കോടിയേരി വീട് റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷന്‍

ബിനീഷ് കോടിയേരിയുടെ കുടുംബത്തിന് വമ്പൻ തിരിച്ചടി. കേന്ദ്ര തലത്തില്‍ ഇടപെടലും തിരിച്ചടിയും ഉറപ്പായതോടെ ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ ഇഡിക്കെതിരായ എല്ലാ നടപടികളും ബാലാവകാശ കമ്മീഷന്‍ ഒഴിവാക്കി . വാളായാര്‍ ഉള്‍പ്പെടെ കുട്ടികള്‍ അതിക്രൂരമായി പീഡിപ്പിക്കെപ്പട്ട സംഭവങ്ങളില്‍ മൗനം പാലിച്ച ഈ കാര്യത്തില്‍ നടപടിയുമായി രംഗത്തെത്തിയത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ല. കോടിയേരി വീട് റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷന്‍ അംഗം കെ.നസീര്‍ രംഗത്തെത്തുകയും ചെയ്തു.
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചിലിനിടെ നാടകീയ രംഗങ്ങൾ ഉണ്ടായി . വീടിനുള്ളിലുള്ള ബിനീഷിന്റെ ഭാര്യയെയും അവരുടെ അമ്മയെയും രണ്ടരവയസുള്ള കുട്ടിയെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ബന്ധുക്കളും എന്‍ഫോഴ്സ്മെന്റ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വീട്ടിലെത്തി തെരച്ചില്‍ നടത്തിയശേഷം മഹ്‌സറില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഭാര്യ തയ്യാറായില്ല. തുടര്‍ന്ന് രാവിലെ എട്ടരയോടെ ബന്ധുക്കള്‍ വീടിനു മുന്നിലെത്തി. ഇതോടെ ബിനീഷിന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടെന്നും അവരെ കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു .
https://www.facebook.com/Malayalivartha























