Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

പൊളിച്ചടുക്കും ഞങ്ങള്‍... ശബരിമല പ്രക്ഷോഭ സമയത്ത് ശ്രദ്ധേയരായ ശശികല ടീച്ചറും വത്സന്‍ തില്ലങ്കേരിയും ഹിന്ദു ഐക്യവേദിയുടെ അമരത്ത്; കെ.പി. ശശികല ടീച്ചര്‍ പ്രസിഡന്റ്; വത്സന്‍ തില്ലങ്കേരി വര്‍ക്കിങ് പ്രസിഡന്റ്; ഒറ്റക്കെട്ടായി സംഘടനയെ മുന്നോട്ട് നയിക്കാന്‍ തീരുമാനം

19 JULY 2021 09:57 AM IST
മലയാളി വാര്‍ത്ത

ശബരിമല പ്രക്ഷോഭ സമയത്ത് ശ്രദ്ധ നേടിയ രണ്ട് പേരാണ് വത്സന്‍ തില്ലങ്കേരിയും ശശികല ടീച്ചറും. യുവതീ സാന്നിധ്യം ശബരിമലയിലുണ്ടെന്ന് പറഞ്ഞ് ഭക്തര്‍ ബഹളം വച്ചപ്പോള്‍ പോലീസിന്റെ മെഗാഫോണ്‍ ഉപയോഗിച്ച് പതിനെട്ടാം പടിയില്‍ വച്ച് ഭക്തരെ സമാധാനിപ്പിച്ച വത്സന്‍ തില്ലങ്കേരി ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതേ സമയം ശബരിമലയില്‍ കയറാന്‍ ശ്രമിച്ച് പോലീസ് തടഞ്ഞ് തിരികെ വന്നയാളാണ് ശശികല ടീച്ചര്‍. പിന്നെ കൈക്കുഞ്ഞുമായി വന്ന് യതീഷ് ചന്ദ്രയുമായി തര്‍ക്കിച്ചത് ഏറെ ശ്രദ്ധ നേടി. ഇരുവരും ഒന്നിച്ച് ഹിന്ദു ഐക്യവേദിയുടെ അമരത്തേക്ക് എത്തുകയാണ്.

 



ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായി കെ.പി. ശശികലയെയും വര്‍ക്കിങ് പ്രസിഡന്റായി വത്സന്‍ തില്ലങ്കേരിയെയും തെരഞ്ഞെടുത്തു. എം.കെ. കുഞ്ഞോല്‍, കെ.എന്‍. രവീന്ദ്രനാഥ്, പി.കെ. ഭാസ്‌കരന്‍ എന്നിവരാണ് രക്ഷാധികാരികള്‍. ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ഞോല്‍ പതാക ഉയര്‍ത്തി. കെ.പി. ശശികല അധ്യക്ഷയായി. കെ.എന്‍. രവീന്ദ്രനാഥ് ദീപം തെളിയിച്ചു. സമാപന സമ്മേളനത്തില്‍ ആര്‍.എസ്.എസ്. ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

 


മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍: കെ.വി. ശിവന്‍, എന്‍.കെ. നീലകണ്ഠന്‍, പി.എസ്. പ്രസാദ്, അഡ്വ.വി. പത്മനാഭന്‍, അഡ്വ.കെ. ഹരിദാസ്, ക്യാപ്റ്റന്‍ സുന്ദരന്‍, അഡ്വ.ബി.എന്‍. ബിനീഷ് ബാബു, നിഷ സോമന്‍, വി.എന്‍. അനില്‍കുമാര്‍, എസ്. സുധീര്‍. ജനറല്‍ സെക്രട്ടറിമാര്‍: ഇ.എസ്. ബിജു, ആര്‍.വി. ബാബു, ഡോ. ബ്രഹ്മചാരി ഭാര്‍ഗവ റാം, കെ.പി. ഹരിദാസ്, പി. സുധാകരന്‍. ട്രഷറര്‍: പി. ജ്യോതീന്ദ്രകുമാര്‍. സംഘടനാ സെക്രട്ടറി: സി. ബാബു. സഹസംഘടനാ സെക്രട്ടറി: വി. സുശികുമാര്‍. സെക്രട്ടറിമാര്‍: കിളിമാനൂര്‍ സുരേഷ്, കെ. പ്രഭാകരന്‍, മഞ്ഞപാറ സുരേഷ്, ഇ.ജി. മനോജ്, അഡ്വ. രമേഷ് കൂട്ടാല, എം. വി. മധുസൂദനന്‍, പി.വി. മുരളീധരന്‍, വി.എസ്. പ്രസാദ്, ശശി കമ്മട്ടേരി, എ. ശ്രീധരന്‍, ബിന്ദു മോഹന്‍. മേഖലാ സംഘടനാ സെക്രട്ടറിമാര്‍: പുത്തൂര്‍ തുളസി (ദക്ഷിണമേഖല), കെ.പി. സുരേഷ് (മധ്യമേഖല), കെ. ഷൈനു (ഉത്തരമേഖല).

