വിലക്കിനിടയിലും നേട്ടം കൊയ്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം; അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഇത്തവണയും ദുബായ് ഒന്നാം സ്ഥാനത്ത്

ലോകം മുഴുവൻ കോവിഡ് ഒരുക്കിയ കെണിയിൽ അകപ്പെട്ട് അമരുകയാണ്. എന്നാൽ ഈ സമയത്ത് വിലക്കിനിടയിലും നേട്ടം കൊയ്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ലോകം മുഴുവൻ കോവിഡ് ഭീതി പടർത്തി യാത്രാവിലക്കുകൾ പ്രഖ്യാപിക്കുമ്പോഴും നേട്ടങ്ങളുടെ കൊടുമുടി താണ്ടിയിരിക്കുകയാണ് ദുബായ് അന്താരാഷ്ട്ര വിമാത്താവളം.
അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഇത്തവണയും ദുബായ് ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു . എയർപോർട്ട് കൗൺസിൽ അതോറിറ്റിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
2020ൽ 2.58 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിൽ എത്തിയത്. തൊട്ടുപിറകിൽ ആംസ്റ്റർഡാം വിമാനത്താവളമാണ്. ദുബായിക്ക് ഇവിടെ 2.08 കോടി യാത്രക്കാരെത്തുകയുണ്ടായി.
കഴിഞ്ഞവർഷം കോവിഡ് വ്യാപനത്തെത്തുടർന്ന് വിമാന സർവീസുകൾ പലതും വെട്ടിക്കുറച്ചിരുന്നു. വിവിധരാജ്യങ്ങൾ യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു. അതിനിടെ വിനോദസഞ്ചാരികൾക്കായി ദുബായ് ആണ് ആദ്യം വിമാനത്താവളം തുറന്നുകൊടുത്തത്.
എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നടന്നത് . 2019-ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായിരുന്നു ദുബായ്.
2020-ൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ലണ്ടൻ ഇത്തവണ മൂന്നാം സ്ഥാനത്തെത്തി. ഇസ്താംബൂൾ, ദോഹ, പാരിസ്, ഫ്രാങ്ക്ഫുർട്, ഇഞ്ചിയോൺ, സിങ്കപ്പൂർ, മഡ്രിഡ്, എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്. കോവിഡ് കാലത്ത് ദുബായ് വിമാനത്താവളം നേടിയെടുക്കുന്നത് വമ്പൻ കൊയ്ത്തു തന്നെയാണ്.
https://www.facebook.com/Malayalivartha























