Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

തനിയാവര്‍ത്തനമാകുമോ... സ്വപ്ന സുരേഷിന്റെ മൊഴികള്‍ക്ക് പിന്നില്‍ ആരുടെയെങ്കിലും വാഗ്ദാനമുണ്ടോ എന്നാണ് കോടതിക്ക് സംശയം; സോളാര്‍ കേസില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണോ സ്വര്‍ണക്കടത്ത് കേസില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്?

06 DECEMBER 2020 10:45 AM IST
മലയാളി വാര്‍ത്ത

കോടതിക്ക് വന്ന് വന്ന് സ്വപ്ന സുരേഷിനെ തീര്‍ത്തും വിശ്വാസമില്ലാതായിരിക്കുന്നു. സ്വപ്ന സുരേഷിന്റെ മൊഴികള്‍ക്ക് പിന്നില്‍ ആരുടെയെങ്കിലും വാഗ്ദാനമുണ്ടോ എന്നാണ് കോടതിക്ക് സംശയം. ആരെയെങ്കിലും രക്ഷിക്കാന്‍ സ്വപ്ന ശ്രമിക്കുന്നുണ്ടോ എന്ന സംശയത്തിലുമാണ് കോടതി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് സോളാര്‍ കേസില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതാണ് കോടതി സ്വപ്നയുടെ കാര്യത്തില്‍ അറച്ചു നില്‍ക്കുന്നത്.

സ്വപ്നക്ക് ജയിലിനകത്തും പുറത്തും ആരാധകര്‍ ഏറുന്നു എന്ന സംശയമാണ് കോടതിക്ക് ഉണ്ടായിരിക്കുന്നത്. സ്വപ്നയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നതും കോടതി വളരെ ഗൗരവമായാണ് എടുത്തിരിത്തുന്നത്. ജയിലില്‍ ഒരു പ്രതിക്ക് ഇത്രയേറെ സ്വാധീനം ലഭിക്കുന്നത് കോടതിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വപ്നക്ക് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നല്ല സ്വാധീനം ഇപ്പോഴും ഉണ്ടെന്നും കോടതി കരുതുന്നു. അങ്ങനെയുള്ള ഒരു വ്യക്തിക്ക് വാഗ്ദാനങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികം മാത്രം. ഉദ്യോഗസ്ഥര്‍ വഴി ആര്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കാം.

സ്വര്‍ണക്കടത്ത് അന്വേഷണം തുടങ്ങി അഞ്ചുമാസത്തോളം ആവര്‍ത്തിച്ച മൊഴികള്‍ സ്വപ്നാ സുരേഷ് നിരന്തരം മാറ്റിയതാണ് സംശയകരമായത്. എം. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു സ്വപ്നയുടെ ആദ്യ മൊഴി.അത് അടുത്തകാലം വരെ ആവര്‍ത്തിച്ചു. എന്നാല്‍ ശിവശങ്കര്‍ ജയിലിലായതോടെ ശിവശങ്കറിന് 'എല്ലാം അറിയാമായിരുന്നു' എന്ന് പറഞ്ഞു തുടങ്ങി . ഇതില്‍ അന്വേഷണ ഏജന്‍സികള്‍ പ്രതികരിച്ചിട്ടില്ല. ശിവശങ്കറെ നമ്പിയിട്ട് കാര്യമില്ലെന്ന് സ്വപ്ന ഒരു പക്ഷേ മനസിലാക്കി കാണണം.

കോടതിയില്‍ സമര്‍പ്പിച്ച പുതിയ മൊഴിക്കൊപ്പം സ്വപ്ന എന്തിന് മൊഴിമാറ്റി എന്നതിന് ഉത്തരം നല്‍കിയിട്ടുമില്ല. അന്വേഷണം ആറാം മാസത്തിലേക്ക് കടക്കുമ്പോള്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ സ്വപ്ന നല്‍കുന്ന രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തലുകളോ മൊഴിമാറ്റങ്ങളോ ഉണ്ടാകുമെന്നാണ് കരുതുന്നത്. അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്ന സ്വപ്നയുടെ മൊഴികളുടെ വിശ്വാസ്യതയും ഇതോടെ ചോദ്യംചെയ്യപ്പെടുകയാണ്.

സ്വര്‍ണക്കടത്തില്‍ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലായ് 11ന് എന്‍.ഐ.എ. സ്വപ്നയെയും സന്ദീപ് നായരെയും ബെംഗളൂരുവില്‍നിന്നും പിടികൂടി. തൊട്ടടുത്ത ദിവസം കൊച്ചിയിലെത്തിച്ചു. അന്നുമുതല്‍ നവംബര്‍ 10ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പുതിയ മൊഴി നല്‍കുന്നതുവരെ എം. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് സ്വപ്ന ആവര്‍ത്തിച്ചിരുന്നത്. സ്വപ്ന ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സികള്‍ ഇതിനെ ന്യായീകരിക്കുന്നത്.

സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ കസ്റ്റംസിന് പ്രതി നല്‍കുന്ന മൊഴി കോടതിയില്‍ തെളിവായി കരുതുന്നത്.. എന്നാല്‍ ഇതേ മൊഴികളാണ് സ്വപ്നാ സുരേഷ് മാറ്റിപ്പറഞ്ഞിരിക്കുന്നത്.

സ്വപ്നയുടെ പുതിയ മൊഴിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ശിവശങ്കറിന് ജാമ്യം നിഷേധിച്ചുള്ള വിധിയില്‍ നവംബര്‍ 10ലെ മൊഴി സൂക്ഷ്മപരിശോധന നടത്തേണ്ടതുണ്ടെന്നും ഏതെങ്കിലും വാഗ്ദാനങ്ങളുടെ പുറത്തുള്ളതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനത്തിലാണ് സ്വപ്ന ഇപ്പോള്‍ കഴിയുന്നത്.സ്വാഭാവികമായും സ്വപനക്ക് ഇത് വിവിധ ഇടപാടുകള്‍ നടത്താനുള്ള താവളമായി മാറും. അതാണ് കോടതിയെ സംശയമുനയില്‍ നിര്‍ത്താനുള്ള പ്രധാന കാരണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (1 hour ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (1 hour ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (2 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (2 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (3 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (3 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (3 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (4 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (4 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (4 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (4 hours ago)

Malayali Vartha Recommends