Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

വേലയിറക്കിയാല്‍ മറുവേല... മഞ്ചേശ്വരത്ത് സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ മുന്നണികള്‍ മത്സരിക്കുന്നതിന് പിന്നാലെ സമയം കൂടി വെട്ടിച്ചുരുക്കി; പ്രതിഷേധവുമായി സുരേന്ദ്രന്‍ രംഗത്തെത്തി; അവസാനം സുരേന്ദ്രന്റെ പ്രതിഷേധം ഫലം കണ്ടു; മഞ്ചേശ്വരത്ത് 7 പേര്‍ക്ക് കൂടി വോട്ട് ചെയ്യാം

07 APRIL 2021 10:42 AM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നിയമ സഭയില്‍ എത്താതിരിക്കാന്‍ കഴിഞ്ഞ തവണത്തേത് പോലെ ഈ തവണയും കളികള്‍ നടക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന പോലും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിപിഎമ്മുകാര്‍ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് നല്‍കണമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. ഇതിനെതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തിയെങ്കിലും മുല്ലപ്പള്ളി നിലപാട് മാറ്റിയില്ല.

ഇതിന് പിന്നാലെ മറ്റൊരു സംഭവം കൂടി നടന്നു. മഞ്ചേശ്വരത്തെ 130ാം നമ്പര്‍ ബൂത്തില്‍ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് അവസരം നല്‍കിയില്ലെന്ന് പരാതി. പ്രിസൈഡിംഗ് ഓഫീസര്‍ ഏകപക്ഷീയമായി വോട്ടിംഗ് അവസാനിപ്പിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ബൂത്തിലെത്തി പ്രതിഷേധിച്ചു.

 



സുരേന്ദ്രന്റെ പ്രതിഷേധത്തെ തുടര്‍ന്ന് മഞ്ചേശ്വരത്ത് അവസാന മണിക്കൂറില്‍ എത്തിയവര്‍ക്കു വോട്ട് ചെയ്യാന്‍ അനുമതി ലഭിച്ചു. അവസാന മണിക്കൂറില്‍ എത്തിയ ഏഴു പേര്‍ക്കാണ് വോട്ടു ചെയ്യാന്‍ സാധിക്കുക. 130ാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.

ബൂത്തിന് മുന്നിലാണു കെ. സുരേന്ദ്രനും പ്രവര്‍ത്തകരും പ്രതിഷേധിച്ചത്. വോട്ട് ചെയ്യാന്‍ അനുവദിക്കാതെ മടങ്ങില്ലെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്.

 



പരാതി ഉയര്‍ന്നിരിക്കുന്ന ബൂത്തില്‍ വൈകി രാവിലെ ഒന്‍പത് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതായാണ് ആരോപണം. വൈകിട്ട് ആറ് മണിക്ക് ശേഷം വോട്ടര്‍മാര്‍ എത്തിയെങ്കിലും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. ആറ് മണിക്ക് ശേഷം എത്തിയവരോട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.

ആറ് മണിക്ക് പോളിംഗ് അവസാനിപ്പിക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടതായി സുരേന്ദ്രന്‍ ആരോപിച്ചു. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും വോട്ടര്‍മാരെ പൊലീസ് വിരട്ടി ഓടിച്ചെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ബൂത്തിന് മുന്നില്‍ പ്രതിഷേധിച്ചു.

 



കാസര്‍കോട് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് മഞ്ചേശ്വരത്താണ്. 76.61 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തെ 76.31 ശതമാനവും കടന്നാണ് ഇത്തവണത്തെ പോളിംഗ്. ജില്ലയിലാകെ 74.65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സുരേന്ദ്രന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് അവസാനം 7 പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുങ്ങിയത്.

ഇരു മുന്നണികള്‍ക്കെതിരേയും സുരേന്ദ്രന്‍ ആഞ്ഞടിച്ചിരുന്നു. കേരളം ഇതാദ്യമായി ശക്തമായ മൂന്നാം ബദലിനായി വോട്ടു ചെയ്യുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎ മുന്നേറ്റം ഉണ്ടാക്കും. രണ്ട് മുന്നണികള്‍ക്കും തിരിച്ചടിയുണ്ടാകും.



35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന വാദവും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. മണ്ഡലങ്ങളില്‍ അട്ടിമറിയുണ്ടാകും. തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ല. ജനങ്ങളാണ് തീരുമാനിക്കുകയെന്നും വോട്ട് ചെയ്തശേഷം സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചതെന്നും ഇപ്പോള്‍ േദവഗണങ്ങള്‍ കൂടെയുണ്ടെന്നു പറഞ്ഞാല്‍ വോട്ടര്‍മാര്‍ കേള്‍ക്കില്ല. സര്‍ക്കാര്‍ വക ആംബുലന്‍സില്‍ പൊലീസ് അകമ്പടിയോടെയാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത്.

 



തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് ഇപ്പോഴുള്ള മലക്കം മറിച്ചില്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന കൃത്യമായ സന്ദേശമാണ്. വോട്ടെടുപ്പു ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സംബന്ധിച്ച് നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് കാണിക്കുന്നത്. ഇരട്ടച്ചങ്കന്‍ ദുര്‍ബലനാണ് എന്നതിന്റെ തെളിവാണ് ഇന്നത്തെ മലക്കംമറിച്ചിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (3 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (3 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (4 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (7 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (8 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends