പതിനാല് മണിക്കൂര്‍ ജുഡീഷ്യല്‍ കമീഷന് മുന്നിലിരുന്ന ഉമ്മന്‍ചാണ്ടി രാജിവെച്ചിരുന്നെങ്കില്‍ ധാര്‍മ്മികത മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുമായിരുന്നു; ഖുര്‍ആന്‍ നല്‍കുന്നത് നിയമവിരുദ്ധമാണോയെന്ന് കോടിയേരി
മന്ത്രി കെ.ടി ജലീലിനെ എൻഐഎ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയിലാണെന്നും അദ്ദേഹത്തിന് നല്‍കിയ നോട്ടീസില്‍ അത് വ്യക്തമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയാനാണ് ജലീലിനെ വിളിപ്പിച്ചത്. ഇതിെന്റ പേരില്‍ എന്തു സമരം നടന്നാലും ജലീല്‍ രാജിവെക്കാന്‍ പോകുന്നില്ല എന്നും എ.കെ.ജി സെന്‍ററില്‍ നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പതിനാല് മണിക്കൂര്‍ ജുഡീഷ്യല്‍ കമീഷന് മുന്നിലിരുന്നു. അന്ന് അദ്ദേഹം രാജിവെച്ചിരുന്നെങ്കില്‍ ധാര്‍മ്മികത മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുമായിരുന്നു. സര്‍ക്കാരിനെ ഇകഴ്ത്താന്‍ പ്രതിപക്ഷം ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആരോപണവും കോടിയേരി ഉയര്‍ത്തി. ഖുര്‍ആന്‍ ജലീല്‍ ചോദിച്ചു വാങ്ങിയതല്ല. ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിച്ച പുസ്തകമാണോ? ഖുര്‍ആന്‍ നല്‍കുന്നത് നിയമവിരുദ്ധമാണോ? ആര്‍.എസ്.എസിെന്റ പ്രചരണത്തില്‍ കോണ്‍ഗ്രസും ഒപ്പം ചേര്‍ന്നു. ഖുര്‍ആന്‍ വിതരണം ചെയ്തുവെന്ന ബി.ജെ.പിയുടെ ആരോപണം മുസ്ലിം ലീഗ് ഏറ്റുപിടിക്കുന്നത് എന്തിനാണെന്നും കോടിയേരി ചോദിച്ചു.
കോണ്‍ഗ്രസും മുസ്ലിം ലീഗും ബി.ജെ.പിയുമായി സന്ധിചെയ്യുന്നു. പി.കെ കുഞ്ഞാലിക്കുട്ടി പോലും ബി.ജെ.പിയെ തള്ളിപ്പറയാന്‍ തയാറാകുന്നില്ല. ബി.ജെ.പി എങ്ങനെയാണ് മുസ്ലിം ലീഗിെന്റ ശത്രുവല്ലാതായത്. മുസ്ലിംകളും മതന്യൂനപക്ഷങ്ങളും ഈ നിലപാട് പരിശോധിക്കണം. കോണ്‍ഗ്രസിനും യു.ഡി.എഫിനും ബി.ജെ.പിയുമായി ഉള്ള ബന്ധം പെട്ടെന്ന് ഉണ്ടാകുന്നതല്ല. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണ്. സമരങ്ങള്‍ക്ക് ജനപിന്തുണ ഇല്ല. ഓരോ ദിവസവും സമരക്കാര്‍ ഒറ്റപ്പെടുന്നു. ഗുണ്ടകളെ റിക്രൂട്ട് ചെയ്താണ് കോണ്‍ഗ്രസും ബി.ജെ.പിയും സമരം നയിക്കുന്നത്. തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങള്‍ ഒത്ത് ചേര്‍ന്ന പോലെ സംസ്ഥാനത്തെല്ലായിടത്തും നടക്കുന്നു.
മന്ത്രിമാരെ കൊലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജലീലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നു. എ.കെ ബാലെന്റ വാഹനത്തിന് നേരെ ഏറ് പടക്കം എറിഞ്ഞതും ഇതിെന്റ ഭാഗമായാണ്. ഇത് ആസൂത്രിതമായ അട്ടിമറി സമരമാണ്. ഇത് ജനങ്ങളെ അണിനിരത്തി തന്നെ ചെറുക്കാനാണ് ഇടത് മുന്നണിയുടെ ശ്രമം. ജനപിന്തുണയുള്ളതിനാല്‍ സര്‍ക്കാറിന് ഭയമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha