Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എത്ര മഹാനാണ് വിഭോ വി. എസേ: അനന്തരം ഐസക്ക് പിണറായിയോട് പകരം വീട്ടി.... രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ഒരു കൈയകലത്തില്‍ തന്നെ നിര്‍ത്തിയ പിണറായിക്കെതിരെ തോമസ് ഐസക്ക്

23 JULY 2021 10:25 AM IST
മലയാളി വാര്‍ത്ത

രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ഒരു കൈയകലത്തില്‍ തന്നെ നിര്‍ത്തിയ പിണറായിക്കെതിരെ തോമസ് ഐസക്ക്

അച്ചുതാനനന്ദനെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പിതാവായി വിശേഷിപ്പിച്ചു കൊണ്ടാണ് തോമസ് ഐസക്ക് രംഗത്തെത്തിയത്. പിണറായി വിജയന്റെ ഏറ്റവും വലിയ ശത്രുവാണ് അച്ചുതാനന്ദന്‍. അങ്ങനെയുള്ള വിഎസിനെ പ്രകീര്‍ത്തിക്കുന്നതിലൂടെ ഐസക്ക് ലക്ഷ്യമിടുന്നത് പിണറായിയെ പ്രകോപിപ്പിക്കുക എന്നത് തന്നെയാണ്.

 

 


വി. എസ്. അച്ചുതാനന്ദനെ കുറിച്ച് വാതോരാത്ത പ്രശംസാ വാക്കുകളാണ് തോമസ് ഐസക്ക് എഴുതുന്നത്. വി എസിനെ പ്രകീര്‍ത്തിക്കുമ്പോള്‍ പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് മനസിലാക്കാം. അതാണ് സി പി എമ്മിന്റെ പരമ്പരാഗത ശൈലി.

ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായിരുന്ന ഇ.എം.എസിന്റെ മരണ ശേഷം ആ വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിച്ച നേതാവായാണ്? വി.എസിനെ തോമസ്? ഐസക്? ഓര്‍ക്കുന്നത്.

ജനകീയാസൂത്രണ പരിപാടിയുമായി ബന്ധപ്പെട്ട്?? വി.എസ്? നടത്തിയ ഇടപെടലുകളുടെ പടങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കുറിപ്പാണ്? തോമസ്? ഐസക്? ഫേസ്?ബുകില്‍ എഴുതിയത്?.

 



കുറിപ്പിലെവിടെയും അക്കാലത്തെ പാര്‍ട്ടിയുടെ ഇടപെടലുകളെ കുറിച്ച്? യാതൊരു സൂചനകളുമില്ല. പില്‍കാലത്ത്? വലിയ പാര്‍ട്ടി വിമര്‍ശകനായി മാറിയ സി.ആര്‍ നീലകണഠനടക്കമുള്ളവരുടെ ഇടപെടലുകളെ കുറിച്ച്? കുറിപ്പില്‍ സൂചന നല്‍കുകയും ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്?തിട്ടുണ്ട്?. ഇപ്പോള്‍ സി.ആര്‍. നീലകണ്ഠനും പാര്‍ട്ടിയുടെ പിണറായി വിരുദ്ധ ചേരിയില്‍ അംഗമാണ്.


1998 ന്? ശേഷം വലിയ മുന്നേറ്റമുണ്ടാക്കിയ ജനകീയാസൂത്രണത്തെയും അതിന്? വി.എസ്? അച്യുതാനന്ദന്‍ നടത്തിയ ഇടപെടലുകളെയും പ്രകീര്‍ത്തിക്കുന്ന കുറിപ്പില്‍ പാര്‍ട്ടിയുടെ ഇടപെടലുകളെ കുറിച്ച്? ഒരു സൂചന പോലും നല്‍കാത്തത്? പിണറായിക്കുള്ള അടിയായി മാര്‍ക്‌സിസ്റ്റുകാര്‍ പോലും കരുതുന്നു. 1998 മുതലാണ്? പാര്‍ട്ടി സെക്രട്ടറിയായി പിണറായി വിജയനെത്തുന്നത്?. അപ്പോഴാണ് ജനകീയാസൂത്രണം നടക്കുന്നത്. സി പി എമ്മിന്റെ ഫ്‌ലാഗ്ഷിപ്പ് പരിപാടിയായതിനാല്‍ അതില്‍ പാര്‍ട്ടി സെക്രട്ടറിക്ക് നിര്‍ണായക പങ്കുണ്ട്.


സി പി എമ്മില്‍ ഇപ്പോഴത്തെ അധികാര കേന്ദ്രം പിണറായി വിജയനാണ്. വി.എസിനെ പ്രകീര്‍ത്തിച്ചുള്ള കുറിപ്പ്? കൃത്യമായ ഉദ്യേശത്തോടെയാണ്? തോമസ്? ഐസക്? ഇപ്പോള്‍ പങ്കുവെക്കുന്നത്.?



തോമസ് ഐസക്കിന്റെ കുറിപ്പ് ഇങ്ങനെയാണ് തുടങ്ങുന്നത്.

