ദുബായിൽ ഓൺലൈൻ തട്ടിപ്പ് പെരുകുന്നു; പ്രമുഖ കമ്പനികളുടെ പാക്കേജുകളുടെ പേരില്‍ ഇ- മെയില്‍ തട്ടിപ്പ് നടത്തുന്ന സംഘം സജീവം, ഇവരെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ്
കൊറോണ വ്യാപനം വിപണിയെ സാരമായി ബാധിച്ചുവെങ്കിലും തട്ടിപ്പുകൾക്ക് ഒരു കുറവുമില്ല. എത്ര തന്നെ മുന്നറിയിപ്പുകൾ നൽകിയാലും നിരവധിപേരാണ് ഇത്തരം തട്ടിപ്പിൽ അകപ്പെട്ടത്. ഇപ്പോഴിതാ തട്ടിപ്പിന്റെ പുതിയ രൂപവുമായി സംഘങ്ങൾ രംഗത്ത്. പ്രമുഖ കമ്പനികളുടെ പാക്കേജുകളുടെ പേരില്‍ ഇ- മെയില്‍ തട്ടിപ്പ് നടത്തുന്ന സംഘം സജീവമാണെന്നും കരുതിയിരിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി ദുബൈ പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്.
പ്രശസ്ത സ്ഥാപനങ്ങളുടെ ലോഗോയും ചിത്രങ്ങളും ദുരുപയോഗം ചെയ്താണ് തട്ടിപ്പ് അരങ്ങേറുന്നത് എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിക്കുകയുണ്ടായി. നമ്മുടെ അക്കൗണ്ട് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതോടെ അക്കൗണ്ട് പൂര്‍ണമായും ഹാക്ക് ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്. ടൂറിസം അടക്കം മേഖലകളില്‍ ആകര്‍ഷകമായ പാക്കേജുകളുണ്ടെന്ന രീതിയിലാണ് ഇ- മെയില്‍ വരുന്നത്. ഇംഗ്ലീഷിലും അറബിയിലുമാണ് മെസേജ് വരുന്നത്. പണം അടക്കാനുള്ള ലിങ്കും ഇതോടൊപ്പം ഉണ്ടാകുന്നതാണ്.
വന്‍കിട കമ്പനികളിലെ 'കിടിലന്‍' ഓഫറുകള്‍ കണ്ട് കണ്ണുതള്ളുന്നവര് ഇടംവലം നോക്കാതെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതാണ്. ഇതിൽ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും ചെയ്യും. അക്കൗണ്ടില്‍നിന്ന് വലിയൊരു തുക പിന്‍വലിച്ചിരിക്കുന്നു എന്ന െമസേജ് വരുമ്പോഴാണ് പലരും തട്ടിപ്പിെന്റ വിവരം അറിയുന്നത് പോലും.
അതോടൊപ്പം തന്നെ വിദേശ രാജ്യങ്ങളില്‍നിന്നായിരിക്കും തട്ടിപ്പുകാരുടെ ഓപറേഷന്. അതിനാല്‍, ആരാണ് തട്ടിപ്പിന് പിന്നിലെന്നോ ആരുടെ അക്കൗണ്ടാണെന്നോ കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. കണ്ടെത്തിയാല്‍ തന്നെ ഇവരെ പിടികൂടാനോ തട്ടിയെടുത്ത പണം തിരികെ പിടിക്കാനോ വളരെ ബുദ്ധിമുട്ടായിരിക്കും. പരിചയമില്ലാത്ത ഇ-മെയിലില്‍ നിന്ന് വരുന്ന ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുകയുണ്ടായി.
ആയതിനാൽ തന്നെ ബാങ്കിലെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ആര്‍ക്കും കൈമാറരുതെന്നും പൊലീസ് അറിയിച്ചു. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ 901 എന്ന ഹോട്ട്ലൈന്‍ നമ്ബറില്‍ പൊലീസിനെ വിവരം അറിയിക്കേണ്ടതാണ്. തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണം എന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha