Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി ഇ ഡി ;ആവശ്യം പരിഗണിക്കാതെ രജിസ്‌ട്രേഷന്‍ വകുപ്പ്

04 DECEMBER 2020 10:53 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച കത്ത് തത്കാലം വെളിച്ചം കാണില്ല.

എന്നാല്‍ രവീന്ദ്രന്റെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സ്വത്ത് വകകളുടെ വിശദാംശങ്ങള്‍ ഇ.ഡി. അനൗദ്യോഗികമായി ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും വിവരങ്ങള്‍ കിട്ടാന്‍ സാധ്യതയില്ലെന്ന് ഇ. ഡിക്ക് അറിയാമായിരുന്നു.

രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍ തെരഞ്ഞടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ തത്കാലം ആവശ്യം പരിഗണിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനവും കണക്കിലെടുക്കും. ഇ ഡി ചോദിക്കുന്ന വിവരങ്ങള്‍ ഉടന്‍ നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ ഇതായിരുന്നില്ല നിലപാട്. ബിനീഷ് കോടിയേരിയെ പോലെയല്ല സി.എം. രവീന്ദ്രന്‍. അദ്ദേഹത്തിന് രജിസ്‌ട്രേഷന്‍ വകുപ്പില്‍ വലിയ സ്വാധീനമാണുള്ളത്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ളയാളാണ് രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍. രവീന്ദ്രന്റെ ബിനാമി സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡുകള്‍ക്കു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി.

അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് സി.എം. രവീന്ദ്രന്റെ സ്വത്തുവിവരം തേടുന്നതെന്നാണ് സൂചന. ഇ.ഡിയുടെ കത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് അതത് ജില്ലാ രജിസട്രേഷന്‍ വിഭാഗങ്ങള്‍ക്ക് അയച്ചുകൊടുക്കും. അവിടെനിന്ന് വിവരങ്ങള്‍ ക്രോഡീകരിച്ച് ഇ.ഡിക്ക് നല്‍കാനാണ് തീരുമാനം. ഏതായാലും ഇത് മാസങ്ങള്‍ പിടിക്കും.നേരത്തെ സി.എം. രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ആദ്യത്തെ തവണ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നും രണ്ടാമത്തെ തവണ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നും ആശുപത്രിയിലായ സാഹചര്യത്തില്‍ അദ്ദേഹം ഇ.ഡിക്കു മുന്നില്‍ ഹാജരായിരുന്നില്ല. ഇതിനിടയില്‍ തന്നെയാണ് ഇ ഡി രവീന്ദ്രന്റെ വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.

പിന്നീട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിട്ടില്ല. സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിശദമായ അന്വേഷണത്തിനും തെളിവുകള്‍ ശേഖരിച്ചതിനും ശേഷമായിരിക്കും ഇനി ചോദ്യംചെയ്യാന്‍ വിളിപ്പിക്കുക. ഊരാളുങ്കലില്‍ വലിയ നിക്ഷേപമാണ് രവിന്ദ്രനുള്ളത്.ഇതിന്റെ വിശദാംശങ്ങള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വന്‍ രഹസ്യങ്ങള്‍ പുറത്തു വരുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ രവീന്ദ്രനാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ കുടുംബപരമായ കാര്യങ്ങളും രവീന്ദ്രന്‍ കൈകാര്യം ചെയ്യാറാണ്. സി.എം രവീന്ദ്രന്റെ രോഗവിവരം കൃത്യമായി മനസിലാക്കാന്‍ ഇ ഡി തിരുവനന്തപുരത്തെ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കാനും ഇ ഡി തീരുമാനിച്ചതോടെയാണ് രവീന്ദ്രന്റെ കേവിഡാനന്തര രോഗങ്ങള്‍ മാറിയത് .

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനോട് രവീന്ദ്രന്റെ ചികിത്സാ റെക്കോര്‍ഡുകള്‍ കൈമാറാന്‍ ഇ ഡി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. രവീന്ദ്രന്‍ രോഗ ബാധിതനായതോടെ ഇ ഡിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നു. അങ്ങനെയാണ് ഇ ഡി രവീന്ദ്രന്റെ വിശദാംശങ്ങള്‍ തേടാന്‍ തീരുമാനിച്ചത്. അത് ഏറെക്കുറെ വിജയിച്ചു. ശിവശങ്കരന്‍ പിടിയിലായതോടെ സി. എം. രവീന്ദ്രന്റെ നീക്കങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. രവീന്ദ്രന്റെ ഫോണ്‍ സംഭാഷണങ്ങളും കൂടികാഴ്ചകളും ഇ.ഡി. നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ നാലരവര്‍ഷക്കാലമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത്. ഈ അഴിമതികളെ പറ്റി എല്ലാം അറിയുന്ന രണ്ട് പേരാണ് സി.എം രവീന്ദ്രനും ശിവശങ്കറും. സി.എം രവീന്ദ്രനെ ദേശീയ ഏജന്‍സികള്‍ ചോദ്യം ചെയ്താല്‍ പല രഹസ്യങ്ങളും പുറത്താകും. അത് സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ബാധിക്കും. രവീന്ദ്രന്‍ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നാണ് മനസിലാക്കാനാവുന്നത്. ശിവശങ്കരന് വേണ്ടി രവീന്ദ്രന്‍ അഴിമതി നടത്തിയതായി ഇ ഡി വിശ്വസിക്കുന്നില്ല. ശിവശങ്കരനെ തിരിച്ചു മറിച്ചും ചോദ്യം ചെയ്‌തെങ്കിലും രഹസ്യങ്ങളെല്ലാം ഇപ്പോഴും അറയില്‍ തന്നെയാണ്. അങ്ങനെയാണ് രവീന്ദ്രനെ കൈകാര്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (2 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (2 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (2 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (3 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (3 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (3 hours ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (3 hours ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (3 hours ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (4 hours ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (4 hours ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (4 hours ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (6 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (6 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (6 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (6 hours ago)

Malayali Vartha Recommends