Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

സരിതേ കാണണം കേട്ടോ... തെരഞ്ഞെടുപ്പ് ദിവസം കുണ്ടറയില്‍ പരാതിക്കാരന്‍ മുതലാളി സ്ഥാനാര്‍ത്ഥിയുടെ കാര്‍ കത്തിയെങ്കില്‍ തീരദേശം മൊത്തത്തില്‍ എല്‍ഡിഎഫിന് നഷ്ടമായേനെ; ഗൂഢാലോചനയില്‍ മുഖ്യമായി കളിച്ചത് സരിതയുടെ വലംകൈയെന്ന്; പിടികിട്ടാപുള്ളി സരിതയോട് ദയ കാണിക്കാത്തത് ഇതും കൂടിയോ

29 APRIL 2021 12:34 PM IST
മലയാളി വാര്‍ത്ത

പിടികിട്ടാപുള്ളി സരിത എസ് നായരെ അറസ്റ്റ് ചെയ്യാന്‍ കോടതി പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും പോലീസ് അനങ്ങിയില്ല. അവസാനം തെരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം ശാന്തമായപ്പോഴാണ് കണ്‍മുമ്പിലുള്ള പിടികിട്ടാപ്പുള്ളി സരിതയെ പിടികൂടിയത്. പിടികൂടി കഴിഞ്ഞപ്പോഴോ പറപറാ അറസ്റ്റ്. കൂടാതെ 6 വര്‍ഷത്തെ കഠിന തടവും. അതിനിടയാല്‍ കാരണം അന്വേഷിച്ച് പോകുമ്പോഴാണ് കുണ്ടറയില്‍ നിന്നും സരിതയുടെ വലം കൈ പൊങ്ങി വരുന്നത്.

കുണ്ടറയിലെ വിവാദമായ കാര്‍ ആക്രമണക്കേസിന്റെ അന്വേഷണത്തില്‍ വല്ലാത്തൊരു വഴിത്തിരിവാണ് ഉണ്ടായത്. പരാതിക്കാരനും കുണ്ടറയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ മത്സരിച്ച ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഷിജു വര്‍ഗീസ് ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍.

 

 



വിവാദമായ ആഴക്കടല്‍ മത്സ്യബന്ധനപദ്ധതിക്കു സംസ്ഥാനസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട ഇ.എം.സി.സി. കമ്പനി ഡയറക്ടര്‍കൂടിയായ ഷിജുവിനെ ഗോവയില്‍നിന്നാണു േപാലീസ് കസ്റ്റഡിയിലെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന രാഷ്ര്ടീയഗൂഢാലോചനയുടെ ഭാഗമായാണു കാര്‍ ആക്രമിച്ചതെന്നു കണ്ടെത്തിയതിനേത്തുടര്‍ന്നാണ് അറസ്റ്റ്. തിരുവനന്തപുരം സ്വദേശി വിനുകുമാറിനെ തിരുവനന്തപുരത്തുനിന്നും ഇവരുടെ സഹായി ശ്രീകാന്തിനെ മുംെബെയില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. കോവിഡ് ബാധിതനായ കൃഷ്ണകുമാറെന്ന മറ്റൊരു പ്രതിയും പോലീസിന്റെ വലയിലുണ്ട്. വിനുകുമാറിനെ ഇന്നലെ െവെകിട്ട് ചാത്തന്നൂര്‍ എ.സി.പി. ഓഫീസില്‍ ഹാജരാക്കി.

 



നിയമസഭാ തെരഞ്ഞെടുപ്പുദിവസം പുലര്‍ച്ചെ കുണ്ടറ, കണ്ണനല്ലൂര്‍ കുരീപ്പള്ളി റോഡില്‍ തന്റെ കാറിനുനേരേ മറ്റൊരു കാറിലെത്തിയ സംഘം പെട്രോള്‍ ബോംബ് എറിഞ്ഞെന്നാണു ഷിജു കണ്ണനല്ലൂര്‍ പോലീസില്‍ നല്‍കിയ പരാതി. എന്നാല്‍, ആസമയത്ത് അത്തരമൊരു വാഹനം കടന്നു പോയതിന്റെ സൂചനയൊന്നും പോലീസിനു ലഭിച്ചില്ല. ആക്രമണം നടന്നതിനു സാക്ഷിമൊഴികളുമില്ല.

 

സംഭവത്തെപ്പറ്റി പ്രത്യേകസംഘം അന്വേഷിക്കണമെന്നായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ആവശ്യം. ഇതോടെ പോലീസ് അന്വേഷണം ഷിജുവിേലക്കും വിനുകുമാറിലേക്കും നീണ്ടു. ഷിജുതന്നെയാണു കാര്‍ ആക്രമിച്ചതെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും സി.പി.എമ്മും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ഷിജു കസ്റ്റഡിയിലായെന്നു മേഴ്‌സിക്കുട്ടിയമ്മ പറയുകയും ചെയ്തു. ഇതു പോലീസ് നിഷേധിച്ചതോടെ മന്ത്രി വെട്ടിലായിരുന്നു.

 



സോളാര്‍ വിവാദനായിക സരിതാ എസ്. നായരുടെ മുഖ്യസഹായി വിനുകുമാറാണു ക്വട്ടേഷന്‍ സംഘത്തിനു നേതൃത്വം നല്‍കിയതെന്നാണു പോലീസ് കണ്ടെത്തല്‍. തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം കാക്കനാട്ടെ ഫഌറ്റില്‍ ഗൂഢാലോചന നടന്നെന്നാണു നിഗമനം.

 

തീരദേശത്തെ 30 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ നീക്കാനായിരുന്നു പദ്ധതി. വിവാദ ദല്ലാളിനു വിനുകുമാറിനെ പരിചയപ്പെടുത്തിയതു സരിതയാണെന്നും പോലീസ് സംശയിക്കുന്നു. കൊട്ടിയത്ത് ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നു.

 



ക്വട്ടേഷന്‍ സംഘത്തിന്റെ മദ്യപാനസദസില്‍ ഷിജുവിന്റെ ഡ്രൈവറില്‍നിന്നാണ് ആക്രമണം സംബന്ധിച്ച വിവരം ചോര്‍ന്നത്. സരിതയുടെ മുഖ്യസഹായിയായ വിനുകുമാറാണു കാറിനു നേരേ പെട്രോള്‍ ബോംബ് എറിഞ്ഞതെന്ന വിവരവും പോലീസിന് ലഭിച്ചു. സരിതയുടെ ഡ്രൈവറായി ഒപ്പം കൂടിയയാളാണു തിരുവനന്തപുരം വള്ളക്കടവ് സ്വദേശി വിനുകുമാര്‍. തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തും തക്കലയിലുമായി സരിതയുടെ ബിസിനസ് കൈകാര്യം ചെയ്തിരുന്നതും ഇയാളാണ്. അഡ്വ. ഫെനി ബാലകൃഷ്ണനുമായി തെറ്റിപ്പിരിഞ്ഞതോടെയാണു സരിത വിനുകുമാറുമായി അടുത്തത്.

നിലവില്‍ സരിത ശിക്ഷിക്കപ്പെട്ട തട്ടിപ്പ് കേസുകളിലും ഇദ്ദേഹത്തിന്റെ പേര് സജീവ ചര്‍ച്ചയായിരുന്നു. നെയ്യാറ്റിന്‍കര ബിവറേജസ് തട്ടിപ്പില്‍ ഉദ്യോഗാര്‍ഥികളുമായി സരിത സംസാരിച്ചതു വിനുകുമാറിന്റെ പേരിലെടുത്ത മൊെബെല്‍ ഫോണിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്റാനിൽ കയറി അമേരിക്കൻ പട്ടാളം...! 'കയറി വാ, ഞങ്ങള്‍ കാത്തിരിക്കുന്നു...ദാ വരുന്നു ഇറാനെ വിറപ്പിച്ച് ട്രംപ് '  (14 minutes ago)

പെരുമ്പാവൂരില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു  (27 minutes ago)

COME CLOSE...!വെറി പിടിച്ച് IRGC അലറുന്നു..! ഇറാന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്.. ആകാശത്ത് പ്രകമ്പനം നോസ്ട്രഡാമസിന്റെ പ്രവചനം  (31 minutes ago)

പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (35 minutes ago)

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും  (51 minutes ago)

ഇന്ദ്ര ജാലവും, അമാനുഷികത്വവും സമ്മാനിക്കുന്ന കത്തനാർ ഒഫീഷ്യൽ ട്രയിലർ എത്തി!!  (51 minutes ago)

എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ അത് വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്; വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ഇതല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്; പൊട്ടിത്തെറിച്ച്  (1 hour ago)

2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയായിരുന്നു; കേരളത്തെ വികസനത്തിന്റെയും സമാധാനത്തിന്റെയും ലോകമാതൃകയാക്കി മാറ്റിയത് എൽ.ഡി.എഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജ  (1 hour ago)

ഒരു പ്രസ്ഥാനമായിരുന്ന സി.പി.എം ഇപ്പോൾ ഒരു സ്ഥാപനം; ബക്കറ്റുപിരിവും കൂപ്പൺ പിരിവും നടത്തി നിർമ്മിച്ചതായി അവകാശപ്പെടുന്ന പാർട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ നിത്യ സ്മാരകങ്ങളാണ്; സി പി ഐ എമ്മിനെതിരെ ആഞ്ഞ  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കി; 32 ഓളം പേരാണ് അറസ്റ്റിലായത്  (1 hour ago)

എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബിൽ; ഇത് പൂര്‍ണമായും ഭരണഘടനാവിരുദ്ധമായ നിയമം; ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സംഘടനകളെ ഇത് നശിപ്പിക്കുമെന്ന് കെസി വേണുഗോപാല്‍ എംപി  (2 hours ago)

വോട്ടെടുപ്പു ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടു കൂടിയ അവധി; ഉത്തരവിട്ട് സംസ്ഥാന ലേബർ കമ്മിഷണർ; സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം  (2 hours ago)

ശബരിമല വിഷയത്തിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കും; കാട്ടാക്കടയിൽ ഇത്തവണയും അധികാരം തുടരുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഐ ബി സതീഷ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നതോടെ വലിയ ആത്മവിശ്വാസം;കാട്ടാക്കടയിൽ ഇത്തവണ താമര വിരിയുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ്  (2 hours ago)

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (3 hours ago)

Malayali Vartha Recommends