Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

ചര്‍ച്ച കൊഴുക്കുമ്പോള്‍... ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പ്രത്യേക കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ സ്വര്‍ണക്കടത്തു കേസും ദിലീപിന്റെ കേസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സിനിമാ രംഗത്ത് ചര്‍ച്ചകള്‍ കൊഴുക്കുന്നു; ഇപ്പോഴത്തെ കടുപ്പിക്കലില്‍ എന്തെങ്കിലും പുകയുന്നോ?

16 SEPTEMBER 2020 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി പ്രത്യേക കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ സ്വര്‍ണ്ണക്കടത്തു കേസും ദിലീപിന്റെ കേസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സിനിമാ രംഗത്ത് ചര്‍ച്ചകള്‍ കൊഴുക്കുന്നു.

ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിവഴ. എന്നാല്‍ മൊഴിമാറ്റല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നിട്ടും പോലീസ് ഇപ്പോള്‍ മാത്രം അനങ്ങിയതിലാണ് ദിലീപിന്റെ സിനിമാ സുഹ്യത്തുക്കള്‍ക്ക് അത്ഭുതം.

ദിലീപും മുഖ്യ പ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കുന്നതിനുള്ള പ്രോസിക്യൂഷന്‍ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 45 സാക്ഷികളുടെ വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ദിലീപിനോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ നടന്‍ മുകേഷിന്റെ സാക്ഷി വിസ്താരവും പൂര്‍ത്തിയായി.
കേസിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാല്‍ ഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ ഉപാധികള്‍ നടന്‍ ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ജനുവരി മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുള്ളത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചിലര്‍ക്കുള്ള കുടിപ്പകയാണ് നടീ പീഡന കേസിലേക്ക് വഴി വച്ചതെന്നാണ് ദിലീപിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. സിനിമാ കേസ് ഉണ്ടായുന്നതിന് മുമ്പ് ദിലീപ് മലയാള സിനിമയിലെ മുടിചൂടാ മന്നനായിരുന്നു. സൂപ്പര്‍ താരങ്ങളെ വരെ നിയന്ത്രിച്ചിരുന്നത് ദിലീപാണെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. മലയാള സിനിമയില്‍ ഈച്ച പറക്കണമെങ്കിലും ദിലീപ് അറിയണമെന്നതായിരുന്നു കീഴ് വഴക്കം. ദിലീപിന് രാഷ്ട്രീയ ബന്ധങ്ങളും ധാരാളം ഉണ്ടായിരുന്നു. സിനിമയില്‍ സജീവമായിരുന്ന രാഷ്ട്രീയനേതാവിനെതിരെ തിരിഞ്ഞതാണ് പീഡന കേസിലേക്ക് നയിച്ചതെന്ന് ദിലീപ് വിശ്വസിക്കുന്നു. എന്നാല്‍ അത്മ വിശ്വാസം തെല്ലും കുറയാതെ ദിലീപ് കരുക്കള്‍ നീക്കി. അതിന്റെ ഫലമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് കരുതുന്നവരുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ദിലീപിന് എന്തെങ്കിലും റോള്‍ ഉള്ളതായി ആരും ഇതുവരെ ആരോപണം ഉന്നയിച്ചിട്ടില്ല. എന്നാല്‍ ദിലീപിനെ ദ്രോഹിച്ചവരില്‍ പലര്‍ക്കും റോള്‍ ഉള്ളതായി ദിലീപിന്റെ സുഹൃത്തുക്കള്‍ കരുതുന്നു. എന്നാല്‍ ദിലീപിന്റെ ശത്രുക്കള്‍ ഇങ്ങനെയല്ല വിശ്വസിക്കുന്നതെന്ന കാര്യം നാട്ടില്‍ പാട്ടാണ്. ഇത് കുടിപ്പക വളര്‍ത്താന്‍ കാരണമായെന്നും വിശ്വസിക്കുന്നവര്‍ സിനിമാ ലോകത്തുണ്ട്. അല്ലെങ്കില്‍ പൊടുന്നനെ ജാമ്യം റദ്ദാക്കാന്‍ നീങ്ങില്ലെന്നാണ് ദിലീപിന്റെ സ്‌നേഹിതര്‍ കരുതുന്നത് .

കോടതി ജാമ്യം റദ്ദാക്കുകയാണെങ്കില്‍ ദിലീപിന്റെ ജീവിതം വീണ്ടും സംഭവബഹുലമാകും. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ദിലീപിനുള്ളിലെ മിമിക്രി വാസന ശ്രദ്ധേയമായിരുന്നു. കൊച്ചി കലാഭവനില്‍ എത്തിയതോടെയാണ് ദിലീപിന്റെ ജാതകം മാറ്റി എഴുതപ്പെട്ടത്. ഇക്കാലത്ത് നാദിര്‍ഷായുമായി ചേര്‍ന്ന് തയ്യാറാക്കിയ കോമഡി കാസറ്റ് ഏറെ ശ്രദ്ധ നേടി. ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റ് വന്‍ വിജയമാണ് നേടിയത്.

