Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

മലബാര്‍ മേഖലയില്‍ തിരിച്ചടി പക്ഷേ..; തുടര്‍ ഭരണം ലഭിക്കും; ജി. സുകുമാരന്‍ നായരെ വന്ദിച്ച് പിണറായി: തങ്ങളുടെ പരിശ്രമം പാഴാവില്ലെന്നാണ് മുഖ്യമന്ത്രി; നടന്നത് കൃത്യമായ മാനേജ്മെന്റ്

07 APRIL 2021 12:16 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഇടതു തുടര്‍ ഭരണം വരുമെന്ന കണക്കുകൂട്ടലില്‍ സി പി എം. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന് തെരഞ്ഞടുപ്പിന് ശേഷമുള്ള പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ആഹ്ലാദത്തില്‍ നിന്നും വ്യക്തമാണ്. തങ്ങളുടെ പരിശ്രമം പാഴാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്നാല്‍ മലബാര്‍ മേഖലയില്‍ സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ വോട്ടുകുറഞ്ഞത് ഇടതിന്റെ അപ്രമാദിത്വം ഇല്ലാതാക്കുമെന്ന സംശയവും ഇടതുമുനണിക്ക് ഇല്ലാതില്ല. ഇടതു കോട്ടകളായ സ്ഥലങ്ങളിലും വോട്ടു കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ വോട്ടുകള്‍ കൃത്യമായി ചെയ്യിപ്പിച്ചിട്ടുണ്ടെന്ന സമാധാനമാണ് സി പി. എം നേതാക്കള്‍ക്കുള്ളത്. കൃത്യമായ മാനേജ്മെന്റാണ് ഇക്കാര്യത്തിലുണ്ടായത്.

 



ഭരണതുടര്‍ച്ച ലഭിച്ചാല്‍ സി പി എം അതിന് കടപ്പെട്ടിരിക്കുന്നത് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരോടാണ്. വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ ഇടതു മുന്നണിക്കെതിരെ അദ്ദേഹം രംഗത്തെത്തിയതോടെ ഇടതുമുന്നണിക്ക് അനുകൂലമായ സമുദായ ധ്രുവീകരണം ഉണ്ടായെന്നാണ് ഇടതുമുന്നണി കരുതുന്നത്. ഇതാണ് ഇടതുമുന്നണിയെ വിജയത്തിലേക്ക് നയിക്കുന്നതെന്നും അവര്‍ കരുതുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിലും ജി. സുകുമാരന്‍ നായര്‍ ഇടതുമുന്നണിക്കെതിരെ ആഞടിച്ചിരുന്നു. അതിന്റെ ഫലം തെരഞ്ഞടുപ്പിലുണ്ടായി. ഇടതുമുന്നണി വലിയ വിജയമാണ് അന്ന് നേടിയത്. എന്‍ എസ് എസ് ആസ്ഥാനത്ത് പോലും ഇടതുമുന്നണി ജയിച്ചു കയറി.

 



അതിനിടെ ഇരട്ടവോട്ടുകള്‍ ഇല്ലാതായതാണ് പോളിംഗ് കുറയാന്‍ കാരണമെന്ന് കരുതുന്നവരും ധാരാളം. ഇരട്ട വോട്ടിനെതിരെ പട നയിച്ച ചെന്നിത്തലയുടെ വിജയമാണ് വാദിക്കുന്നവരാണ് ഇവര്‍.

സ്വാമി അയ്യപ്പന്‍ തന്നെയാണ് നിയമസഭാ തെരഞ്ഞടുപ്പില്‍ താരമായത്. ജി.സുകുമാരന്‍ നായരുടെ പ്രസ്താവനക്ക് അതേ നാണയത്തില്‍ തന്നെ മുഖ്യമന്ത്രി മറുപടി പറഞ്ഞതോടെയാണ് ശബരിമല വീണ്ടും ചര്‍ച്ചയായത്. സുകുമാരന്‍ നായര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി മുന്‍കൂട്ടി തയ്യാറാക്കിയത് ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

 



യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല യുവതി പ്രവേശനത്തിനെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന യു ഡി എഫിന്റെ പ്രഖ്യാപനമാണ് സി പി എമ്മിനെ ആദ്യം പ്രതിസന്ധിയിലാക്കിയത്.. ഈ വാഗ്ദാനം പ്രകടന പത്രികയില്‍ മുന്നോട്ടു വയ്ക്കാന്‍ കോണ്‍ഗ്രസ്സില്‍ തീരുമാനിച്ചതോടെ സി പി എം കൂടുതല്‍ പ്രതിസന്ധിയിലായി. 19 സീറ്റ് നേടി പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ ആധിപത്യം ഉറപ്പിച്ച മട്ടില്‍ ഇക്കുറിയും ശബരിമല ഉയര്‍ത്തി കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളിലെ നിയമപ്രശ്നങ്ങളില്‍ വാദം കേള്‍ക്കാനുള്ള ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് സുപ്രീം കോടതി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയാണ് ശബരിമല ബഞ്ചിന്റെ അധ്യക്ഷന്‍. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര്‍ റാവു, എം.ശാന്തനഗൗഡര്‍, ബി.ആര്‍.ഗവായ്, എസ്.അബ്ദുള്‍ നസീര്‍, ആര്‍.സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍ .

 


ശബരിമല ഉള്‍പ്പെടെ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട സമാന വിഷയങ്ങളില്‍ ഒന്‍പതംഗ ബെഞ്ചില്‍നിന്നുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കുക. നവംബര്‍ 14-നാണ് ശബരിമലവിഷയം അഞ്ചംഗബെഞ്ച് വിശാലബെഞ്ചിനുവിട്ടത്.

അന്നത്തെ വിധിയനുസരിച്ച് മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നീ വിഷയങ്ങള്‍കൂടി ഒന്‍പതംഗ ബെഞ്ച് പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍, ആ കേസുകള്‍ മറ്റു ബെഞ്ചുകളുടെ പരിഗണനയിലിരിക്കുന്നതിനാല്‍ അവയെക്കുറിച്ച് നോട്ടീസില്‍ പറയുന്നില്ല.

 



പുനഃപരിശോധനാ ഹര്‍ജികളില്‍ നിന്ന് ഉയര്‍ന്നു വന്ന ചോദ്യങ്ങളില്‍ വിശാല ബെഞ്ച് തിരഞ്ഞെടുപ്പിന് മുന്‍പ് വാദം കേള്‍ക്കാത്ത സാഹചര്യത്തില്‍ ഇതിനുള്ള അവസരം പുതിയ സര്‍ക്കാരിന് ലഭിക്കും. പുതിയ സര്‍ക്കാരിന്റെ നിലപാട് വിധിയുടെ സ്വാധീനിക്കും.

മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പത്തിനും അന്‍പതിനുമിടയിലുള്ള സ്ത്രീകളുടെ പ്രവേശനം ശബരിമലയില്‍ വിലക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹര്‍ജി വാദത്തിന് വന്നത് ഇടതു സര്‍ക്കാരിന്റെ കാലത്താണ്. പത്തിനും അന്‍പതിനുമിടയ്ക്കുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം നല്‍കണമെന്നാണ് പിണറായി സര്‍ക്കാര്‍ വാദിച്ചത്. അങ്ങനെയാണ് സര്‍ക്കാരിന് അനുകൂലമായ വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഭരണഘടനയുടെ പതിനാലാം അനുഛേദ പ്രകാരമുള്ള തുല്യതാവകാശം മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് എക്കാലവും കോണ്‍ഗ്രസും ഉമ്മന്‍ ചാണ്ടിയും കോടതിയില്‍ എടുത്തിട്ടുള്ളത്.

 



ശബരിമല ഏശിയിട്ടില്ലെന്ന നിപേടില്‍ തന്നെയാണ് ഇടതുമുന്നണിയും സര്‍ക്കാരുമുള്ളത്. അതു തന്നെയാണ് തിരികെ വരുമെന്ന പിണറായിയുടെ ഉറപ്പിന് പിന്നിലുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (3 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (3 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (4 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (7 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (8 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends