മദ്യപാനികൾക്ക് ഒരു സന്തോഷ വാർത്ത... ബെവ്കോയുടെ അത്യുഗ്രൻ പ്രഖ്യാപനം... ഇനി മുതൽ ഹോം ഡെലിവറി...

ബാറുകളും മദ്യവിൽപനശാലകളും ഇന്നലെ രാത്രി മുതൽ അടയ്ക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിരുന്നു. അതിനു പിന്നാലെ ഏറെ നിരാശരായിരുന്നു മദ്യപാനികൾ. കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ തിയേറ്റർ, ഷോപ്പിങ് മാൾ, ജിം, ക്ലബ്ബ്, സ്പോർട് കോംപ്ലക്സ്, നീന്തൽകുളം, വിനോദപാർക്ക്, ബാറുകൾ, വിദേശ മദ്യശാലകൾ എന്നിവയുടെ പ്രവർത്തനം തൽക്കാലികമായി അടയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനു പിന്നാലെയായിരുന്നു എക്സൈസിന്റെ നീക്കം. എന്നാൽ മദ്യം വീട്ടുപടിക്കൽ എത്തിക്കുന്നതിനെപ്പറ്റിയുള്ള ആലോചനയിൽ ബവ്റിജസ് കോർപറേഷൻ ഒട്ടും തന്നെ പിന്നോട്ട് പോയിട്ടില്ല. കോവിഡ് വ്യാപനം രൂക്ഷമായി വിദേശമദ്യ ഔട്‌ലറ്റുകൾ അടച്ചിടേണ്ടി വന്നാൽ ഉണ്ടാകുന്ന വ്യാപാര നഷ്ടം മറികടക്കുകയാണു ‘ഹോം ഡെലിവറി’ ആലോചനകൾക്കു പിന്നിലുള്ള ചേതോവികാരം. എന്നാൽ, ഇതു യാഥാർഥ്യമാകാൻ കടമ്പകളേറെയാണെന്നു ബവ്കോ അധികൃതർ തന്നെ പറയുന്നുമുണ്ട്.
മദ്യവില്‍പനശാലകള്‍ അടച്ചിടുമെന്ന ആശങ്കയില്‍ പലരും കൂടുതല്‍ മദ്യം വാങ്ങി ശേഖരിക്കാന്‍ തുടങ്ങിയതോടെ ബവ്റിജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും വില്‍പനശാലകളില്‍ കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് വർധിച്ചിരുന്നു. അതിനിടെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബവ്റിജസ് കോര്‍പറേഷന്റെ വിൽപനശാലകള്‍ അടച്ചുപൂട്ടുകയുണ്ടായി.
ഇനി വരാനിരിക്കുന്ന പ്രശ്നങ്ങൾ മുന്നിൽ കണ്ട് ബെവ്കോ ഹോം ഡെലിവറി അടുത്തയാഴ്ച തുടങ്ങും എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും എന്നാണ് വിവരം. വിശദ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിനു കൈമാറിയേക്കും.
കോവിഡിന്റെ രണ്ടാം വരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബവ്റിജസ് കോര്‍പറേഷന്‍ പരിശോധിച്ചത്. ആവശ്യക്കാര്‍ക്ക് മദ്യം ബെവ്കോ തന്നെ വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും ഇനി തീരുമാനമെടുക്കേണ്ടതുണ്ട്.
പ്രീമിയം ബ്രാന്‍ഡുകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോം ഡെലിവറിയില്‍ ഉള്‍പ്പെടുത്തുക. ഹോം ഡെലവറിക്ക് പ്രത്യേക സര്‍വീസ് ചാര്‍ജ് ഈടാക്കാനും തീരുമാനമുണ്ട്. എത്ര രൂപ എന്ന കാര്യം ഇതിന്‍റെ ചെലവു കൂടി കണക്കാക്കിയായിരിക്കും തീരുമാനിക്കുക.
എറണാകുളത്തും തിരുവനന്തപുരത്തും ആരംഭിക്കുന്ന ആദ്യഘട്ടത്തിന് ശേഷമായിരിക്കും മാറ്റങ്ങള്‍ വേണോയെന്നുള്ള തീരുമാനം. സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ബെവ്കോ എം.ഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷം സര്‍ക്കാരിനു ശുപാര്‍ശ നല്‍കും.
എന്നാല്‍ ബവ്ക്യൂ ആപ് തിരിച്ചു കൊണ്ടു വരേണ്ടെന്നാണ് നിലവില്‍ എടുത്തിരിക്കുന്ന തീരുമാനം. ഹോം ഡെലിവറി വന്നാല്‍ ബവ്ക്യൂവിനു സമാനമായ ആപ്പ് കൊണ്ടു വന്നേക്കും. നേരത്തെ ലോക്ഡൗണ്‍ സമയത്ത് ഔട്ട്ലറ്റുകൾ അടഞ്ഞു കിടന്നപ്പോള്‍ മദ്യാസക്തി കൂടുതലുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ഹോം ഡെലിവറി നടത്താനുള്ള ആലോചനയുണ്ടായിരുന്നു.
എന്നാല്‍ എതിര്‍പ്പുമൂലം അന്ന് നടന്നിരുന്നില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കിയാണോ എന്ന ജനസംസാരവും ഉയർന്നു കേൾക്കുന്നുണ്ട്. ഹോം ഡെലിവറിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സര്‍ക്കാരിന്‍റെ നിലപാടിനു കൂടി അനുസരിച്ചായിരിക്കുമെന്നു ബെവ്കോ എം.ഡി യോഗേഷ് ഗുപ്ത പറയുകയുണ്ടായി.
മദ്യ വിൽപനയ്ക്കു ബാധകമായ നിലവിലെ നിയമങ്ങൾ പ്രകാരം ഹോം ഡെലിവറി നടത്താൻ വ്യവസ്ഥയില്ല. ഇതിനായി സർക്കാർ പ്രത്യേക നിയമം കൊണ്ടുവരേണ്ടി വരും. കോവിഡ് രൂക്ഷമായാൽ സംസ്ഥാനത്തു മദ്യ ലഭ്യത വൻതോതിൽ കുറയുന്ന സ്ഥിതി ഉണ്ടാകാതിരിക്കാനുള്ള പോംവഴി കൂടിയായാണു ബവ്കോ ഹോം ഡെലിവറിയെ കണ്ടിരുന്നത്.
ആശയത്തിന്റെ പ്രായോഗികതയെ പറ്റിയുള്ള ആലോചനകൾ മാത്രമേ നടന്നിട്ടുള്ളൂ എന്നും തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ നേരത്തേ സൂചിപ്പിച്ചിരുന്നു എന്നാലിപ്പോൾ രണ്ടും കല്പിച്ച് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha























