Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...


19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി


തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്ദീപ് വാചസ്പതി


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്

കർണാടകയിൽ നിന്നും കേരളത്തിൽ നിന്നും സിറിയ യിൽ ആട് മേയ്ക്കാൻ പോയവരിൽ ഭൂരിഭാഗവും എസ് ഡി പി ഐ അനുഭാവികളോ അവരുടെ സജീവ പ്രവർത്തകരോ അവരുടെ നേതാക്കളോ ഒക്കെ ആയിരിന്നു .യുദ്ധത്തെയും താലിബാനേയും പരസ്യമായി പ്രകീർത്തിക്കുന്ന ഐ എസ് അംഗങ്ങളുടെ സാമൂഹ്യ മാദ്ധ്യമ ഇടപെടലുകൾ ഒക്കെ നമ്മൾ നിത്യേനെ എന്ന വണ്ണം കണ്ടു വരുന്നു... കേരളം ഭയപ്പെടേണ്ടത്

13 AUGUST 2020 05:02 PM IST
മലയാളി വാര്‍ത്ത

എസ്. ഡി പി ഐ , എന്ന സംഘടനയ്ക്കും അതിന്റെ അനുഭാവികൾക്കും തീവ്ര വാദത്തോടും വിഘടന വാദത്തോടും ഉള്ള താല്പര്യം അത്ര രഹസ്യമൊന്നുമല്ല . കർണാടകയിൽ നിന്നും കേരളത്തിൽ നിന്നും സിറിയ യിൽ ആട് മേയ്ക്കാൻ പോയവരിൽ ഭൂരിഭാഗവും എസ് ഡി പി ഐ അനുഭാവികളോ അവരുടെ സജീവ പ്രവർത്തകരോ അവരുടെ നേതാക്കളോ ഒക്കെ ആയിരിന്നു .യുദ്ധത്തെയും താലിബാനേയും പരസ്യമായി പ്രകീർത്തിക്കുന്ന ഐ എസ് അംഗങ്ങളുടെ സാമൂഹ്യ മാദ്ധ്യമ ഇടപെടലുകൾ ഒക്കെ നമ്മൾ നിത്യേനെ എന്ന വണ്ണം കണ്ടു വരുന്നും ഉണ്ട് .

ഈയടുത്താണ് ഒരു പ്രമുഖ "മലയാള സിനിമയുടെ" പുതുമുഖ തിരക്കഥാ കൃത്തിനു തന്റെ പഴയ പോസ്റ്റുകൾ കാരണം ആ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നത് . ഒരു മറയും കൂടാതെ പരസ്യമായി തീവ്ര വാദ പ്രവര്ത്തനങ്ങളെ ഒരു ഉളുപ്പും ഇല്ലാതെ പച്ചയ്ക്കു ന്യായീകരിക്കുന്ന ഇത്തരക്കാരെ നമ്മൾ പലപ്പോഴും നമ്മുടെ പൊതു മണ്ഡലങ്ങളിൽ ബുദ്ധി ജീവി പരിവേഷത്തിലും , മറ്റു ഇടതു ചിന്തകരുടെ കൂട്ടത്തിലും , മതേതരത്വ വാദി കളുടെ ഇടയിലും , ദളിത് ആക്ടിവിസ്റ്റുകളുടെ കൂട്ടത്തിലും കാണുന്നുണ്ട് .ഇവർ ഉണ്ടാക്കുന്ന ഭീഷണി കൃത്യമായി വിലയിരുത്തുന്നതിൽ പൊതു സമൂഹത്തിനു എന്ത് കൊണ്ടാണ് തെറ്റ് പറ്റുന്നത് . എന്ത് കൊണ്ടാണ് രാഷ്ട്രീയ പാർട്ടികളും ചില മതേ തര പ്രസ്ഥാനങ്ങളും ഇവരെ ഒളിഞ്ഞും തെളിഞ്ഞും പ്രീണിപ്പിക്കുന്നത്?.

സ്വാർത്ഥ താൽപര്യങ്ങൾക്കു കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ് എന്ന തിരിച്ചറിവ് കോൺഗ്രസ് ഉൾപ്പെടെ ഉള്ള കക്ഷികൾക്ക് ഇനിയും എന്താണ് വരാത്തത്? . അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്കു വേണ്ടി , സങ്കുചിത സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള സൊ കോൾഡ് മതേ തര പ്രസ്ഥാനങ്ങൾ ഇവരുടെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ , ജനങ്ങളുടെ ജീവനും സ്വത്തും രാജ്യത്തിൻറെ സുരക്ഷിതത്വവും പണയം വച്ചാണ് ഇവർ കളിക്കുന്നതെന്ന് എന്നാണിവർ മനസ്സിലാക്കുവാൻ പോകുന്നത്? .ഇവരുടെ എം എൽ എ , എം പി പദവികൾക്കു വേണ്ടി ജനങ്ങളുടെ ജീവൻ വച്ച് പന്താടാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തിട്ടുള്ളത് ?

