Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

അഡ്വ : ദിവ്യയെന്ന പേര് കേരളം കേട്ടത് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കള്ളക്കടത്തിൽ കസ്റ്റംസ് വിശദവിവരങ്ങൾ ആരായാൻ വിളിച്ചു വരുത്തിയപ്പോഴാണ് .എന്നാൽ അവരെ ചോദ്യം ചെയ്യുന്നത് സ്വപ്നയേയും സരിത്തിനെയും ഇവർ ഫോണിലൂടെ ബന്ധപെട്ടതായി കണ്ടെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ്

08 MARCH 2021 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

അഡ്വ : ദിവ്യയെന്ന പേര് കേരളം കേട്ടത് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കള്ളക്കടത്തിൽ കസ്റ്റംസ് വിശദവിവരങ്ങൾ ആരായാൻ വിളിച്ചു വരുത്തിയപ്പോഴാണ് .എന്നാൽ അവരെ ചോദ്യം ചെയ്യുന്നത് സ്വപ്നയേയും സരിത്തിനെയും ഇവർ ഫോണിലൂടെ ബന്ധപെട്ടതായി കണ്ടെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് .

എന്നാൽ ഇപ്പോൾ അഡ്വ : ദിവ്യയുടെ ഭർത്താവും അഭിഭാഷകനുമായ അനൂപ് ഒരു വിവാദത്തിൽ പെട്ടിരിക്കുകയാണ് .ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞതുപോലെ തന്നെയാണ് ഇപ്പോൾ അനൂപ് കാരണം സംശയം വർധിച്ചിരിക്കുന്നത് .എന്നെ കണ്ടാൽ കിണ്ണം കട്ടതായി തോന്നുമോ എന്ന ശൈലിയിലുള്ള അനൂപിന്റെ ആ പോസ്റ്റ് ഉണ്ടാക്കിയ ഇമ്പാക്റ്റ്‌ വളരെ വലുതാണ് .

അതിനാൽ ദിവ്യയുടെ പേരിലുള്ളതെന്ന് കസ്റ്റംസ് ആരോപിക്കുന്ന സിമ്മുകളെ പറ്റിയും അവയിൽ നിന്നും പോയ ഫോൺ കോളുകളുടേയും വിശദമായ വിവരങ്ങൾ തപ്പിയെടുക്കുകയാണ് ഉദ്യോഗസ്ഥർ .സംശയവും ദുരൂഹതയും ഒരേസമയം ഉണ്ടാക്കുന്ന നിരവധി സംഭവങ്ങളാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത് .അതിനാൽ തന്നെ ദിവ്യയെ ചോദ്യം ചെയ്യുന്നത് അന്വേഷണത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടാകുമോ എന്നതും കണ്ടറിയേണ്ടി വരും .

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുന്ന അഡ്വ.എസ് ദിവ്യയുടെ സിപിഎം ബന്ധം ഇതിനോടകം വ്യക്തമായിരിക്കുന്നു . സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ദിവ്യയുടെ ഭർത്താവ് അഡ്വ. എം.പി അനൂപ് ദിവ്യയ്ക്ക് സമൻസ് ലഭിച്ചതിന് പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തെ വിമർശിച്ച് പോസ്റ്റിടുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.

സ്വർണക്കടത്തിൽ സിപിഎമ്മിനെ ന്യായീകരിക്കുന്ന പോസ്റ്റുകളാണ് അനൂപ് നിരന്തരമിട്ടിരുന്നത്.അതിനാൽ പ്രതിപക്ഷ കക്ഷികൾ ഇവർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു .വിമാനം പറക്കുന്നത് വീട്ടിൽ നിന്നും മുകളിലേക്ക് നോക്കി മാത്രം കണ്ടിട്ടുള്ള തന്റെ ഭാര്യയ്ക്ക് കസ്റ്റംസ് സമൻസ് അയച്ചു.

അതുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ പറയുന്ന എല്ലാ ആരോപണങ്ങളും അർഹിക്കുന്ന വിലയിൽ പുച്ഛിച്ച് തള്ളുന്നുവെന്നായിരുന്നു കസ്റ്റംസിന്റെ നോട്ടീസിന് പിന്നാലെ അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓട്ടോറിക്ഷകൾ ഉപയോഗിച്ചുള്ള സിപിഎമ്മിന്റെ പ്രചാരണവും അനൂപ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, സ്വർണക്കടത്ത് കേസിൽ മൊഴി നൽകാനായി ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി 11 മണിയോടെ കൈക്കുഞ്ഞുമാായാണ് ദിവ്യ എത്തിയത്. ദിവ്യയുടെ പക്കൽ ഒൻപത് സിം കാർഡുകളുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

സ്വപ്‌ന സുരേഷിനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമിടയിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചത് ദിവ്യയാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.  അതിനാൽ വിശദമായ ചോദ്യം ചെയ്യലാകും ഉണ്ടാവുക എന്നാണ് കരുതുന്നത്.

ബാങ്ക് ഇടപാടിന്‍റെ രേഖകള്‍, ഉപയോഗിക്കുന്ന ഫോണ്‍ , പാസ്പോര്‍ട്ട് ഇവ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദിവ്യയുടെ പേരില്‍ 9 സിം കാര്‍ഡുകള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഈ നമ്പരുകളില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്നയ്ക്കും സരിത്തിനും ഫോണ്‍വിളികള്‍ പോയിട്ടുണ്ട്. ഈ നമ്പര്‍ ഉപയോഗിക്കുന്നത് ആരാണ് , നമ്പറുകള്‍ ആര്‍ക്കെങ്കിലു കൈമാറിയിട്ടുണ്ടോ എന്നിവയിലാണ് അന്വേഷണം.

റിവേഴ്സ് ഹവാല ഇടപാടുകളെ സംബന്ധിച്ച കാര്യത്തിലും കസ്റ്റംസ് സത്യവാങ് മൂലത്തിൽ പരാമർശിക്കുന്ന ഉന്നതരുടെ കാര്യമായും ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യാനുള്ള സാധ്യതകൾ ഏറി. തിരുവനന്തപുരം കരമന സ്വദേശിയായ ദിവ്യയോട് ഫോണുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ട് എന്നിവ ഹാജരാക്കാന്‍ കസ്റ്റംസ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ ആണ് മൊഴി എടുക്കുന്നത്. എന്നാല്‍ കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നുമാണ് അ‍ഡ്വക്കേറ്റ് ദിവ്യ വ്യക്തമാക്കിയിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (7 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (7 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (8 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (8 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (9 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (9 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (9 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (9 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (10 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (11 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (11 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (11 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (12 hours ago)

Malayali Vartha Recommends