സ്വന്തം മകളോട് ഇത്രയും ക്രൂരത ; ഒരു അച്ഛന്റെ മനസ്സിന് ഇത്രയധികം ക്രൂരത കാണിക്കാനാകുമോ? ഒടുവിൽ പോലീസിന്റെ അതിനിർണ്ണായക തീരുമാനം; സനു മോഹനെ ആ നിർണ്ണായക പരിശോധനയ്ക്ക് വിധേയനാക്കും; ആ റിസൾട്ടിന്റെ ഫലം വരുമ്പോൾ സംഭവിക്കുന്നത് !

സ്വന്തം മകളോട് ഇത്രയും ക്രൂരത ചെയ്തതിന് ശേഷം വീണ്ടും ക്രൂരതകൾ ചെയ്തു കൂട്ടിയ സനു മോഹനെ മനസ്സിലാക്കാനാവാതെ പോലീസ്. അതുകൊണ്ടുതന്നെ സനു മോഹന്റെ മനോനിലപരിശോധിക്കുവാൻ ഒരുങ്ങുകയാണ് അന്വേഷണസംഘo. സനു മോഹൻ ഒരു സൈക്കോ ആണോ അതോ ഒരു ക്ലാസിക് ക്രിമിനൽ ആണോ എന്ന സംശയം ദൂരീകരിക്കാനാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കം.
സനു മോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന മുരുഡേശ്വറിനു സമീപത്തെ ഹോട്ടലിൽ എത്തി പോലീസ് തെളിവ് ശേഖരിച്ചു. മകളെ കൊലപ്പെടുത്തിയ കേസിൽ സനു മോഹൻ ബുദ്ധിമാനായ സൈക്കോ, സമർഥനായ കുറ്റവാളി. ഇതിൽ ആരാണെന്ന് കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുകയാണ് അന്വേഷണ സംഘം.
കടബാധ്യതകൾ കാരണം മകളെ കൊല്ലേണ്ടി വന്നെന്നും പല തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നുമുള്ള സനുവിന്റെ വാദങ്ങൾ വിശ്വസിക്കാൻ ഭാഗത്തിന് ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.
മകൾ വൈഗയെ കൊല്ലാൻ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒളിവിൽ പോയ സനു മൂന്നു തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നായിരുന്നു മൊഴി കൊടുത്തിരുന്നത്. ഇതൊക്കെ കെട്ടുകഥകളാണെന്ന് പോലീസിന് വ്യക്തമായി മനസ്സിലായി കഴിഞ്ഞിരിക്കുന്നു.
മകളെ കൊന്ന് ഗോവയിലും കോയമ്പത്തൂരിലും ബെംഗളൂരുവിലും പോയി ഉല്ലസിക്കുകയായിരുന്നു ഇയാൾ. ഒരു അച്ഛന്റെ മനസ്സിന് ഇതൊക്കെ സാധിക്കുമോ എന്നത് വലിയ ചോദ്യമാണ്.
സനുവിന്റെ മാനസിക നില പരിശോധിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. എന്നാൽ കേസിൽ നിർണായക വിവരങ്ങൾ നൽകാനാവുന്ന സനു മോഹന്റെ ഭാര്യ രമ്യ ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
സനു മോഹനെതിരേയുള്ള സാമ്പത്തിക തട്ടിപ്പു കേസുകളിൽ അന്വേഷണം ഊർജിതമാക്കുമെന്ന് കൊച്ചി ഡി.സി.പി. ഐശ്വര്യ ഡോങ്‌റെ പറഞ്ഞു. മഹാരാഷ്ട്ര പോലീസുമായി സഹകരിച്ചാണ് അന്വേഷണം നടത്തുക. 2017-ലാണ് മഹാരാഷ്ട്ര പോലീസ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
സനു മോഹനുമായുള്ള കേരളത്തിനു പുറത്തെ തെളിവെടുപ്പ് പൂർത്തിയാക്കി തിങ്കളാഴ്ച തൃക്കാക്കര സി.ഐ. കെ. ധനപാലന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊച്ചിയിലെത്തും. സനുവിനെ പിടികൂടിയ കാർവാർ ബീച്ചിൽ ഞായറാഴ്ച തെളിവെടുപ്പ് നടത്തി. മുരുഡേശ്വറിലും സമീപ പ്രദേശങ്ങളിലുമെത്തി തെളിവ് ശേഖരിച്ച ശേഷം ഞായറാഴ്ച രാത്രിയോടെ പ്രതിയെ കൊല്ലൂരിലെത്തിച്ചു.
ഒളിവിൽ കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ജീവനക്കാരെല്ലാം ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച മൂകാംബിയിലും ഇതിനു സമീപത്തുള്ള ബീന റെസിഡൻസി ഹോട്ടലിലും തെളിവെടുപ്പ് നടത്തും. മടങ്ങിയെത്തിയ ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വീണ്ടും ചോദ്യം ചെയ്യും.
ഈ മാസം 29 വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ഏറ്റവും പ്രധാനമായ ഒരു കാര്യം അന്വേഷിക്കാൻ ആണ് ഗോവയിൽ എത്തിയത് .അവിടെയെത്തി അയാൾ കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് ആയിരുന്നു അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha



