ആരാണ് വത്സന്‍ തില്ലങ്കേരി എന്ന ചോദ്യം കേരളത്തിനകത്തും പുറത്തും സജീവമായത് ശബരിമല വിഷയത്തിലൂടെയാണ്. പേരക്കുട്ടിയുടെ ചോറൂണിന് ശബരിമലയിലെത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ യുവതിയെന്നാരോപിച്ചു ഒരു സംഘം ആളുകള്‍ സന്നിധാനത്ത് തടഞ്ഞിരുന്നു. അക്രമാസക്തമായ ഈ രംഗത്തില്‍ പോലീസിന്റെ മെഗാ ഫോണ്‍ വാങ്ങി പതിനെട്ടാം പടിയില്‍ കയറി നിന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ ലൈവ് ആയി എയര്‍ ചെയ്തതോടുകൂടിയാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി വാര്‍ത്ത വിഷയമായി മാറുന്നതും അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പേര്‍ തിരക്കാന്‍ ഇറങ്ങിയതും. നാളിതുവരെ കേരളത്തിലെ ആര്‍എസ്എസിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വത്സന്‍ തില്ലങ്കേരി പൊടുന്നനെയാണ് ഒരു വാര്‍ത്താ താരമായി മാറിയത്.

 



കണ്ണൂലെ തില്ലങ്കേരി എന്ന കൊച്ചു ഗ്രാമത്തില്‍ കൊച്ചോതു ബാലന്‍ പടയംകൂടി മാധവി ദമ്പതികളുടെ മകനായി 1964 മാര്‍ച്ച് മാസം 20 ന് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വത്സന്‍ രാഷ്ട്രീയ സ്വയംസേവക് സംഘില്‍ സജീവമായത് 1980 ലാണ്. ഏതാണ്ട് ഇതേ കാലത്തു തന്നെ ഇരിട്ടിക്കടുത്ത പുന്നാട് പ്രഗതി എന്ന പേരില്‍ ഒരു ട്യൂട്ടോറിയലും വത്സന്‍ ആരംഭിച്ചിരുന്നു. പിന്നീട് ഇതേ പേരില്‍ തന്നെ രണ്ടു പാരലല്‍ കോളേജുകള്‍ ഇരിട്ടിയിലും പേരാവൂരിലും ആരംഭിച്ചു. ഇന്നിപ്പോള്‍ പ്രഗതി കാരിയര്‍ ഗൈഡന്‍സ് സെന്റര്‍, കരിയര്‍ കോച്ചിങ് സെന്റര്‍, കാരുണ്യ ഹോസ്പിറ്റല്‍ എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങള്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തന്റെ പ്രസംഗ മികവ് തന്നെയാണ് തില്ലങ്കേരിയുടെ പ്രധാന ആയുധം. എതിരാളികളെ കടന്നാക്രമിച്ച് മാത്രമല്ല തന്റെ കേള്‍വിക്കാരെ തില്ലങ്കേരി ആവേശം കൊള്ളിക്കുന്നത്. തില്ലങ്കേരിയുടെ വായനയും അറിവും പ്രസംഗത്തിന് ആരാധാകരെ കൂട്ടുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (1 hour ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (1 hour ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (1 hour ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (1 hour ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (1 hour ago)

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്  (2 hours ago)

കഞ്ചാവ് കൈവശം വച്ചകേസില്‍ നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ പിടിയില്‍  (3 hours ago)

എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് എം.എ.ബേബി  (3 hours ago)

പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും  (4 hours ago)

അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ശ്രീലേഖ  (4 hours ago)

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ  (7 hours ago)

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്ക  (7 hours ago)

ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചു; ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ  (7 hours ago)

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന്  (7 hours ago)

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി; തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ നാളികേരം ഉടച്ച് താമര ചിഹ്നം വരച്ച് ചുമര് എഴുതി  (7 hours ago)

Malayali Vartha Recommends