Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

തന്നെ തന്റെ കൂടെപിറപ്പായ സഹോദരന്‍ പീഡിപ്പിച്ചെന്ന് ഒരു സഹോദരി കള്ള പരാതി നല്‍കുമോ? സഹോദരിയുടെ പരാതി  സഹോദരന്‍ പീഡിപ്പിച്ചു പോലീസ് ഉണര്‍ന്നു ഇല്ലെങ്കില്‍ അഴിയെണ്ണിയേനെ

18 JUNE 2021 11:16 AM IST
മലയാളി വാര്‍ത്ത

തന്നെ തന്റെ കൂടെപിറപ്പായ സഹോദരന്‍ പീഡിപ്പിച്ചെന്ന് ഒരു സഹോദരി കള്ള പരാതി നല്‍കുമോ? ഈ കോവിഡ് കാലത്തു ഇതും ഇതിനപ്പുറവും സംഭവിക്കുമെന്നാണ് പോലീസ് പറയുന്നത്. തൊടുപുഴയാണ് സംഭവം നടന്നത്.

സഹോദരനും കൂട്ടുകാരും ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി .പരാതിയെത്തുടര്‍ന്ന് കുടുംബം നാണം കെട്ടു. കുടുംബം ആത്മഹത്യയുടെ വക്കിലായി.

 



ഇടുക്കി ഡിവൈ.എസ്.പി. ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് കേസന്വേഷിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. വിവാഹ ദല്ലാളായ ഒരു യുവതിയാണ് പെണ്‍കുട്ടിയെ കൊണ്ട് പരാതി കൊടുപ്പിച്ചത്. പരാതി കൊടുപ്പിച്ച യുവതിയുടെപേരില്‍ പോലീസ് കേസും എടുത്തു.

ഡി വൈ എസ് പി മനസിരുത്തി കേസ് പരിശോധിക്കാതിരുന്നെങ്കില്‍ ആ ചെറുപ്പക്കാന്‍ അഴിയെണ്ണിയേനെ. ഇത്തരത്തില്‍ നിരവധി വ്യാജ പീഡന പരാതികളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ദിവസവും ഫയല്‍ ചെയ്യപ്പെടുന്നത്. ദിവസേനയുള്ള തിരക്കിനിടയില്‍ പോലീസിന് അതൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.അങ്ങനെ നിരപരാധികള്‍ കേസില്‍ പ്രതിയാകും.

 



ഇടുക്കി കഞ്ഞിക്കുഴിയില്‍ പതിന്നാലുകാരിയെ സഹോദരനും നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന കേസ് ഏപ്രില്‍ 20-ന് തൃശ്ശൂരിലെ മനുഷ്യാവകാശപ്രവര്‍ത്തക വഴിയാണ് പോലീസിന് ലഭിക്കുന്നത്. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റും റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ പീഡനം നടന്നുവെന്ന് ഉറപ്പിച്ച് പറയാന്‍ ഗൈനക്കോളജിസ്റ്റ് തയ്യാറായില്ല. സാധാരണ ഡോക്ടര്‍മാര്‍ ഇത്തരം വിചിത്രമായ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത് പതിവല്ല. ഇത് ദുരൂഹമാണ്.

 



സംശയം തോന്നിയ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. മൊഴിയെടുക്കുമ്പോള്‍ അയല്‍വാസിയും വിവാഹദല്ലാളുമായ യുവതി ഒപ്പം വേണമെന്ന് പെണ്‍കുട്ടി ശാഠ്യം പിടിച്ചു. അതോടെ പോലീസിന് സംശയമായി. എന്നാല്‍ നിയമപരമായി ഇതിനെ വിലക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.

എന്നാല്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിലെ ഉറപ്പില്ലായ്മ പോലീസിനെ വലച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരന്റെ ആവര്‍ത്തിച്ചുള്ള മൊഴിയും പോലീസിനെ ബുദ്ധിമുട്ടിലാക്കി . ഡിവൈ.എസ്.പി.യുടെ ബുദ്ധി ഉണര്‍ന്നു. അദ്ദേഹം തന്റെ നേതൃത്വത്തില്‍ കഞ്ഞിക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുള്‍പ്പെടെ 16 പേരെ പല സംഘങ്ങളായി നിയോഗിച്ച് വിശദമായ അന്വേഷണം തുടങ്ങി.

 


പോലീസ് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിച്ചു. അവിടെത്തെ രജിസ്റ്ററില്‍ സഹോദരന്‍ തന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി എഴുതി. കലാമ്മ പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നും എഴുതി. കലാമ്മ എന്നാല്‍ വിവാഹ ദല്ലാള്‍. തുടര്‍ന്ന് പോലീസിടപെട്ട് പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സര്‍ജന്റെ സഹായത്തോടെ വീണ്ടും പരിശോധിപ്പിച്ചു. പീഡനം നടന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. വീണ്ടും പോലീസ് മൊഴിയെടുത്തു. പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടി തന്റെ തെറ്റ് ഏറ്റുപറഞ്ഞു.

വെണ്മണി സ്വദേശിനിയായ ശ്രീകല, കുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് സ്ഥിരമായി വീട്ടില്‍ വന്നിരുന്നു. മൂന്നുമാസംകൊണ്ട് ഇവര്‍ കുട്ടിയുമായി അടുത്തു. 'കലാമ്മ'യെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്.

 



പെണ്‍കുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സഹോദരന്‍, വീട്ടില്‍ വരുന്നതില്‍നിന്ന് ശ്രീകലയെ വിലക്കി. വിവാഹാലോചനയുമായി വരേണ്ടെന്നും പറഞ്ഞു.അതോടെ സഹോദരനെ കലാമ്മ നോട്ടമിട്ടു.

ഇതിന്റെ ദേഷ്യത്തിലാണ് ശ്രീകല, പെണ്‍കുട്ടിയുടെ സഹോദരനെതിരേ മൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ദുരുപയോഗം ചെയ്തതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെപേരില്‍ കേസെടുത്തിരിക്കുന്നത്.

 



യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരായ കേസ് പിന്‍വലിക്കാനും നടപടി തുടങ്ങി. കഞ്ഞിക്കുഴി പോലീസ് ഇന്‍സ്‌പെക്ടര്‍ സെബി തോമസ്, എസ്.ഐ.മാരായ സന്തോഷ്, റോബിന്‍സണ്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അവരെ സമ്മതിക്കാതെ തരമില്ല. ഹാറ്റ്‌സ് ഓഫ് !

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (1 hour ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (1 hour ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (1 hour ago)

നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ; കാട്ടാളൻ ഫുൾ പായ്ക്കപ്പ്!!!  (1 hour ago)

10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി  (1 hour ago)

തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു  (1 hour ago)

46കാരിയ്ക്കൊപ്പം കാറിൽ ,പുറത്തേക്കിറങ്ങിയ ഷാജിയുടെ വസ്ത്രത്തിൽ രക്തക്കറ CCTVയിൽ കണ്ട കാഴ്ച്ച  (2 hours ago)

നീറ്റ് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച അച്ഛനെ കൊലപ്പെടുത്തി മകന്‍  (2 hours ago)

കാന്‍സര്‍ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026ല്‍ എംസിസിക്ക് അഭിമാന നേട്ടം; രാജ്യത്തെ 10 സ്ഥാപനങ്ങളില്‍ ഇടം പിടിച്ച് എഐ ഓങ്കോളജി ഏജന്റ്  (2 hours ago)

പിണറായി സർക്കാരിന് വലിയ ആശ്വാസം  (2 hours ago)

പ്രതിപക്ഷത്തെ പോലും കയ്യടിപ്പിക്കുന്ന ചരിത്ര പ്രഖ്യാനം; തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ്  (2 hours ago)

സംസ്ഥാനത്ത് മഴ തുടരും,  (2 hours ago)

SABARIMALA സുപ്രീം കോടതിയുടെ ചോദ്യം  (2 hours ago)

സിസി ടിവി ദൃശ്യങ്ങളും ലഭിച്ചു  (3 hours ago)

നീറ്റ് പരീക്ഷ സമ്മർദ്ദം  (3 hours ago)

Malayali Vartha Recommends