സ്വർണക്കടത്ത് കേസ്; ഇ ഡി ക്കെതിരെ കോടതി; സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് എതിരായ മറ്റു തെളിവുകളെവിടെ? സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ പ്രതികളായ സരിത്തിനും, സന്ദീപ് നായർക്കും ജാമ്യം; കസ്റ്റംസ് കൊഫേ പോസ ചുമത്തിയതിനാൽ ഇരുവർക്കും ജയിൽ മോചിതരാകാനാകില്ല

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ തെളിവ് എവിടെയെന്ന് ഇഡിയോട് കോടതി. ഇരുപത്തിയൊന്ന് തവണ പ്രതികള്‍ സ്വര്‍ണ്ണം കടത്തി എന്ന് പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് എതിരായ മറ്റു തെളിവുകളെക്കുറിച്ചും കോടതി ചോദിച്ചു.
അതേസമയം, സ്വർണക്കടത്ത് കേസിൽ പ്രതികളായ സരിത്തിനും, സന്ദീപ് നായർക്കും ജാമ്യം നൽകിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. എന്നാൽ കസ്റ്റംസ് കൊഫേ പോസ ചുമത്തിയതിനാൽ ഇരുവർക്കും ജയിൽ മോചിതരാകാനാകില്ല.
ജാമ്യത്തിനായി എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് പ്രതികൾ അപേക്ഷ നൽകിയിരുന്നത്. കേസുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പ് അന്വേഷണ സംഘം പൂർത്തിയാക്കുകയും, അനുബന്ധ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ തങ്ങളെ കൊണ്ട് ആവശ്യമില്ലെന്നും, അതിനാൽ ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ എട്ട് മാസമായി ഇരുവരും ജയിലിലാണ്.
സ്വപ്‌ന സുരേഷ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സരിത്, സന്ദീപ് നായർ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. ഇതിൽ സ്വപ്‌നയ്ക്കും, ശിവശങ്കറിനും നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
സ്വർണ കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും, കസ്റ്റംസ് കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു.എൻ ഐ എ കേസിൽ മാപ്പുസാക്ഷിയായ സന്ദീപിന് ജാമ്യം ലഭിച്ചത് നിയമവൃത്തങ്ങളിലും ചർച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാൽ, ഇതിനിടയിൽ ആണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ തെളിവ് എവിടെയെന്ന് ഇഡിയോട് കോടതി ചോദിച്ചത്. ഇത് കൂടുതൽ ആശങ്കകൾക്കാണ് വഴി തെളിച്ചിരിക്കുന്നത്.
ഇരുപത്തിയൊന്ന് തവണ സ്വർണം കടത്തി എന്നതിന് പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണ് ഉള്ളതെന്നും പ്രതികൾക്ക് എതിരായ തെളിവുകൾ എവിടെയെന്നും ഇഡി യോട് കോടതി ചോദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