രണ്ടു ദിവസം മുൻപ് നടന്ന ബാംഗ്ലൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള സാഹചര്യങ്ങൾ വിലയിരുത്തിയാലും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് അവരുടെ നേതൃത്വത്തിൽ ഉയർന്നു വരുന്ന അതി തീവ്രമായ ഭീഷണി തന്നെയാണ് . ഈ ഒരു സാഹചര്യത്തിലാണ് കർണാടക മന്ത്രി സഭയിലെ ടൂറിസം വകുപ്പ് മന്ത്രിയുടെ വിലയിരുത്തലുകളെ നമ്മൾ വേണ്ട വിധം ഗൗരവത്തിൽ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത്

ബാംഗ്ലൂർ കലാപം ഒറ്റപ്പെട്ട സംഭവം അല്ലെന്നും , പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്താൽ ഉടലെടുത്തത് അല്ലെന്നും കർണാടക ടൂറിസം വകുപ്പ് മന്ത്രി പറഞ്ഞത് , സംഘടിതമായതും അസൂസ്ത്രിതം ആയി ഏകോപിപ്പിക്കപ്പെട്ടതും ആയ ഒരു കലാപം ആണ് ബാംഗ്ലൂറിൽ നടന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി സി ടി രവി .


" ഇത് കൃത്യമായും ആസൂത്രിതമായ ഒരു കലാപം തന്നെയാണ് , മന്ത്രി വ്യക്തമാക്കി , ദളിത് കോൺഗ്രസ് എം എൽ എ യുടെ ബന്ധു പോസ്റ്റ് ചെയ്തു എന്ന് പറയപ്പെടുന്ന ഫേസ്ബുക് പോസ്റ്റ് ന്റെ പേരിൽ മണിക്കൂറുകൾക്ക് അകം ഒത്തു ചേർന്നിരിക്കുന്നത് ആയിരക്കണക്കിന് പേരാണ് , അവരുടെ കയ്യിൽ പെട്രോൾ ബോംബുകളും മാരകായുധങ്ങളും ഉണ്ടായിരിന്നു. ഇത്ര പെട്ടെന്ന് എങ്ങനെ ഇവയൊക്കെ സംഘടിപ്പിക്കപ്പെട്ടു ?? ഇത് ആസൂത്രിതമായ ഒരു കലാപത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് " മന്ത്രി വ്യക്തമാക്കി

ഇത് ആദ്യത്തേതോ ഒറ്റപെട്ടതോ ആയ സംഭവം അല്ലെന്നും , സി എ എ പ്രക്ഷോഭ കാലത്തും സമാനമായ കലാപം മംഗലാപുരത്തു ആസൂത്രിതം ആയി പൊട്ടി പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ആവർത്തിച്ചു .സമാനമായ രീതിയിൽ ആണ് അന്നും ലഹള ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത് . അന്നും കലാപത്തിന് പിറകിൽ പ്രവൃത്തിച്ചിരുന്നത് എസ് .ഡി .പി . ഐ എന്ന തീവ്ര വാദ അനുകൂല ഭീകര സംഘടനയാണ് .

അവർ ജനങ്ങളെ പ്രകോപിപ്പിക്കുന്നു .ലഹളകൾ നടത്തുവാനും അത് കലാപങ്ങൾ ആയി മാറ്റുവാനും അവർ വിദഗ്ധരാണ് . അതിൽ അവർ വളരെ പ്രശസ്തരും ആണ് .കോൺഗ്രസ് പാർട്ടി ഇത്തരം ചിദ്ര ശക്തികളെ പ്രീണിപ്പിക്കുന്ന രാജ്യ ദ്രോഹപരമായ നിലപാടാണ് എന്നും സ്വീകരിച്ചു പോന്നിട്ടുള്ളത് , സ്വന്തം വോട്ട് ബാങ്ക് സംരക്ഷിക്കാൻ രാജ്യത്തിന്റെ സുരക്ഷിതത്വം പണയം വച്ചുള്ള കളിയാണ് കോൺഗ്രസ് ഇവിടെ കളിക്കുന്നത് .എന്നാൽ ഞങ്ങൾ അങ്ങനെയല്ല ഇതിനെ കാണുന്നത് , ഞങ്ങൾ ഇതിനെ ഗൗരവകരമായി തന്നെ കാണുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ ഇത്തരത്തിൽ ഒന്ന് സംഭവിച്ചിട്ടില്ല . ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് ചെയ്തത് പോലെ , നാശ നഷ്ടങ്ങൾ കലാപകാരികളിൽ നിന്നും ഈടാക്കാൻ തന്നെയങ്ങു സർക്കാർ തീരുമാനം . മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

