Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...

14 വർഷം ഒപ്പമുണ്ടായിരുന്ന വളർത്തുനായ ‘ക്യൂട്ടി’ മരണത്തിന് കീഴടങ്ങിയപ്പോൾ ഒരു കുടുംബം ചെയ്തത് കണ്ടോ ?;ഹൃദയം തകർന്ന് നാട്ടുകാരും

02 MARCH 2021 08:57 PM IST
മലയാളി വാര്‍ത്ത

നമ്മളിൽ മിക്കവർക്കും ഏറെ പ്രിയപ്പെട്ടതാണ് വളർത്തു മൃഗങ്ങളും പക്ഷികളും ഒക്കെ .എന്നാൽ നമ്മളിൽ എത്രപേർ ഈ വളർത്തു മൃഗങ്ങളെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ കരുതി വളർത്താറുണ്ട് .സമയത്തിന് ഭക്ഷണം കൊടുത്ത് ഇടക്ക് അവരെ ലാളിക്കുന്നതാണ് മിക്കവരുടെയും ശീലം .എന്നാൽ ചിലർ വളർത്തു മൃഗങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന കാഴ്ചയും കാണാറുണ്ട് .അത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥയാണ് ഇവിടെ പങ്കു വയ്ക്കാനുള്ളത് .വീട്ടിലെ ഇളയ അംഗം വിടവാങ്ങിയ ദുഃഖത്തിലാണ് ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളി കുടുംബം. ചെന്നൈ മാധവരാമിൽ താമസിക്കുന്ന ജോൺ പീറ്റർ അലക്സിന്റെ കുടുംബത്തോടൊപ്പം 14 വർഷം ഒപ്പമുണ്ടായിരുന്ന വളർത്തുനായ ‘ക്യൂട്ടി’ ആണ് മരണത്തിന് കീഴടങ്ങിയത്. സാധാരണഗതിയിൽ നൽകുന്ന എല്ലാ മരണാന്തര ചടങ്ങുകളും നടത്തിയശേഷമാണ് വളർത്തുനായയേയും ജോണും കുടുംബവും യാത്രയാക്കിയത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു ക്യൂട്ടിയുടെ മരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ക്യൂട്ടിയെ ജോണും കുടുംബവും കണ്ടത്. അതിനാൽ തന്നെ പ്രിയ കുടുംബാംഗത്തിനെന്നപോലെ എല്ലാ മരണാന്തര ചടങ്ങുകളും നൽകി മാത്രമെ ക്യൂട്ടിയെ യാത്രയാക്കൂ എന്നവർ ഒരുമിച്ചു തീരുമാനിച്ചു. പ്രവാസിയായ ജോൺ ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഇളയമകൻ സെസിലും അവിടെത്തന്നെ. സെസിൽ കഴിഞ്ഞ ദിവസം അവധിക്കു നാട്ടിൽ എത്തിയിരുന്നു.


തിങ്കളാഴ്ച, സെസിൽ ചാലക്കുടിയിലെ ഭാര്യവീട്ടിൽ എത്തിയപ്പോഴാണ് ക്യൂട്ടിയുടെ മരണവിവരം അറിഞ്ഞത്. അപ്പോൾ തന്നെ സെസിൽ, മൊബൈൽ മോർച്ചറിയിൽ ക്യൂട്ടിയുടെ മൃതദേഹം സൂക്ഷിക്കണമെന്ന് അമ്മ ജൂലിയറ്റിനോട് പറഞ്ഞു. താൻ എത്തിയതിനു ശേഷമേ സംസ്കാരം നടത്താവൂ എന്നും. തിങ്കളാഴ്ച വൈകിട്ട് ചാലക്കുടിയിൽനിന്ന് പുറപ്പെട്ട സെസിലും ഭാര്യ ജെനറ്റും 14 മണിക്കൂറോളം കാറിൽ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ വീട്ടിലെത്തി.വളർത്തുനായയോടുള്ള കുടുംബത്തിന്റെ അടുപ്പം തിരിച്ചറിഞ്ഞ അയൽവാസികൾ തന്നെ സമീപത്തുള്ള പൊതുശമ്ശാനത്തിൽ ക്യൂട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് അനുവാദം വാങ്ങി നൽകി. വീട്ടിലെ മരണാന്തര പ്രാർഥനയ്ക്കു ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്യൂട്ടിയുടെ മൃതദേഹം ശമ്ശാനത്തിൽ സംസ്കരിച്ചു.എറണാകുളം ഇടക്കൊച്ചി സ്വദേശിയായിരുന്ന ജോണിന്റെ പിതാവ്, ജോലിസംബന്ധമായാണ് ചെന്നൈയിലെത്തുന്നത്. പിന്നീട് കുടുംബം അവിടെ സ്ഥിരതാമസമാക്കി. ജോണിന്റെ സഹോദരന്മാരും ചെന്നൈയിൽ തന്നെ. 2007 ഏപ്രിൽ എട്ടിനാണ് ജോൺ, മൂത്തമകൻ ഏണസ്റ്റിന്റെ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഒരു മാസം പ്രായമുണ്ടായിരുന്ന, പോമറേനിയൻ–ലാബ് ക്രോസ് വിഭാഗത്തിൽപ്പെട്ട നായ ക്യൂട്ടിയെ വാങ്ങിക്കുന്നത്.അന്ന് പതിനൊന്നാം ക്ലാസിൽ പഠിച്ചിരുന്ന സെസിലാണ് ക്യൂട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കിവന്നത്. ഒരു വർഷം മുൻപു സെസിൽ ഖത്തറിലേക്കു പോയപ്പോൾ ക്യൂട്ടിയുടെ പൂർണ ചുമതല അമ്മ ജൂലിയറ്റിനായി. ക്യൂട്ടിക്കായി പ്രത്യേക കൂട് ഒരുക്കാൻ ഒന്നും ആ കുടുംബം തയാറായിരുന്നില്ല. വീട്ടുകാർക്കൊപ്പം വീടിനുള്ളിൽ തന്നെ ക്യൂട്ടിയും കഴിഞ്ഞു. കുടുംബം സഞ്ചരിക്കുന്നയിടങ്ങളിലേക്ക് ക്യൂട്ടിയെയും ഒപ്പം കൂട്ടി. മൂന്നാറിൽ വിനോദസഞ്ചാരത്തിനു പോയപ്പോഴും വേളാങ്കണ്ണി തീർഥാടനം പോയപ്പോഴും സെസിലിന്റെ വിവാഹനിശ്ചയത്തിന് ചാലക്കുടിയിൽ എത്തിയപ്പോഴും ക്യൂട്ടിയും കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു.എല്ലാ വർഷവും ഏപ്രിൽ എട്ടിന് ക്യൂട്ടിയുടെ ജന്മദിനം, കേക്കു മുറിച്ചാണ് കുടുംബം ആഘോഷിച്ചു വന്നത്. കുടുംബത്തിന്റെ ‘ഭാഗ്യദേവത’ ആയിരുന്നു ക്യൂട്ടിയെന്നും സെസിൽ പറഞ്ഞു. അവൾ കടന്നുവന്നശേഷമാണ് കുടുംബത്തിൽ എല്ലാ ഭാഗ്യവും വന്നതെന്നും സെസിൽ വിശ്വസിക്കുന്നു. അവൾ സൃഷ്ടിച്ച ശൂന്യത വലുതമാണ്. പുതിയ വളർത്തുനായയെ വാങ്ങിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അങ്ങനെ ഒന്നു വന്നാൽ തന്നെ അതു ക്യൂട്ടിക്ക് പകരമാവില്ലെന്നും സെസിൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (11 minutes ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (7 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (12 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends