Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

അപ്രതീക്ഷിത നീക്കം... അന്വേഷണം മന്ദഗതിയിലാണെന്ന് വിമര്‍ശനം നേരിട്ട കസ്റ്റംസ് സടകുടഞ്ഞെണീറ്റപ്പോള്‍ കാര്യങ്ങള്‍ കൈവിടുന്നു; ഒരു രാഷ്ട്രീയ നേതാവ് കൂടി അന്വേഷണത്തിലേക്ക്; രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രകള്‍ അന്വേഷിക്കുന്നു

05 DECEMBER 2020 08:33 AM IST
മലയാളി വാര്‍ത്ത

നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കണ്ടുപിടിച്ചതും അത് അന്വേഷിച്ച് തുടങ്ങിയതും കസ്റ്റംസായിരുന്നു. എന്നാല്‍ ഇടയ്ക്ക് വച്ച് കസ്റ്റംസിന്റെ അന്വേഷണത്തെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. ഇത് കോടതിയുടെ വിമര്‍ശനത്തിന് പോലും പാത്രമായി. ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നു പോലും സംശയിച്ചു. ഇതോടെയാണ് ശക്തമായ അന്വേഷണം നടത്താന്‍ കസ്റ്റംസിന് ഡല്‍ഹിയില്‍ നിന്നും നിര്‍ദേശം വന്നത്. ഇതോടെ കസ്റ്റംസ് അന്വേഷണം ശക്തിപ്പെടുകയാണ്.

ഇതോടെ ഒന്നൊന്നായി വീണ്ടും വലയില്‍ വീഴുകയാണ്. സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രകളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലേക്ക് വരികയാണ്. ഇദ്ദേഹത്തിനു സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുണ്ടായിരുന്ന അടുപ്പമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്റ്റാഫിലുള്ള ചിലരെ ഉടന്‍ ചോദ്യം ചെയ്‌തേക്കും.

സ്വപ്നയുടെ മൊഴിയില്‍ നിന്നുള്ള വിവരങ്ങളും സ്വപ്നയുടെ ഫോണില്‍ നിന്നു തിരിച്ചെടുത്ത ചില വാട്‌സാപ് സന്ദേശങ്ങളും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്. കസ്റ്റംസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ മറ്റു ചില വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവരുടെ രഹസ്യമൊഴികളിലെ വെളിപ്പെടുത്തലുകള്‍ അവരുടെ ജീവനുപോലും ഭീഷണിയുണ്ടാക്കുന്നതാണെന്നു കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

അതേസമയം സ്വര്‍ണം, ഡോളര്‍ക്കടത്തു കേസുകളില്‍ പ്രതികളായ സ്വപ്നാ സുരേഷും പി.എസ്. സരിത്തും കോടതിയില്‍ നല്‍കുന്ന മൊഴികളില്‍ ചില പ്രധാനികളുടെ പേരുണ്ടെന്നാണ് സൂചന. ഇതിലൂടെ വമ്പന്‍ സ്രാവുകള്‍ എന്ന് കോടതി രേഖയില്‍ വിശേഷിപ്പിച്ചവരുടെ അറസ്റ്റുകളും ഉടനുണ്ടാകും. മജിസ്‌ട്രേറ്റിനുമുന്നില്‍ സ്വമേധയാ കുറ്റസമ്മതമൊഴി നല്‍കുന്ന സ്വപ്നയും സരിത്തും മാപ്പുസാക്ഷികളായേക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ സ്വപ്നയും സരിത്തും നല്‍കുന്ന രഹസ്യമൊഴി കേസിന്റെ ഗതി മാറ്റുന്നതായിരിക്കും.

എം. ശിവശങ്കറിന് പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖര്‍ക്കുകൂടി ഡോളര്‍ക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസിനോട് സ്വപ്നയും സരിത്തും വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കാനുള്ള തീരുമാനമുണ്ടായത്.

തിങ്കളാഴ്ച ഡോളര്‍ക്കടത്ത് കേസിലെ മൊഴികളും രേഖപ്പെടുത്തും. ഇതിനുശേഷം അതത് കേസുകളുടെ വിചാരണക്കോടതി ന്യായാധിപര്‍ക്ക് ഈ മൊഴികള്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി കൈമാറും. ഇതു പൂര്‍ത്തിയായാല്‍ മാപ്പുസാക്ഷികളാവാന്‍ കോടതിക്ക് ഇരുവരും അപേക്ഷ നല്‍കുമെന്നാണു കരുതുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം ത്രിശ്ശങ്കുവിലായി. അനുമതി ആര് വാങ്ങുമെന്നതിനെച്ചൊല്ലി പൊലീസും ജയില്‍ വകുപ്പും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ജയിലില്‍ കഴിഞ്ഞ കോഫെപോസ തടവുകാരിയുടെ മൊഴി ചോര്‍ന്ന സംഭവമായതിനാല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് കോടതിയുടെ അനുമതി വേണം. നേരത്തേ സ്വപ്നയുടെ മൊഴിയെടുക്കാന്‍ കസ്റ്റംസിനോട് ജയില്‍വകുപ്പ് അനുമതി തേടിയിരുന്നെങ്കിലും കസ്റ്റംസ് അനുമതി നിഷേധിക്കുകയും ആവശ്യമെങ്കില്‍ കസ്റ്റഡി കാലാവധി കഴിയുമേ്ബാള്‍ കോടതിയെ സമീപിച്ച് അനുമതി വാങ്ങാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. നിലവില്‍ സ്വപ്ന കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. അതിനുശേഷം അന്വേഷണത്തിനുള്ള അനുമതി ആര് തേടുമെന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. ഇതിന് ശേഷമാണ് കസ്റ്റംസിന് മേല്‍ ആരോപണം ഉയരുന്നതും വമ്പന്‍മാര്‍ കുരുക്കില്‍പ്പെടുന്നതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (1 hour ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (1 hour ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (2 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (2 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (2 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (2 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (3 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (4 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (5 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (5 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (5 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (6 hours ago)

Malayali Vartha Recommends