പൈലറ്റ് ഇത് മുന്നിൽ കണ്ട് കൊണ്ടായിരിക്കാം ഇങ്ങനെ ലാൻഡ് ചെയ്തത് :ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹപ്രവർത്തകൻ:കാരണം എന്തെന്ന് ബ്ലാക്ക് ബോക്സ് പറയും..
കരിപ്പൂർ വിമാനപകടത്തിന്റെ പിന്നിലുള്ള കാരണം ഇതായിരിക്കും എന്ന നിഗമനത്തിൽ പൈലറ്റ് സാം കാലിപ്സോ. അക്വാപ്ലേനിങ് മൂലം ആയിരിക്കാമെന്നാണ് പൈലറ്റ് സാം കാലിപ്സോ പറയുന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ക്യാപ്റ്റൻ ദീപക് സാഠേയുടെ സഹപ്രവർത്തകൻ കൂടിയായിരുന്നു സാം കാലിപ്സോ.
പൈലറ്റ് ഇതൊക്കെ ആലോചിച്ച് തന്നെ ആയിരിക്കും ഇത്തരമൊരു ലാന്റിങ് നടത്തിയത എന്നും എന്നാൽ എന്താണ് സംഭവിച്ചതെന്നകൃത്യമായി പറയാൻ ഇപ്പോൾ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു അക്വാപ്ലേനിങ് അതായത് ( വെള്ളത്തിൽ തെന്നിപ്പോവുന്ന അവസ്ഥ) ആയിരിക്കാം കാരണം. റൺവേയ്ക്കും വിമാനത്തിന്റെ ചക്രങ്ങൾക്കുമിടയിൽ നേരിയ തോതിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ എയർക്രാഫ്റ്റ് തെന്നാനുള്ള സാധ്യത ഏറെക്കൂടുതലാണ് എന്നും അദ്ദേഹം വ്യക്തമാക്കി . വെള്ളമുള്ള എല്ലാ റൺവേയിലും ഈ തെന്നൽ നടക്കണമെന്നില്ല എന്നും അദ്ദേഹം പറയുന്നു.
അതേ സമയം വിമാന അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ സഹായകമായി ബ്ലാക്ക് ബോക്സ് കണ്ടെത്തി. കരിപ്പൂരിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. ഡിജിറ്റൽ ഫ്ളൈറ്റ് ഡാറ്റാ റെക്കോർഡർ, കോക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവയാണ് കണ്ടെടുത്തത്.
വിമാനം എങ്ങനെ അപകടത്തിൽ പെട്ടുവെന്ന് കണ്ടെത്താൻ ഇതിലെ വിവരങ്ങൾ അന്വേഷണ സംഘത്തെ സഹായിക്കും. അപകടത്തിന് തൊട്ടുമുമ്പ് വിമാനം എത്ര ഉയരത്തിലായിരുന്നു, അതിന്റെ സ്ഥാനം, വേഗത, പൈലറ്റും എയർ ട്രാഫിക് കൺട്രോളും തമ്മിലുള്ള ആശയ വിനിമയം എന്നിവ ഈ ഉപകരണങ്ങളിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്.
ഈ ഉപകരണങ്ങളിൽ നിന്ന് ലഭിക്കുന്ന നിർണായക വിവരങ്ങൾ അപകട കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾക്ക് സഹായകരമാകും.
രണ്ടുതവണ പൈലറ്റ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥമൂലം അതിന് സാധിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തുടർന്ന് പൈലറ്റ് വിമാനത്താവളത്തെ കുറച്ചുസമയം വലം വെച്ചതിന് ശേഷമാണ് ലാൻഡ് ചെയ്തത്.
എന്നാൽ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ലാൻഡിങ് സമയത്ത് വിമാനം അതീവ വേഗതയിലായിരുന്നുവെന്നും റൺവേയിൽ അത് നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കുകയുമായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.
190 യാത്രക്കാരുമായി വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിലെത്തിയത്. അപകടത്തിൽ രണ്ട് പൈലറ്റുമാരുൾപ്പെടെ 18 പേരാണ് മരിച്ചത്
https://www.facebook.com/Malayalivartha