/Malayalivartha