കോവിഡ്; കേരളത്തിൽ പടർന്നുപിടിക്കുന്നത് വകഭേദം വന്ന വൈറസുകൾ, പത്തനംതിട്ട ഒഴികെ 13 ജില്ലകളിലും വകഭേദം വന്ന വൈറസുകളുടെ സാനിധ്യം

കോവിഡ് രണ്ടാം തരംഗത്തിൽ കേരളം കടന്നുപോകുന്നത് ഗുരുതരാവസ്ഥയിലാണ്. രണ്ടാം തരംഗത്തിൽ കേരളത്തിൽ പടർന്നുപിടിക്കുന്നത് വകഭേദം വന്ന വൈറസുകളാണ്. പത്തനംതിട്ട ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളിലും അതിതീവ്ര വൈറസുകളുടെ സാനിധ്യം കണ്ടെത്തിയിരിക്കുന്നു.
ഫെബ്രുവരിയില്‍ ബ്രിട്ടണ്‍ വകഭേദമാണ് വ്യാപിച്ചിരുന്നതെങ്കില്‍ മാര്‍ച്ചില്‍ ഇന്ത്യന്‍, ആഫ്രിക്കന്‍ വകഭേദങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മാസമായ മാര്‍ച്ചില്‍ പിടിവിട്ട അതിവേഗ വ്യാപനമാണ് നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരിയില്‍ കേരളത്തില്‍ ഉണ്ടായിരുന്നത് ലണ്ടന്‍ വകഭേദം മാത്രമായിരുന്നെങ്കില്‍ മാര്‍ച്ചില്‍ ഇന്ത്യന്‍, ആഫ്രിക്കന്‍ വകഭേദങ്ങള്‍ കൂടി കണ്ടെത്തി. ഏപ്രില്‍ മാസത്തെ പഠന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നതോടെ വ്യാപനത്തിന്റെ തീവ്രത കൂടുതൽ വ്യക്തമാക്കുവാൻ സാധിക്കും.
വകഭേദം സംഭവിച്ച വൈറസുകളിൽ വ്യാപനശേഷിയും ഇരട്ട ജനിതക മാറ്റം സംഭവിച്ച ഇന്ത്യൻ വൈറസ് മധ്യകേരളത്തിലാണ് വ്യാപിച്ചത്. ഇതിൽ കോട്ടയം ജില്ലയിലാണ് വൈറസിന്റെ സാനിധ്യം കൂടുതലായി കണ്ടെത്തിയത്. ഇവിടെ 19.05 ശതമാനം രോഗികളിലാണ് ഇന്ത്യന്‍ വകഭേദ വൈറസിന്റെ സാനിധ്യം കണ്ടെത്തിയിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ ബ്രിട്ടീഷ് വകഭേദമാണ് ഏറ്റവും ശക്തിയായി വ്യാപിക്കുന്നത്. 75%. കാസര്‍ഗോഡ് 66.7%. മലപ്പുറം 59.38% എന്നിങ്ങനെയാണ്. ആഫ്രിക്കന്‍ വകഭേദം രൂക്ഷമായിരിക്കുന്നത് പാലക്കാടാണ്. 21.43%. കാസര്‍ഗോഡ് 9.25%, വയനാട് 8.31%എന്നിങ്ങനെയാണ്. ഇന്ത്യൻ വകഭേദം ആലപ്പുഴ 19.05% മലപ്പുറം 15.63% എന്ന രീതിയിലുമാണ്.
മഹാരാഷ്ട്രയിലും ഡൽഹിയിലെയും സ്ഥിതി രൂക്ഷമാക്കിയത് ഇന്ത്യൻ വകഭേദ വൈറസാണ്. സംസ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്ന മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ വ്യാപനവും സംഭവിച്ചത്.
ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ ഉണ്ടായിരിക്കുന്നത് ഏപ്രിൽ മാസത്തിലായിരുന്നു. അതിനാൽ വരുംദിനങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്ന സൂചനയാണ് ഇതിൽ നിന്നും ലഭിക്കുന്നത്.
https://www.facebook.com/Malayalivartha























