Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പാലാ മെത്രാന്‍ ബിജെപിയെ ഞെട്ടിച്ചു; അന്തം വിട്ട് അച്ചന്‍മാരും വിശ്വാസികളും, നസ്രാണി കേന്ദ്രമായ പാലായില്‍ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രാമക്ഷേത്രം പണിയാന്‍ ആര്‍എസ്എസിന് സംഭാവന നല്‍കിയതില്‍ മാനങ്ങളേറെ....

02 MARCH 2021 04:10 PM IST
മലയാളി വാര്‍ത്ത

അര നൂറ്റാണ്ട് എംഎല്‍എയും മന്ത്രിയുമായ കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ രാഷ്ട്രീയതട്ടകത്തില്‍, അതിനപ്പുറം അറിയപ്പെടുന്ന നസ്രാണി കേന്ദ്രമായ  പാലായില്‍ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രാമക്ഷേത്രം പണിയാന്‍ ആര്‍എസ്എസിന് സംഭാവന നല്‍കിയതില്‍ മാനങ്ങളേറെ. ആര്‍എസ്എസ് ബിജെപി നേതാക്കളെ പാലാ ബിഷപ്‌സ് ഹൗസില്‍ ക്ഷണിച്ചിരുത്തി ചായ കൊടുത്ത് സല്‍കരിച്ചശേഷമാണ് ശ്രീരാമന് അഭിവാദ്യം അര്‍പ്പിച്ച് സംഭാവന അര്‍പ്പിച്ചത്.

മതസൗഹാര്‍ദത, ദേശീയത എന്നൊക്കെ ഈ സംഭാവന അര്‍പ്പണത്തെ നിര്‍വചിക്കാമെങ്കിലും പാലാ മെത്രാന്‍ ഇന്ത്യന്‍ കത്തോലിക്കാ സഭയിലും സീറോ മലബാര്‍ കത്തോലിക്കാ സഭയിലും  ചില്ലറക്കാരനല്ല. ദൈവശാസ്ത്രജ്ഞനും മഹാപണ്ഡിതനും വാഗ്മിയുമായ ജോസഫ് കല്ലറങ്ങാട്ട് വടവാതൂര്‍ സെന്റ് തോമസ് മേജര്‍ സെമിനാരിയില്‍ പ്രഫസറും ആയിരക്കണക്കിന് വൈദികരുടെ ഗുരുനാഥനുമാണ്. ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതിയിലെ പ്രധാനിയും ദൈവശാസ്ത്ര സംബന്ധമായ കമ്മീഷനില്‍ ദേശീയ മെത്രാന്‍സമിതിയുടെ ചെയര്‍മാനുമാണ് കല്ലറങ്ങാട്ട്. വന്‍നഗരങ്ങളില്‍ മാത്രം നടന്നിരുന്ന അഖിലേന്ത്യാ മെത്രാന്‍ സമിതി ദേശിയ സമ്മേളനം പാലാ പോലൊരു ചെറുപട്ടണത്തില്‍ എട്ടു വര്‍ഷം മുന്‍പ് വിജയകരമായി നടത്തി പേരെടുന്ന മെത്രാനാണ് ഇദ്ദേഹം. ആ സമ്മേളനത്തിനുമാത്രമായി ഒരു ആറു നില കെട്ടിടം മീനച്ചിലാറിന്റെ തീരത്ത് അദ്ദേഹം പണികഴിപ്പിക്കുകയും ചെയ്തു.

സര്‍വോപരി അടുത്ത സിബിസിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കത്തോലിക്ക മെത്രാന്‍സമിതി പരിഗണിച്ചുവരുന്ന മെത്രാനുമാണ് കടുത്ത കല്‍ദായ സുറിയാനി പാരമ്പര്യവാദിയായ മാര്‍ കല്ലറങ്ങാട്ട്. പാലാ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിന്റെ പിതാമഹന്‍മാര്‍ പഴയ നാട്ടുരാജാക്കന്‍മാരായിരുന്ന മീനച്ചില്‍ കര്‍ത്താക്കന്‍മാരുടെ മന്ത്രിയും സൈന്യാധിപകരുമായിരുന്നു.
കര്‍ത്താക്കന്‍മാരെ കാത്തുപോന്ന പഴയ സൈനിക ഉടവാള്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ മെത്രാനായ കാലത്തും പൂജ്യമായി സൂക്ഷിച്ച പാരമ്പര്യമുണ്ട്. മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇതെ വയലില്‍ മെത്രാനെ കര്‍ത്താക്കന്‍മാരുടെ അന്നത്തെ തലമുറ ഉടവാളും പട്ടും മാലയും അണിയിച്ച് സ്വീകരിച്ച ചരിത്രവുമുണ്ട്. പോരെങ്കില്‍ പാലാ സെന്റ് തോമസ് കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്ന ഇടം മീനച്ചില്‍ കര്‍ത്താക്കന്‍മാര്‍ പഴയകാലത്ത് പാലാ രൂപതയ്ക്ക് ദാനം നല്‍കിയതുമാണ്.

ഇപ്പോഴത്തെ സംഗതി അതൊന്നുമല്ല, നിലവിലെ മെത്രാന്‍ പാലാ ചേര്‍പ്പുങ്കലില്‍ മാര്‍ ശ്ലീവാ മെഡി സിറ്റി എന്ന കൂറ്റന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി പണിത് ആകെ കടം കയറി നില്‍പ്പാണ്. ഇത്തരത്തില്‍ കടം വാങ്ങിയും വിശ്വാസികളെ പിഴിഞ്ഞും ആശുപത്രിയുണ്ടാക്കിയതിന്റെ പേരില്‍ കുഞ്ഞാടുകള്‍ ബിഷപ്പിനെതിരെ ആകെ വിമര്‍ശനത്തിലുമാണ്. ആര്‍ഭാടം നിറഞ്ഞ് ആത്മീയത മറന്നുള്ള  പാലാ രൂപതയുടെ പോക്കില്‍ സങ്കടം സഹിക്കവയ്യാതെ കല്ലറങ്ങാട്ടിന്റെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ബിഷപ് സ്ഥാനം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ തീരുമാനമെടുത്തു നില്‍ക്കുന്നു. അടുത്ത വര്‍ഷം ഇദ്ദേഹം മെത്രാന്‍ സ്ഥാനം ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ പഴയ ഗുരുഭൂതനായ സേവ്യര്‍ കൂടപ്പുഴയച്ചന്റെ നല്ലതണ്ണിയിലെ മാര്‍ത്തോമ ശ്ലീഹ ആശ്രമത്തില്‍ തപസ് അനുഷ്ഠിക്കാന്‍ പുറപ്പെടുകയുമാണ്.

ഈ ഒഴിവില്‍ പൈകക്കാരനും ഇപ്പോള്‍ ഗ്രേറ്റ്  ബ്രിട്ടണ്‍ രൂപതയിലെ ബിഷപ്പുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വന്നുചേരുമെന്നാണ് കേള്‍വി. നിര്‍മാണത്തിലും സാമ്പത്തിക കാര്യത്തിലും കല്ലറങ്ങാടിന് പറ്റിയ ആള്‍ സ്രാമ്പിക്കലാണെന്ന് പണ്ടേ കേള്‍വിയുണ്ട്. ചേര്‍പ്പുങ്കലില്‍ ആശുപത്രി പണിയിച്ചും മെത്രാന്‍ സമ്മേളനം നടത്തിയും കടംകയറിയ മാര്‍ കല്ലറങ്ങാട്ട് കടം വീട്ടാന്‍ കണ്ടെത്തിയ ഉപായത്തിനെതിരെ പാലാ രൂപതയില്‍ ഉയര്‍ന്ന പ്രതിഷേധം അവസാനിച്ചിട്ടില്ല. പാലാ നഗരത്തില്‍ പഴയ കാലത്ത് പാലായിലെ വന്‍കിട സമ്പന്ന പ്രഭു കുടുംബങ്ങള്‍ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ബിഷപിന് സംഭാവന നല്‍കിയ ആറിടത്തെ സ്ഥലങ്ങള്‍ വില്‍ക്കാണ് കല്ലറങ്ങാട്ടിന്റെ തീരുമാനം. ഇത്തരത്തില്‍ സ്ഥലം വില്‍പന സംബന്ധിച്ച് രണ്ടു പത്രങ്ങളില്‍ പാലാ രൂപ പരസ്യം നല്‍കിയകതോടെ വിശ്വാസികള്‍ ഇളകി. വിശ്വാസികള്‍ സംഘടിച്ചതോടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വില്‍പനക്ക് നിരോധനം പ്രഖ്യാപിച്ചു. കൊച്ചിയിലെ സഭയിലെ സ്ഥലം വില്‍പന വിവാദത്തിനു പിന്നാലെ പാലായില്‍ നടന്ന സ്ഥലം വില്‍പന നീക്കം വന്‍വിവാദത്തിനാണ് തീ കൊളുത്തിയത്. 

