സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഇല്ല; വാരാന്ത്യ ലോക്ക് ഡൗൺ തുടരും, കടകൾ രാത്രി 7.30 ന് അടക്കണം... കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങൾ അടച്ചിടും: ജില്ലാ കളക്‌ടർമാർ സാമുദായിക നേതാക്കന്മാരുടെ യോഗം വിളിച്ച് നിർദേശങ്ങൾ അറിയിക്കണം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്ലാദപ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ല

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച് ചേർത്ത സർവകക്ഷിയോഗത്തിലായിരുന്നു തീരുമാനം എടുത്തത്. ലോക്ക്‌ഡൗണിന് പകരം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതിയെന്ന് യോഗത്തിൽ തീരുമാനിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഇപ്പോഴത്തെ പോലെ ശക്തമായി തുടരും. വാരാന്ത്യ നിയന്ത്രണങ്ങൾ തുടരും. ശനിയാഴ്‌ചയും ഞായറാഴ്‌ചയും ശക്തമായ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരും. രാത്രികാലങ്ങളിലെ കർഫ്യൂ തുടരുമെന്ന് അറിയിച്ചു.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ജില്ല ഭരണകൂടത്തിന് ഏത് തരത്തിലുള്ള നിയന്ത്രണവും പ്രഖ്യാപിക്കാവുന്നതാണ്. രോഗവ്യാപനം കൂടിയ ജില്ലകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവടങ്ങളിലാകും കളക്‌ടർക്ക് തീരുമാനം സ്വീകരിക്കാവുന്നത്.
സംസ്ഥാനത്തെ കടകളുടെ പ്രവർത്തന സമയം 7.30വരെ ആയി നിജപ്പെടുത്തി. ആരാധനലയളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം. ജില്ലാ കളക്‌ടർമാർ സാമുദായിക നേതാക്കന്മാരുടെ യോഗം വിളിച്ച് സർവകക്ഷി യോഗ നിർദേശങ്ങൾ അറിയിക്കാൻ യോഗത്തിൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്ലാദപ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ല. അതാത് പാർട്ടികളുടെ നേതാക്കന്മാർ ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയിരിക്കണം.
എന്നാൽ, സംസ്ഥാനത്തെ ആദിവാസി മേഖലയിൽ കൊവിഡ് പരിശോധന കർശനമാക്കാൻ തീരുമാനമായിട്ടുണ്ട്. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ശക്തമായി തന്നെ തുടരുമെന്നും അറിയിച്ചു. രോഗവ്യാപനത്തിൽ വീണ്ടും വർധന രേഖപ്പെടുത്തുകയാണെങ്കിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനും സർവകക്ഷിയോഗത്തിൽ തീരുമാനമായി.
സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ സംസ്ഥാനത്തിൻ്റെ സാമ്പത്തികാവസ്ഥയെയും ജനങ്ങളെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രായോഗികം അല്ലെന്നും യോഗത്തിൽ വിലയിരുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha


























