Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്നെ തന്റെ കൂടെപിറപ്പായ സഹോദരന്‍ പീഡിപ്പിച്ചെന്ന് ഒരു സഹോദരി കള്ള പരാതി നല്‍കുമോ? സഹോദരിയുടെ പരാതി  സഹോദരന്‍ പീഡിപ്പിച്ചു പോലീസ് ഉണര്‍ന്നു ഇല്ലെങ്കില്‍ അഴിയെണ്ണിയേനെ

18 JUNE 2021 11:16 AM IST
മലയാളി വാര്‍ത്ത

തന്നെ തന്റെ കൂടെപിറപ്പായ സഹോദരന്‍ പീഡിപ്പിച്ചെന്ന് ഒരു സഹോദരി കള്ള പരാതി നല്‍കുമോ? ഈ കോവിഡ് കാലത്തു ഇതും ഇതിനപ്പുറവും സംഭവിക്കുമെന്നാണ് പോലീസ് പറയുന്നത്. തൊടുപുഴയാണ് സംഭവം നടന്നത്.

സഹോദരനും കൂട്ടുകാരും ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി .പരാതിയെത്തുടര്‍ന്ന് കുടുംബം നാണം കെട്ടു. കുടുംബം ആത്മഹത്യയുടെ വക്കിലായി.

 



ഇടുക്കി ഡിവൈ.എസ്.പി. ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് കേസന്വേഷിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. വിവാഹ ദല്ലാളായ ഒരു യുവതിയാണ് പെണ്‍കുട്ടിയെ കൊണ്ട് പരാതി കൊടുപ്പിച്ചത്. പരാതി കൊടുപ്പിച്ച യുവതിയുടെപേരില്‍ പോലീസ് കേസും എടുത്തു.

ഡി വൈ എസ് പി മനസിരുത്തി കേസ് പരിശോധിക്കാതിരുന്നെങ്കില്‍ ആ ചെറുപ്പക്കാന്‍ അഴിയെണ്ണിയേനെ. ഇത്തരത്തില്‍ നിരവധി വ്യാജ പീഡന പരാതികളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ദിവസവും ഫയല്‍ ചെയ്യപ്പെടുന്നത്. ദിവസേനയുള്ള തിരക്കിനിടയില്‍ പോലീസിന് അതൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.അങ്ങനെ നിരപരാധികള്‍ കേസില്‍ പ്രതിയാകും.

 



ഇടുക്കി കഞ്ഞിക്കുഴിയില്‍ പതിന്നാലുകാരിയെ സഹോദരനും നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന കേസ് ഏപ്രില്‍ 20-ന് തൃശ്ശൂരിലെ മനുഷ്യാവകാശപ്രവര്‍ത്തക വഴിയാണ് പോലീസിന് ലഭിക്കുന്നത്. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റും റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ പീഡനം നടന്നുവെന്ന് ഉറപ്പിച്ച് പറയാന്‍ ഗൈനക്കോളജിസ്റ്റ് തയ്യാറായില്ല. സാധാരണ ഡോക്ടര്‍മാര്‍ ഇത്തരം വിചിത്രമായ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത് പതിവല്ല. ഇത് ദുരൂഹമാണ്.

 



സംശയം തോന്നിയ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. മൊഴിയെടുക്കുമ്പോള്‍ അയല്‍വാസിയും വിവാഹദല്ലാളുമായ യുവതി ഒപ്പം വേണമെന്ന് പെണ്‍കുട്ടി ശാഠ്യം പിടിച്ചു. അതോടെ പോലീസിന് സംശയമായി. എന്നാല്‍ നിയമപരമായി ഇതിനെ വിലക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.

എന്നാല്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിലെ ഉറപ്പില്ലായ്മ പോലീസിനെ വലച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരന്റെ ആവര്‍ത്തിച്ചുള്ള മൊഴിയും പോലീസിനെ ബുദ്ധിമുട്ടിലാക്കി . ഡിവൈ.എസ്.പി.യുടെ ബുദ്ധി ഉണര്‍ന്നു. അദ്ദേഹം തന്റെ നേതൃത്വത്തില്‍ കഞ്ഞിക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുള്‍പ്പെടെ 16 പേരെ പല സംഘങ്ങളായി നിയോഗിച്ച് വിശദമായ അന്വേഷണം തുടങ്ങി.

 


പോലീസ് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിച്ചു. അവിടെത്തെ രജിസ്റ്ററില്‍ സഹോദരന്‍ തന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി എഴുതി. കലാമ്മ പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നും എഴുതി. കലാമ്മ എന്നാല്‍ വിവാഹ ദല്ലാള്‍. തുടര്‍ന്ന് പോലീസിടപെട്ട് പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സര്‍ജന്റെ സഹായത്തോടെ വീണ്ടും പരിശോധിപ്പിച്ചു. പീഡനം നടന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. വീണ്ടും പോലീസ് മൊഴിയെടുത്തു. പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടി തന്റെ തെറ്റ് ഏറ്റുപറഞ്ഞു.

വെണ്മണി സ്വദേശിനിയായ ശ്രീകല, കുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് സ്ഥിരമായി വീട്ടില്‍ വന്നിരുന്നു. മൂന്നുമാസംകൊണ്ട് ഇവര്‍ കുട്ടിയുമായി അടുത്തു. 'കലാമ്മ'യെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്.

 



പെണ്‍കുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സഹോദരന്‍, വീട്ടില്‍ വരുന്നതില്‍നിന്ന് ശ്രീകലയെ വിലക്കി. വിവാഹാലോചനയുമായി വരേണ്ടെന്നും പറഞ്ഞു.അതോടെ സഹോദരനെ കലാമ്മ നോട്ടമിട്ടു.

ഇതിന്റെ ദേഷ്യത്തിലാണ് ശ്രീകല, പെണ്‍കുട്ടിയുടെ സഹോദരനെതിരേ മൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ദുരുപയോഗം ചെയ്തതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെപേരില്‍ കേസെടുത്തിരിക്കുന്നത്.

 



യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരായ കേസ് പിന്‍വലിക്കാനും നടപടി തുടങ്ങി. കഞ്ഞിക്കുഴി പോലീസ് ഇന്‍സ്‌പെക്ടര്‍ സെബി തോമസ്, എസ്.ഐ.മാരായ സന്തോഷ്, റോബിന്‍സണ്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അവരെ സമ്മതിക്കാതെ തരമില്ല. ഹാറ്റ്‌സ് ഓഫ് !

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (2 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (2 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (2 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (3 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (3 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (3 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (3 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (3 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (4 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (4 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (5 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (5 hours ago)

Malayali Vartha Recommends