ബുറേവി എ കെ ജി സെന്ററിന് മുകളിൽ ഐസക്ക് ബുറേവി പിണറായിയെ അടിച്ചു വീഴ്ത്തും
ഏ കെ ജി സെൻ്ററിന് മുകളിൽ കാർമേഘം ഉരുണ്ട് കൂടി നിൽക്കുകയാണ്. എന്താണ് എന്ന് ചോദിച്ചാൽ - പറയാനുള്ളതെല്ലാം പാർട്ടിയിൽ പറഞ്ഞു കൊള്ളാം - എന്നാണ് ഐസക് സഖാവ് പറഞ്ഞിരിക്കുന്നത്. അത് തെരഞ്ഞെടുപ്പ് അങ്കം ഒന്ന് കഴിയട്ടെ. അപ്പോൾ അങ്കം കഴിഞ്ഞു സി പി എമ്മിൽ പോര് തുടങ്ങും. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ തന്നെ വെടി പൊട്ടി തുടങ്ങും. ഐസക് ഇപ്പോൾ ഒന്ന് മയപ്പെട്ടു നിൽക്കുന്നു എന്നേ ഉള്ളൂ. വെറുതെ അങ്ങോട്ട് ഇരിക്കമെന്ന് കരുതണ്ട. കണ്ണർ ആധിപത്യത്തിനെതിരെ വെല്ലുവിളിയുമായി രംഗത്തേക്ക് വന്നാൽ ഇനിയും പലരും മറ നീക്കി പുറത്ത് വരും. സി പി എമ്മിൽ വിഭാഗീയത കൊടികുത്തി വാണിരുന്ന കാലത്തു മലപ്പുറം സമ്മേളനത്തിലാടെ വി.എസ്.പക്ഷത്തെ തീരെ ദുർബലമാക്കാൻ ഔദ്യോഗിക പക്ഷത്തിന് കഴിഞ്ഞെങ്കിലും പിന്നീട് തൃശൂർ വരെ നടന്ന സമ്മേളനങ്ങളിലും നേത്യത്വത്തിനെതിരെ എതിരഭിപ്രായങ്ങൾ ഉയർന്നുവെന്നതു ശ്രദ്ധേയമാണ്.
2012 ലെ സമ്മേളന കാലത്ത് - ആലപ്പുഴ ജില്ലയിലെ ബ്രാഞ്ച് 'ലോക്കൽ സമ്മേളനങ്ങളിൽ വി എസ്- ഐസക് പക്ഷം എന്ന പുതിയ ചേരി തന്നെ ഉദയം ചെയ്തു.ഇത് ഔദ്യോഗിക പക്ഷത്തിനെ ചൊടിപ്പിച്ചു' ജി.സുധാകരനെ രംഗത്ത് ഇറക്കി ഔദ്യോഗിക ചേരി നടത്തിയ നീക്കങ്ങളിലൂടെ ജില്ലാ സമ്മേളനത്തിൽ വി.എസ് ' - ഐസക് പക്ഷത്തെ വെട്ടിനിരത്തി. ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തിൽ ഐസക്കിനെ വേദിയിലിരുത്തി പിണറായി പറഞ്ഞ വാക്കുകൾ പുതിയ ചേരിക്കുള്ള താക്കീത് ആയിരുന്നു.പാർട്ടിയിൽ ഐക്യം കൊണ്ടുവരാൻ ഒരു മിശിഹയെയൊന്നും ആരും ചുമതലപ്പെടുത്തിയിട്ടില്ല എന്നായിരുന്നു സഖാവ് പിണറായിയുടെ സ്വരം - അതോടെ ഐസക് മാളത്തിലും ഒളിച്ചു.
ഇപ്പോൾ ഐസക്കിൻ്റെ പൊട്ടിത്തെറി - ഏറെക്കാലമായി ഐസക്കിൻ്റെ മനസ്സിലുളള വികാരമാണ് പുറത്ത് വന്നിരിക്കുന്നത്. വി.എസ്.മുഖ്യമന്ത്രി ആയിരിക്കെ, ധനമന്ത്രി എന്ന നിലയിൽ ഐസക്ക് പൂർണ്ണ സ്വാതന്ത്ര്യം അനുഭവിച്ചിരുനനു. ഈ സർക്കാർ വന്നപ്പോൾ സാമ്പത്തിക ഉപദേഷ്ടാവിനെ മുഖ്യമന്ത്രി നിയമിച്ചത് ഐസക്കിനെ ചൊടിപ്പിച്ചു'.
ഇ.പി.ജയരാജനും ഐസക്കും തമ്മിൽ ദീർഘകാലമായുള്ള ശീതസമരത്തിൽ ജയരാജിനെ തുണയ്ക്കുന്ന പിണറായി നയത്തോടും ഐസക് മൗനം പാലിച്ചു വരികയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അടക്കി വെച്ച അമർഷം എല്ലാം പുറത്ത് ചാടി പലരും പുറത്തേക്ക് വരും' പുതിയ ഒരു ചേരി രൂപം കൊണ്ടാൽ ഇനി പിണറായിയുടെ തന്ത്രങ്ങളും അടിച്ചമർത്തലുകളും എത്ര വില പോകും എന്നുള്ളത് കണ്ടറിയണം.സുധാകരനെ ഇറക്കി ഐസക്കിനെ അമർച്ച ചെയ്യുമോ എന്നുള്ളതും പ്രധാനമാണ്.
ആദ്യന്തര വകുപ്പ് വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവാകുന്നവെന്ന പ്രതീതിയാണ് ഐസക്കിൻ്റെ പ്രസ്താവനയോടെ ഉണ്ടായതെന്നും പാർട്ടിക്കുള്ളിൽ വിലയിരുത്തലുണ്ട്.
"https://www.facebook.com/Malayalivartha