സ്വപ്നയും സരിത്തും എന്തിനും തയ്യാർ ...സ്വപ്നയും സരിത്തും മാപ്പുസാക്ഷികളാവാന്‍ സാധ്യത തെളിഞ്ഞു;പക്ഷെ കസ്റ്റംസിന് ഒരു ഡിമാന്റ് ഉണ്ട്
ഒടുവില്‍ നാം സ്വപ്‌നേപി കരുതാത്ത ആ സത്യം സംഭവിക്കുന്നു. സ്വപ്നയും സരിത്തും മാപ്പുസാക്ഷികളാവാന്‍ സാധ്യത തെളിഞ്ഞു. എന്നാല്‍ അതിന് ചില ഡിമാന്റുകള്‍ കസ്റ്റംസ് മുന്നോട്ടുവച്ചിട്ടുണ്ട്. സത്യം മുഴുവന്‍ എഡിറ്റ് ചെയ്യാതെ പറയണം എന്നതാണ് പ്രധാന ഡിമാന്റ്.സത്യം പറഞ്ഞാല്‍ മാത്രം പോരാ.തെളിവും നല്‍കണം.
സ്വര്‍ണം, ഡോളര്‍ക്കടത്തു കേസുകളില്‍ പ്രതികളായ സ്വപ്നാ സുരേഷും പി.എസ്. സരിത്തും തങ്ങള്‍ക്കറിയുന്ന രഹസ്യങ്ങളെല്ലാം സാമ്പത്തിക കുറ്റാന്വേഷണ കേസുകള്‍ അന്വേഷിക്കുന്ന കൊച്ചിയിലെ കോടതിക്ക് നല്‍കിയത് ഇതിന്റെ ഭാഗമായാണ്.
കോടതി നടപടികള്‍ പൂര്‍ത്തിയായാലുടന്‍ മാപ്പുസാക്ഷികളാവാന്‍ ഇരുവരും കോടതിക്ക് അപേക്ഷ നല്‍കും.
സ്വപ്നയും സരിത്തും നല്‍കിയ മൊഴികളില്‍ നിരവധി പ്രബലന്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതരാണ് അധികവും. അടുത്തകാലത്ത് മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തിയ വിദേശയാത്രയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. അത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണെന്നാണ് വിവരം. മൊഴി പുറത്തു വരുമ്പോള്‍ അതില്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടറിയാം.
മൊഴിയിലുള്ള ഒരു ഉന്നതന്‍ സ്വപ്നക്ക് ഏറെ വേണ്ടപ്പെട്ട ഒരാളാണ്. സ്വപ്നയുടെ ഫോണില്‍ നിന്ന് ലഭിച്ച ചില വാട്ട്‌സ് ആപ്പ് സന്ദേശങ്ങളില്‍ നിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇ ഡിക്ക് കിട്ടിയത്. കസ്റ്റംസിന്റെ അന്വേഷണത്തിലും നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
കോടതിയില്‍ നല്‍കിയ മൊഴികളില്‍ ഉള്ള ചില 'പ്രധാനികളുടെ' പേര് പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ 'വമ്പന്‍ സ്രാവുകള്‍' എന്ന് കോടതിരേഖയില്‍ വിശേഷിപ്പിച്ചവരുടെ അറസ്റ്റുകളും ഉടനുണ്ടാകും. മജിസ്ട്രേറ്റിനുമുന്നില്‍ സ്വമേധയാ കുറ്റസമ്മതമൊഴി നല്‍കിയ സ്വപ്നയും സരിത്തും മാപ്പുസാക്ഷികളാകുന്ന സാഹചര്യം ഇങ്ങനെയാണ് ഉണ്ടായത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ സ്വപ്നയും സരിത്തും നല്‍കുന്ന രഹസ്യമൊഴി കേസിന്റെ ഗതി മാറ്റുന്നതായിരിക്കും. ആദ്യം കുറ്റ സമ്മത മൊഴി നല്‍കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. കസ്റ്റംസിന്റെയും ഇ ഡി യുടെയും നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇവര്‍ കുറ്റ സമ്മത മൊഴി നല്‍കിയത്. മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന വാഗ്ദാനം അങ്ങനെയാണ് നല്‍കിയത്. ഒടുവില്‍ ഇതില്‍ സ്വപ്നയും സരിത്തും കൊത്തി. പുറത്തു വന്ന സ്വപ്നയുടെ ടെലിഫോണ്‍ സന്ദേശത്തില്‍ മാപ്പുസാക്ഷിയാവുന്ന കാര്യം പറയുന്നുണ്ട്.
ഐ .ടി. സെക്രട്ടറി എം. ശിവശങ്കറിന് പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖര്‍ക്കുകൂടി ഡോളര്‍ക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസിനോട് സ്വപ്നയും സരിത്തും വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കാനുള്ള തീരുമാനമുണ്ടായത്. രഹസ്യമൊഴിയില്‍ നിന്ന് ഒരിക്കലും പ്രതികള്‍ക്ക് പിന്‍മാറാന്‍ കഴിയില്ല. കാരണം അത് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയാണ്. മൊഴിയില്‍ നിന്ന് പിന്‍മാറിയാല്‍ കേസില്‍ പ്രതിയാകും.
തിങ്കളാഴ്ച ഡോളര്‍ക്കടത്ത് കേസിലെ മൊഴികളും രേഖപ്പെടുത്തും. ഇതിനുശേഷം അതത് കേസുകളുടെ വിചാരണക്കോടതി ന്യായാധിപര്‍ക്ക് ഈ മൊഴികള്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി കൈമാറും. ഇതു
പൂര്‍ത്തിയായാല്‍ മാപ്പുസാക്ഷികളാവാന്‍ കോടതിക്ക് ഇരുവരും അപേക്ഷ നല്‍കുമെന്നാണു കരുതുന്നത്. കോടതി അപേക്ഷ അനുവദിക്കാനാണ് സാധ്യത.
കസ്റ്റംസിന്റെയും ഇ.ഡിയുടെയും തീരുമാനം പുറത്തുവന്നു കഴിഞ്ഞു. അവര്‍ക്ക് പ്രതികളെ മാപ്പു സാക്ഷികളാക്കാന്‍ വിരോധമില്ല. എന്നാല്‍ സത്യം പുറത്തുവരണം. അതാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് വേണ്ടത്.
സ്വപ്നയുടെ രഹസ്യമൊഴി പുറത്തു വന്നാല്‍ അത് പ്രതിരോധിക്കേണ്ടത് എങ്ങനെയാണെന്ന തരത്തില്‍ സി പി എമ്മിന്റെ ഉന്നതങ്ങളില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ക്ക് അപകടം സംഭവിക്കാതിരിക്കണം എന്ന പ്രാര്‍ത്ഥന മാത്രമാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. തദ്ദേശ തെരഞ്ഞടുപ്പ് നടക്കുന്നതിനാല്‍ പാര്‍ട്ടി പ്രതിസന്ധിയിലാവാതിരിക്കുകയാണ് ലക്ഷ്യം.
"
https://www.facebook.com/Malayalivartha