Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

തന്നെ തന്റെ കൂടെപിറപ്പായ സഹോദരന്‍ പീഡിപ്പിച്ചെന്ന് ഒരു സഹോദരി കള്ള പരാതി നല്‍കുമോ? സഹോദരിയുടെ പരാതി  സഹോദരന്‍ പീഡിപ്പിച്ചു പോലീസ് ഉണര്‍ന്നു ഇല്ലെങ്കില്‍ അഴിയെണ്ണിയേനെ

18 JUNE 2021 11:16 AM IST
മലയാളി വാര്‍ത്ത

തന്നെ തന്റെ കൂടെപിറപ്പായ സഹോദരന്‍ പീഡിപ്പിച്ചെന്ന് ഒരു സഹോദരി കള്ള പരാതി നല്‍കുമോ? ഈ കോവിഡ് കാലത്തു ഇതും ഇതിനപ്പുറവും സംഭവിക്കുമെന്നാണ് പോലീസ് പറയുന്നത്. തൊടുപുഴയാണ് സംഭവം നടന്നത്.

സഹോദരനും കൂട്ടുകാരും ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി .പരാതിയെത്തുടര്‍ന്ന് കുടുംബം നാണം കെട്ടു. കുടുംബം ആത്മഹത്യയുടെ വക്കിലായി.

 



ഇടുക്കി ഡിവൈ.എസ്.പി. ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് കേസന്വേഷിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. വിവാഹ ദല്ലാളായ ഒരു യുവതിയാണ് പെണ്‍കുട്ടിയെ കൊണ്ട് പരാതി കൊടുപ്പിച്ചത്. പരാതി കൊടുപ്പിച്ച യുവതിയുടെപേരില്‍ പോലീസ് കേസും എടുത്തു.

ഡി വൈ എസ് പി മനസിരുത്തി കേസ് പരിശോധിക്കാതിരുന്നെങ്കില്‍ ആ ചെറുപ്പക്കാന്‍ അഴിയെണ്ണിയേനെ. ഇത്തരത്തില്‍ നിരവധി വ്യാജ പീഡന പരാതികളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ദിവസവും ഫയല്‍ ചെയ്യപ്പെടുന്നത്. ദിവസേനയുള്ള തിരക്കിനിടയില്‍ പോലീസിന് അതൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.അങ്ങനെ നിരപരാധികള്‍ കേസില്‍ പ്രതിയാകും.

 



ഇടുക്കി കഞ്ഞിക്കുഴിയില്‍ പതിന്നാലുകാരിയെ സഹോദരനും നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന കേസ് ഏപ്രില്‍ 20-ന് തൃശ്ശൂരിലെ മനുഷ്യാവകാശപ്രവര്‍ത്തക വഴിയാണ് പോലീസിന് ലഭിക്കുന്നത്. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റും റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ പീഡനം നടന്നുവെന്ന് ഉറപ്പിച്ച് പറയാന്‍ ഗൈനക്കോളജിസ്റ്റ് തയ്യാറായില്ല. സാധാരണ ഡോക്ടര്‍മാര്‍ ഇത്തരം വിചിത്രമായ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത് പതിവല്ല. ഇത് ദുരൂഹമാണ്.

 



സംശയം തോന്നിയ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. മൊഴിയെടുക്കുമ്പോള്‍ അയല്‍വാസിയും വിവാഹദല്ലാളുമായ യുവതി ഒപ്പം വേണമെന്ന് പെണ്‍കുട്ടി ശാഠ്യം പിടിച്ചു. അതോടെ പോലീസിന് സംശയമായി. എന്നാല്‍ നിയമപരമായി ഇതിനെ വിലക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.

എന്നാല്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിലെ ഉറപ്പില്ലായ്മ പോലീസിനെ വലച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരന്റെ ആവര്‍ത്തിച്ചുള്ള മൊഴിയും പോലീസിനെ ബുദ്ധിമുട്ടിലാക്കി . ഡിവൈ.എസ്.പി.യുടെ ബുദ്ധി ഉണര്‍ന്നു. അദ്ദേഹം തന്റെ നേതൃത്വത്തില്‍ കഞ്ഞിക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുള്‍പ്പെടെ 16 പേരെ പല സംഘങ്ങളായി നിയോഗിച്ച് വിശദമായ അന്വേഷണം തുടങ്ങി.

 


പോലീസ് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിച്ചു. അവിടെത്തെ രജിസ്റ്ററില്‍ സഹോദരന്‍ തന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി എഴുതി. കലാമ്മ പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നും എഴുതി. കലാമ്മ എന്നാല്‍ വിവാഹ ദല്ലാള്‍. തുടര്‍ന്ന് പോലീസിടപെട്ട് പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സര്‍ജന്റെ സഹായത്തോടെ വീണ്ടും പരിശോധിപ്പിച്ചു. പീഡനം നടന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. വീണ്ടും പോലീസ് മൊഴിയെടുത്തു. പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടി തന്റെ തെറ്റ് ഏറ്റുപറഞ്ഞു.

വെണ്മണി സ്വദേശിനിയായ ശ്രീകല, കുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് സ്ഥിരമായി വീട്ടില്‍ വന്നിരുന്നു. മൂന്നുമാസംകൊണ്ട് ഇവര്‍ കുട്ടിയുമായി അടുത്തു. 'കലാമ്മ'യെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്.

 



പെണ്‍കുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സഹോദരന്‍, വീട്ടില്‍ വരുന്നതില്‍നിന്ന് ശ്രീകലയെ വിലക്കി. വിവാഹാലോചനയുമായി വരേണ്ടെന്നും പറഞ്ഞു.അതോടെ സഹോദരനെ കലാമ്മ നോട്ടമിട്ടു.

ഇതിന്റെ ദേഷ്യത്തിലാണ് ശ്രീകല, പെണ്‍കുട്ടിയുടെ സഹോദരനെതിരേ മൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ദുരുപയോഗം ചെയ്തതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെപേരില്‍ കേസെടുത്തിരിക്കുന്നത്.

 



യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരായ കേസ് പിന്‍വലിക്കാനും നടപടി തുടങ്ങി. കഞ്ഞിക്കുഴി പോലീസ് ഇന്‍സ്‌പെക്ടര്‍ സെബി തോമസ്, എസ്.ഐ.മാരായ സന്തോഷ്, റോബിന്‍സണ്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അവരെ സമ്മതിക്കാതെ തരമില്ല. ഹാറ്റ്‌സ് ഓഫ് !

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (7 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (7 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (9 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (10 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (10 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (10 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (11 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (11 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (12 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (12 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (12 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (12 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (12 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (13 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (13 hours ago)

Malayali Vartha Recommends