ഇതിനിടെയിലാണ് കര്‍ദിനാള്‍മാരായ ആലഞ്ചേരിയും ബസേലിയോസ് ക്ലീമീസും ഓസ്വാള്‍ഡ് ഗ്രേഷ്യസും ചേര്‍ന്ന് രണ്ടു മാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചത്. മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയായിരുന്നു ഇതിന്റെ ഇടനിലക്കാരന്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പെയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്നും ഇന്ത്യയില്‍ കേരളത്തില്‍ ഉള്‍പ്പെടെ ആറിടത്ത് സ്വീകരണം നല്‍കണമെന്നും കര്‍ദിനാള്‍മാര്‍ മോദിയോട് ആവശ്യപ്പെട്ടപ്പോള്‍ കോവിഡ് മഹാമാരിയുട തീവ്രത കുറഞ്ഞാലുടന്‍ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
 

ഇത്തരത്തിള്ള പ്രീണനത്തിന്റെ ഭാഗമാണ് പാലാ മെത്രാന്‍ രാമക്ഷേത്രത്തിനുനല്‍കിയ ലക്ഷം സംഭാവന. ഇതിനൊപ്പം നസ്രാണികളായ ജോര്‍ജ് കുര്യന്‍, അല്‍ഫോന്‍സ് കണ്ണന്താനം മുന്‍ ഡിജിപി ജേക്കബ് തോമസ്, പിസി തോമസ് എന്നിവരൊക്കെ പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളിലൊക്കെ നിയമസഭയിലേക്ക് മത്സരിക്കാന്‍ കോപ്പുകൂട്ടി വരികയുമാണ്. ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ ആശുപത്രിയില്‍ ഹിന്ദുരോഗികളെ ആകര്‍ഷിക്കുകയെന്നതിനേക്കാള്‍ മാര്‍ കല്ലറങ്ങാട്ട് ദേശീയ തലത്തില്‍ ശ്രദ്ധ നേടാവുന്നതും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാകാവുന്നതുമായ ഒരു വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നു ശ്രീരാമക്ഷേത്രത്തിലേക്കുള്ള സംഭാവനയിലൂടെ. പുരാതനമായ പാലാ കടപ്പാട്ടൂര്‍ ക്ഷേത്രത്തിലെ വെടിവഴിപാടും ഭജനയും നാമജപവും എന്നും കേട്ടുണരുന്ന കല്ലറങ്ങാട്ട് മെത്രാനച്ചന്റെ മഹാമനസ്തതയെ മഹത്തരം എന്ന് സഭ വിശേഷിപ്പിക്കും. മാര്‍ ക്ലീമീസും മാര്‍ ആലഞ്ചേരിയും സംഭാവന അര്‍പ്പണത്തെ വിമര്‍ശിക്കാന്‍ ഒരു സാധ്യതയുമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (10 minutes ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (2 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (2 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (2 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (2 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (2 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (3 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (3 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (3 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (4 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (5 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (5 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (5 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

Malayali Vartha Recommends