സി. എ. എ പ്രക്ഷോഭത്തിന്റെ പേരിൽ ഡൽഹിയിലും , ജാമിയ മിലിയയിലും മംഗലാപുരത്തും ഇപ്പൊ ബാംഗ്ലൂരിലും നടന്ന സംഭവങ്ങൾ , അവയുടെ അസൂസ്തൃതം ആയ സംഘടിത സ്വഭാവം വിരൽ ചൂണ്ടുന്നത് ചിദ്ര ശക്തികൾ ദീർഘ കാലം ആയി നടത്തി വരുന്ന ഒരു പ്ലാനിന്റെ ഭാഗമാണ് ഇതെന്നാണ് . ചെറിയ സാഹചര്യങ്ങളിൽ വൈകാരികമായി പ്രകോപിപ്പിച്ചു കൊണ്ട് ഏകോപിതമായ വലിയ കലാപങ്ങളിലേക്കു തയ്യാറെടുക്കുന്നതിനു വേണ്ടിയുള്ള ട്രയൽ ആണോ ഈ സ്ഥലങ്ങളിൽ ഒക്കെ നടന്നിരിക്കുന്നതെന്നു തീർച്ചയായും സംശയിക്കപ്പെടാവുന്നതാണ് . അങ്ങനെയെങ്കിൽ രാജ്യത്തെ കാത്തിരിക്കുന്നത് അശാന്തിയുടെ ദിനങ്ങൾ ആണെന്ന് തീർച്ചയായും ഭയപ്പെടേണ്ടിയിരിക്കുന്നു

ഐക്യ രാഷ്ട്ര സഭയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിലും കർണാടകയിൽ സ്ഥിരീകരിച്ച , വളർന്നു വരുന്ന ഇസ്ലാമിക സ്റ്റേറ്റ് ന്റെ സ്വാധീനവും സമാന സംഭവങ്ങളും കൂട്ടി വായിക്കുമ്പോൾ . നമുക്കെല്ലാം ഉറക്കം നഷ്ടപ്പെടുന്ന ദിവസങ്ങൾ ആണ് ഇനി ഒരു പക്ഷെ വരൻ പോകുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് പറയേണ്ടി വരും .നിരവധി ചെറുപ്പക്കാരാണ് അതി വൈകാരികതയുടെ പേരിൽ ഇത്തരം കേന്ദ്രങ്ങളിലേക്ക് റിക്രൂട് ചെയ്യപ്പെടുന്നത് .ഭയാനകമായ സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്

സി എ എ , ആർട്ടിക്കിൾ 370 , രാമക്ഷേത്ര വിധി എന്നിവയോടു അനുബന്ധിച്ചു രാജ്യത്തു അശാന്തിയുടെ വിത്ത് പാകുവാൻ ആണ് , സംഘടിത തീവ്ര വാദ, ചിദ്ര ശക്തികളുടെ ശ്രമം .പഴുതുകളടച്ചതും, ശക്തവും , ഇരുമ്പു മുഷ്ടിയോടു കൂടിയുള്ളതും ആയ നയങ്ങളും നടപടികളും കൈക്കൊണ്ടില്ലെങ്കിൽ , രാജ്യം ഇത്തരത്തിലുള്ള തീവ്ര വാദ സംഘടനകളുടെ കൈകളിൽ പെടുവാനും തുടർന്ന് അരക്ഷിതാവസ്ഥയും അരാജകത്വവും പടരുവാനും സാഹചര്യം ഉണ്ട് . തീർത്തും ഭീതിജനകമായ സാഹചര്യം ആണ് നമുക്ക് മുന്നിൽ ഉള്ളത്

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (3 hours ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (3 hours ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (3 hours ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (4 hours ago)

അമ്പമ്പോ !!എന്തൊരു തിരക്ക് !! നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇത് ബെസ്ററ് ടൈം .... ഇരട്ടി ലാഭമെന്ന് പ്രവാസികൾ  (4 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ  (4 hours ago)

2026 ഓടെ യുഎഇയിൽ 'പഞ്ചസാര അളവ് നോക്കി' നികുതി!! പ്ലാസ്റ്റിക്കിന് പൂർണ നിരോധനം വാറ്റ് നിയമങ്ങൾ ലളിതമാക്കുന്നു  (4 hours ago)

മന്ത്രിമാർ പോര ...മുഖ്യമന്ത്രി എത്തീരിക്കണം...!കട്ടായം പറഞ്ഞ് ഗവർണർ..!മന്ത്രിമാരെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടു  (4 hours ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (6 hours ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (6 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി  (6 hours ago)

മലയാറ്റൂരില്‍ പത്തൊന്‍പതുകാരിയുടെ കൊലപാതകം; ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍  (7 hours ago)

നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ട വിധിയില്‍ നിലപാടുകള്‍ വ്യക്തമാക്കി ഭാഗ്യലക്ഷ്മി  (7 hours ago)

നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷം മുമ്പുള്ള പത്ര കട്ടിംഗ്‌സ് പങ്കുവച്ച് ജോയ് മാത്യു  (7 hours ago)

തലസ്ഥാനത്തെ വര്‍ണ്ണാഭമാക്കാന്‍ വസന്തോത്സവം-2025 ന് ഡിസംബര്‍ 23 ന് തുടക്കമാകും: പുഷ്പാലങ്കാര മത്സരത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 വരെ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends