Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

14 വർഷം ഒപ്പമുണ്ടായിരുന്ന വളർത്തുനായ ‘ക്യൂട്ടി’ മരണത്തിന് കീഴടങ്ങിയപ്പോൾ ഒരു കുടുംബം ചെയ്തത് കണ്ടോ ?;ഹൃദയം തകർന്ന് നാട്ടുകാരും

02 MARCH 2021 08:57 PM IST
മലയാളി വാര്‍ത്ത

നമ്മളിൽ മിക്കവർക്കും ഏറെ പ്രിയപ്പെട്ടതാണ് വളർത്തു മൃഗങ്ങളും പക്ഷികളും ഒക്കെ .എന്നാൽ നമ്മളിൽ എത്രപേർ ഈ വളർത്തു മൃഗങ്ങളെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ കരുതി വളർത്താറുണ്ട് .സമയത്തിന് ഭക്ഷണം കൊടുത്ത് ഇടക്ക് അവരെ ലാളിക്കുന്നതാണ് മിക്കവരുടെയും ശീലം .എന്നാൽ ചിലർ വളർത്തു മൃഗങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന കാഴ്ചയും കാണാറുണ്ട് .അത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥയാണ് ഇവിടെ പങ്കു വയ്ക്കാനുള്ളത് .വീട്ടിലെ ഇളയ അംഗം വിടവാങ്ങിയ ദുഃഖത്തിലാണ് ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളി കുടുംബം. ചെന്നൈ മാധവരാമിൽ താമസിക്കുന്ന ജോൺ പീറ്റർ അലക്സിന്റെ കുടുംബത്തോടൊപ്പം 14 വർഷം ഒപ്പമുണ്ടായിരുന്ന വളർത്തുനായ ‘ക്യൂട്ടി’ ആണ് മരണത്തിന് കീഴടങ്ങിയത്. സാധാരണഗതിയിൽ നൽകുന്ന എല്ലാ മരണാന്തര ചടങ്ങുകളും നടത്തിയശേഷമാണ് വളർത്തുനായയേയും ജോണും കുടുംബവും യാത്രയാക്കിയത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു ക്യൂട്ടിയുടെ മരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ക്യൂട്ടിയെ ജോണും കുടുംബവും കണ്ടത്. അതിനാൽ തന്നെ പ്രിയ കുടുംബാംഗത്തിനെന്നപോലെ എല്ലാ മരണാന്തര ചടങ്ങുകളും നൽകി മാത്രമെ ക്യൂട്ടിയെ യാത്രയാക്കൂ എന്നവർ ഒരുമിച്ചു തീരുമാനിച്ചു. പ്രവാസിയായ ജോൺ ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഇളയമകൻ സെസിലും അവിടെത്തന്നെ. സെസിൽ കഴിഞ്ഞ ദിവസം അവധിക്കു നാട്ടിൽ എത്തിയിരുന്നു.


തിങ്കളാഴ്ച, സെസിൽ ചാലക്കുടിയിലെ ഭാര്യവീട്ടിൽ എത്തിയപ്പോഴാണ് ക്യൂട്ടിയുടെ മരണവിവരം അറിഞ്ഞത്. അപ്പോൾ തന്നെ സെസിൽ, മൊബൈൽ മോർച്ചറിയിൽ ക്യൂട്ടിയുടെ മൃതദേഹം സൂക്ഷിക്കണമെന്ന് അമ്മ ജൂലിയറ്റിനോട് പറഞ്ഞു. താൻ എത്തിയതിനു ശേഷമേ സംസ്കാരം നടത്താവൂ എന്നും. തിങ്കളാഴ്ച വൈകിട്ട് ചാലക്കുടിയിൽനിന്ന് പുറപ്പെട്ട സെസിലും ഭാര്യ ജെനറ്റും 14 മണിക്കൂറോളം കാറിൽ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ വീട്ടിലെത്തി.വളർത്തുനായയോടുള്ള കുടുംബത്തിന്റെ അടുപ്പം തിരിച്ചറിഞ്ഞ അയൽവാസികൾ തന്നെ സമീപത്തുള്ള പൊതുശമ്ശാനത്തിൽ ക്യൂട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് അനുവാദം വാങ്ങി നൽകി. വീട്ടിലെ മരണാന്തര പ്രാർഥനയ്ക്കു ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്യൂട്ടിയുടെ മൃതദേഹം ശമ്ശാനത്തിൽ സംസ്കരിച്ചു.എറണാകുളം ഇടക്കൊച്ചി സ്വദേശിയായിരുന്ന ജോണിന്റെ പിതാവ്, ജോലിസംബന്ധമായാണ് ചെന്നൈയിലെത്തുന്നത്. പിന്നീട് കുടുംബം അവിടെ സ്ഥിരതാമസമാക്കി. ജോണിന്റെ സഹോദരന്മാരും ചെന്നൈയിൽ തന്നെ. 2007 ഏപ്രിൽ എട്ടിനാണ് ജോൺ, മൂത്തമകൻ ഏണസ്റ്റിന്റെ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഒരു മാസം പ്രായമുണ്ടായിരുന്ന, പോമറേനിയൻ–ലാബ് ക്രോസ് വിഭാഗത്തിൽപ്പെട്ട നായ ക്യൂട്ടിയെ വാങ്ങിക്കുന്നത്.അന്ന് പതിനൊന്നാം ക്ലാസിൽ പഠിച്ചിരുന്ന സെസിലാണ് ക്യൂട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കിവന്നത്. ഒരു വർഷം മുൻപു സെസിൽ ഖത്തറിലേക്കു പോയപ്പോൾ ക്യൂട്ടിയുടെ പൂർണ ചുമതല അമ്മ ജൂലിയറ്റിനായി. ക്യൂട്ടിക്കായി പ്രത്യേക കൂട് ഒരുക്കാൻ ഒന്നും ആ കുടുംബം തയാറായിരുന്നില്ല. വീട്ടുകാർക്കൊപ്പം വീടിനുള്ളിൽ തന്നെ ക്യൂട്ടിയും കഴിഞ്ഞു. കുടുംബം സഞ്ചരിക്കുന്നയിടങ്ങളിലേക്ക് ക്യൂട്ടിയെയും ഒപ്പം കൂട്ടി. മൂന്നാറിൽ വിനോദസഞ്ചാരത്തിനു പോയപ്പോഴും വേളാങ്കണ്ണി തീർഥാടനം പോയപ്പോഴും സെസിലിന്റെ വിവാഹനിശ്ചയത്തിന് ചാലക്കുടിയിൽ എത്തിയപ്പോഴും ക്യൂട്ടിയും കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു.എല്ലാ വർഷവും ഏപ്രിൽ എട്ടിന് ക്യൂട്ടിയുടെ ജന്മദിനം, കേക്കു മുറിച്ചാണ് കുടുംബം ആഘോഷിച്ചു വന്നത്. കുടുംബത്തിന്റെ ‘ഭാഗ്യദേവത’ ആയിരുന്നു ക്യൂട്ടിയെന്നും സെസിൽ പറഞ്ഞു. അവൾ കടന്നുവന്നശേഷമാണ് കുടുംബത്തിൽ എല്ലാ ഭാഗ്യവും വന്നതെന്നും സെസിൽ വിശ്വസിക്കുന്നു. അവൾ സൃഷ്ടിച്ച ശൂന്യത വലുതമാണ്. പുതിയ വളർത്തുനായയെ വാങ്ങിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അങ്ങനെ ഒന്നു വന്നാൽ തന്നെ അതു ക്യൂട്ടിക്ക് പകരമാവില്ലെന്നും സെസിൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (1 hour ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (3 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (4 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (4 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (5 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (5 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (6 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends