ആറുവയസ്സുകാരി മരിച്ചതറിഞ്ഞ് ബന്ധുക്കളെക്കാളധികം പൊട്ടിക്കരഞ്ഞ് അയൽവാസി : ഡോക്ടർമാരുടെ ആ സംശയം കുരുക്കിട്ടു: ആറുവയസ്സുകാരിയെ വർഷങ്ങളായി പീഡിപ്പിച്ചുകൊന്ന പ്രതിയെ കണ്ടവർ ഞെട്ടിത്തരിച്ചു

കഴുത്തിൽ ഷാൾ കുരുങ്ങി ആറു വയസ്സുകാരിയുടെ മരണം... വിവരമറിഞ്ഞപ്പോൾ ബന്ധുക്കളെ ക്കാൾ അധികം പൊട്ടിക്കരഞ്ഞത് അയൽവാസിയായ യുവാവ്.... പിന്നീട് അത് കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസ് പ്രതിയെ പിടിച്ചപ്പോൾ അതിനേക്കാൾ ട്വിസ്റ്റ്... അലറിക്കരഞ്ഞ അയൽവാസിയാണ് ആറുവയസ്സുകാരിയെ കൊന്നത്.... ഞെട്ടിക്കുന്ന കൊലപാതകം ചുരുളഴിഞ്ഞപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ....
ചുരക്കുളം എസ്റ്റേറ്റിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുരക്കുളം എസ്റ്റേറ്റിൽ21വയസ്സുകാരനായ അർജുനെയാണ്പോലീസ് തൂക്കിയെടുത്തത്. കൊല്ലപ്പെട്ട ആറുവയസുകാരിയായ കുട്ടിയെ പ്രതി മൂന്നുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന് പ്രതി മൊഴി. പ്രതി അര്‍ജുന്‍ കൊലയ്ക്കുശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയെന്നും കണ്ടെത്തി. അർജുനുമായി നിർണായക തെളിവെടുപ്പ് ഇന്ന് നടക്കും. കൊലപാതകം നടന്ന ചുരക്കുളം എസ്റ്റേറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിനു ശേഷം പ്രതി എവിടെയൊക്കെ പോയി എന്നതിനെ കുറിച്ചും പൊലീസ് ചോദിച്ചറിയും.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30-നായിരുന്നു ലയത്തിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടി മരിച്ചപ്പോൾ പോലീസിനെ പ്രാഥമിക നിഗമനം ഇങ്ങനെയായിരുന്നു:
വീടിനുള്ളിൽ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറിൽ പിടിച്ചുകളിച്ചുകൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാൾ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്ത് മരണപ്പെട്ടതാകാമെന്നായിരുന്നു. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കുപോയ സമയത്തായിരുന്നു കുട്ടിയുടെ മരണം നടന്നത്. സഹോദരൻ കവിൻ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.മാത്രമല്ല പ്രതിക്ക്പെ ൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ദുരൂഹതകൾ ഉണ്ടായിരുന്നത് കൊണ്ട് പോലീസ് അസ്വാഭാവിക മരണത്തിന് അന്നുതന്നെ കേസെടുത്തിരുന്നു. എന്നാൽ മൃതദേഹപരിശോധനയിൽ ഡോക്ടറുടെ ആ നിർണായക സംശയമായിരുന്നു പ്രതിയെ കുടുക്കിയത്. കുട്ടിയുടെ ശരീരത്തിൽ പീഡനം നടന്നിട്ടുണ്ടോയെന്ന് സംശയം തോന്നിയ ഡോക്ടർ ഈ വിവരം പോലീസുമായി പങ്കുവെച്ചു. കേസിൽ പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ സംശയം തോന്നിയ നാലുപേരെഉടനെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്നുപേരെ വിട്ടയച്ചെങ്കിലും അയൽവാസിയായ അർജുനെ പോലീസ് വീണ്ടും വിശദമായി ചോദ്യo ചെയ്യുകയും ചെയ്തു. അങ്ങനെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കുട്ടിയെ പ്രതി ഒരു വർഷത്തോളം ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
30 ന് അർജുൻ വീട്ടിലെത്തി പെൺകുട്ടിയെ ഉപദ്രവിക്കുന്നതിനിടെ ബോധമറ്റ് വീഴുകയായിരുന്നു . കുട്ടി മരിച്ചെന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ ഷാളിൽ കെട്ടിത്തൂക്കുകയായിരുന്നു. കുട്ടിയുടെ സംസ്കാര ച്ചടങ്ങിൽ പങ്കെടുക്കുകയും മരണ വിവരമറിഞ്ഞ് പ്രതി പൊട്ടിക്കരയുകയും ചെയ്തിരുന്നുവെന്ന് മറ്റൊരാൾ മൊഴി നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha
























