19 കാരനെ വീട്ടിൽ വിളിച്ചു വരുത്തി നഗ്നയാക്കി കാമുകിയുടെ ക്രൂരത..നടന്നത് കേട്ടാൽ അറയ്ക്കുന്ന സംഭവങ്ങൾ.. കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പ്!

എറണാകുളം ജില്ലയിൽ വീണ്ടും ഹണിട്രാപ് തട്ടിപ്പ്. സമൂഹമാധ്യമത്തിലൂടെ 19കാരനെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് തട്ടിപ്പിന് ഇരയാക്കിയ സംഭവത്തിൽ യുവതി ഉൾപ്പടെ അറസ്റ്റിൽ. കൊല്ലം സ്വദേശിനി റിസ്വാന (24), കുന്നുംപുറം സ്വദേശി അൽത്താഫ് (21) എന്നിവരെയാണ് ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇടപ്പള്ളി സ്വദേശിയായ 19കാരനെ ഇവർ താമസിക്കുന്ന ചേരനല്ലൂരിലുള്ള വാടക വീട്ടിൽ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും സ്വർണ മാലയും തട്ടിയെടുക്കുകയുമായിരുന്നു. യുവാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
തട്ടിയെടുത്ത സ്വർണവും മൊബൈൽ ഫോണും കണ്ടെടുത്തു. എറണാകുളം എസിപി ലാൽജിയുടെ നിർദേശത്തെ തുടർന്ന് ചേരാനല്ലൂർ സിഐ എൻ.ആർ. ജോസിന്റെ നേതൃത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്ഐ കെ.കെ. രൂപേഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചേരാനല്ലൂർ വിഷ്ണുപുരം ഫെഡറൽ ബാങ്ക് ലിങ്ക് റോഡിൽ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു പ്രതികൾ. ഇതിനിടെയാണ് അൽത്താഫിൻ്റെ സുഹൃത്തായ 19കാരനുമായി റിസ്വാന പ്രണയം നടിച്ച് അടുപ്പത്തിലാക്കുന്നത്. അൽത്താഫുമായി കൂടിയാലോചിച്ചിരുന്നു പദ്ധതികൾ. പിന്നീട് 19കാരനെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വരുത്തി നഗ്നനാക്കി ഫോട്ടോ എടുക്കുകയും തുടർന്ന് ഇയാളുടെ സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.
കോതമംഗലത്ത് ഹണിട്രാപ്പ് കേസ് എന്ന വാര്‍ത്തയുടെ ചൂടാറും മുമ്പാണ് വീണ്ടും ഹണിട്രാപ്പ് വാര്‍ത്ത പുറത്ത് വരുന്നത്. ഒമ്പത് പേരെയാണ് കോതമംഗലത്ത് നടന്ന ഹണിട്രാപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിലെ സ്ഥാപന ഉടമയെ ഹണിട്രാപ്പില്‍ പെടുത്തി പണവും കാറും തട്ടിയെടുത്തു എന്നാണ് കേസ്. സിനിമയെ പോലും വെല്ലുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ ഒരുക്കിയാണ് കോതമംഗലത്ത് ഹണി ട്രാപ്പ് തട്ടിപ്പ് നടന്നത്. ലോഡ്ജില്‍ വിളിച്ചു വരുത്തിനഗ്‌ന ചിത്രങ്ങള്‍ എടുത്തു കടയുടമയെ ബ്ലാക്മെയില്‍ ചെയ്ത് പണവും കാറും കൈവശപ്പെടുത്തുകയായിരുന്നു. ആര്യ എന്ന യുവതിയായിരുന്നു. വ്യാപാരിയെ കോതമംഗലത്തെ ലോഡ്ജില്‍ വിളിച്ചുവരുത്തുകയും ബ്ലാക്മെയില്‍ ചെയ്തത്.
വ്യാപാരിയുടെ മൂവാറ്റുപുഴയിലെ ഡിടിപി സെന്‍ററില്‍ ആര്യ ജീവനക്കാരിയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഇവിടത്തെ കടയില്‍ തിരക്കില്ലാത്തതിനാല്‍ തല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പുതിയ സ്ഥാപനത്തില്‍ ജോലി കിട്ടിയെന്നും അതിനുള്ള ചിലവ് തരാമെന്നും പറഞ്ഞായിരുന്നു ആര്യ വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നത്. വ്യാപാരി എത്തി കുറച്ച് കഴിഞ്ഞപ്പോള്‍ അഞ്ചംഗ സംഘവും ലോഡ്ജില്‍ എത്തി ഇരുവരുമൊരുമിച്ചുള്ള ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കൈയ്യിലുണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുക്കുകയായിരുന്നു. എടിഎം കാര്‍ഡ് ഉപയോഗിച്ച് 35,000 രൂപ സംഘം പിന്‍വലിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ തന്നെ ചര്‍ച്ച വിഷയമായ കോതമംഗലം ഹണിട്രാപ്പ് കേസ് ചര്‍ച്ചകളില്‍ നിന്ന് മായുന്നതിന് മുമ്പാണ് വീണ്ടും എറണാകുളം ജില്ലയില്‍ നിന്ന് മറ്റൊരു ഹണിട്രാപ്പ് കേസ് കൂടി വരുന്നത്.
https://www.facebook.com/Malayalivartha