ഏഷ്യാനെറ്റിലൂടെയാണ് ദിലീപിനെ പ്രേക്ഷക ലോകം ആദ്യമായി തിരിച്ചറിഞ്ഞത്. കോമി കോള എന്ന ആക്ഷേപഹാസ്യ പരിപാടി കണ്ട് ജനം ചിരിച്ചു തള്ളി . നടനാവാനാണ് ദിലീപ് സിനിമയിലെത്തിയതെങ്കിലും കമലിന്റെ സംവിധാനസഹായിയായിട്ടായിരുന്നു തുടക്കം. 1992 ല്‍ കമല്‍ തന്നെ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയ വേഷം നല്‍കി. സൈന്യം എന്ന ജോഷി ചിത്രത്തില്‍ വിക്രത്തിനൊപ്പം അഭിനയിച്ചത് ശ്രദ്ധേയമായി. എന്നാല്‍ സുനില്‍ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന ചിത്രം ദിലീപിന്റെ ജാതകം തിരുത്തിയെഴുതി. മാനത്തെ കൊട്ടാരത്തിലെ കഥാപാത്രത്തിന്റെ പേരായ ദിലീപ് സ്വന്തം ജീവിതത്തിലും സ്വീകരിച്ചു. സുമുഖനായ ഹാസ്യതാരം എന്ന പേര് ദിലീപിനെ ശ്രദ്ധേയനാക്കി.

സംവിധായകന്‍ സുന്ദര്‍ദാസാണ് ദിലീപിനെ നായകനാക്കിയത്. ലോഹിതദാസ് എഴുതിയ സല്ലാപം ദിലീപിന് നല്‍കിയത് വിസ്മയകരമായ ഭാവിയാണ്. മഞ്ജു വാര്യരുടെ അരങ്ങേറ്റം നടന്ന സിനിമയായിരുന്നു സല്ലാപം. ബാലതാരമായി വന്ന കാവ്യാമാധവന്‍ ആദ്യം നായികയായതും ദിലീപിന്റെ ചിത്രത്തില്‍ തന്നെ. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിലാണ് ചിത്രം. ലാല്‍ ജോസിന്റെ മീശ മാധവന്‍ ദിലീപിനെ മിനിമം ഗ്യാരണ്ടിയുള്ള നടനാക്കി മാറ്റി. ജോക്കര്‍,റണ്‍വേ തുടങ്ങിയ ചിത്രങ്ങള്‍ പിന്നാലെയെത്തി. ഇതിനിടെ മലയാളസിനിമയിലെ വിഷമാണ് ദിലീപ് എന്ന് തിലകന്‍ പറഞ്ഞതോടെ ദിലീപിന് സിനിമയില്‍ ശുതുക്കള്‍ വര്‍ധിച്ചു. ഇതിനിടെ മഞ്ജുവും ദിലീപും തെറ്റി. അപ്പോഴേക്കും മലയാള സിനിമ ദിലീപിന് ചുറ്റും കറങ്ങാന്‍ തുടങ്ങിയിരുന്നു. 2017 ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെട്ടത്. എല്ലാ വരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് ദിലീപ് അറസ്റ്റിലായത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് ദിലീപ് അറസ്റ്റിലായതും 85 ദിവസം ജയിലില്‍ കിടന്നതും. 2021 ഫെബ്രുവരിയില്‍ വാദം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സ്വര്‍ണ്ണക്കടത്ത് നായകന്‍മാര്‍ ബുദ്ധിപൂര്‍വം നീങ്ങിയാല്‍ ദിലീപ് അകത്താവും. അകത്തായാല്‍ പുറത്തിറങ്ങണമെങ്കില്‍ ചിലപ്പോള്‍ അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (1 hour ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (2 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (2 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (2 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (2 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (2 hours ago)

ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കാതല്‍: സീറാം സാംബശിവ റാവു: ഇടി ജിസിസി വേള്‍ഡ് സര്‍ജ് രണ്ടാം പതിപ്പ് കോവളത്ത് ആരംഭിച്ചു...  (2 hours ago)

ഇന്ത്യയിൽ 50 ഇ-ബൈക്ക് സ്റ്റോറുകൾ തുറക്കാൻ ഇബൈക്ക്‌ഗോ...  (3 hours ago)

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ  (3 hours ago)

വാഹന ഡീലർമാരുടെ സംതൃപ്‍തി ഉയർന്നു; ജെഎസ്ഡബ്ല്യു എംജി, റോയൽ എൻഫീൽഡ്, ടാറ്റ മോട്ടോഴ്‌സ് മുന്നിൽ  (3 hours ago)

PRIVATE BUS മറ്റന്നാൾ സമര പ്രഖ്യാപനം?  (3 hours ago)

Malayali Vartha Recommends