ഇ.എം.എസിനുശേഷം ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി ആര്? സഖാവ് മരണമടയുമ്പോള്‍ ജനകീയാസൂത്രണം ഒന്നരവര്‍ഷം പിന്നിട്ടിരുന്നു. പ്രസ്ഥാനം വലിയ വെല്ലുവിളി നേരിടുകയായിരുന്നു. ആദ്യവര്‍ഷ പദ്ധതിരേഖകള്‍ തയ്യാറാക്കുന്നതിനും ഡിപിസികള്‍ അംഗീകരിക്കുന്നതിനും വലിയ കാലതാമസം നേരിട്ടു. അതുകൊണ്ടു നിര്‍വ്വഹണം പ്രശ്‌നമായി. മാര്‍ച്ച് 31 കഴിഞ്ഞ് ഏതാനും മാസവുംകൂടി പദ്ധതി നിര്‍വ്വഹണത്തിനു സമയം കൊടുത്തു. ഇതിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനമുയര്‍ത്തി. നിര്‍വ്വഹണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനു പുതിയ അധ്യക്ഷന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ച് പ്രോത്സാഹനം നല്‍കണം. ഈയൊരു ഘട്ടത്തിലാണ് സ. വി.എസ് അച്യുതാനന്ദന്‍ നേതൃത്വം ഏറ്റെടുക്കുന്നത്.



സ. വി.എസിന്റെ ആദ്യ സന്ദര്‍ശനം എറണാകുളം ജില്ലയിലെ വാരപ്പെട്ടി പഞ്ചായത്തിലേയ്ക്കായിരുന്നു. കണിയാംകുടികടവു പാലത്തിന് പിഡബ്ല്യുഡി എസ്റ്റിമേറ്റ് 42 ലക്ഷം രൂപ. ഇത് ജനകീയകമ്മിറ്റി 20 ലക്ഷം രൂപയ്ക്കു പൂര്‍ത്തീകരിച്ചു. 7112 സന്നദ്ധപ്രവര്‍ത്തകര്‍, 275 ചാക്ക് സിമന്റും 3.5 ലക്ഷം രൂപയും സംഭാവന. ഇവയെല്ലാം കിഴിച്ചാല്‍ പഞ്ചായത്തിന്റെ പദ്ധതി പണത്തില്‍ നിന്നും ചെലവായത് 9 ലക്ഷം രൂപ. വി.എസിന്റെ സന്ദര്‍ശനത്തോടെ ഈ പാലം പ്രസിദ്ധമായി.

കുന്നത്തുകാല്‍ പഞ്ചായത്തായിരുന്നു മറ്റൊരു ഇളക്കം സൃഷ്ടിച്ച സന്ദര്‍ശനം. കുന്നത്തുകാല്‍ ലേബര്‍ ബാങ്ക് ദേശീയതലത്തില്‍തന്നെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. ലേബര്‍ ബാങ്കിന്റെ മൂലധനം അംഗങ്ങളായ കര്‍ഷകത്തൊഴിലാളികളുടെ കര്‍മ്മശേഷിയാണ്. അത് കാര്‍ഷികവൃത്തികള്‍ക്കുവേണ്ടി കൃഷിക്കാര്‍ക്കു വായ്പയായി നല്‍കുന്നു. കൃഷി വിളവെടുക്കുമ്പോള്‍ ബാങ്കിനു കൂലി നല്‍കിയാല്‍ മതിയാകും. കൃഷി ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ബാങ്ക് ഭൂമി ഏറ്റെടുത്തു കൃഷി ചെയ്യുകയും ചെയ്യും. ആദ്യവര്‍ഷം ബാങ്കില്‍ ചേരാന്‍ 25 പേരെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. മൂന്നാംവര്‍ഷം ആയപ്പോള്‍ പരീക്ഷ നടത്തിയാണ് ആളുകളെ തെരഞ്ഞെടുത്തത്. ഇതിന്റെ ആശയം പൂര്‍ണ്ണമായി മനസ്സിലാക്കാതെയാണ് പലരും ഇപ്പോള്‍ ലേബര്‍ ബാങ്കിനെക്കുറിച്ചു പരാമര്‍ശിക്കാറുള്ളത്.



ചോറ്റാനിക്കരയിലെ കൂട്ടുകൃഷിയും പ്രസിദ്ധമായിരുന്നു. മഹാരാജാസ് കോളേജില്‍ എന്റെകൂടി അധ്യാപകനായിരുന്ന ജോര്‍ജ്ജ് മാഷായിരുന്നു ഈയൊരു പരീക്ഷണത്തിന്റെ ഉപജ്ഞാതാവ്. ഇന്നത്തെ തരിശുരഹിത പഞ്ചായത്ത് പ്രസ്ഥാനത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നുവെന്നു പറയാം.

ഇങ്ങനെ വിശദീകരിക്കാന്‍ തുടങ്ങിയാല്‍ ഇതു തീരില്ല. എന്റെയൊരു കണക്കുകൂട്ടല്‍ സ. വി.എസ് 200250 തദ്ദേശഭരണ സ്ഥാപനങ്ങളെങ്കിലും ഇപ്രകാരം സന്ദര്‍ശിക്കുകയുണ്ടായിയെന്നാണ്.

 



ഐസക്ക് ഇതെഴുതുമ്പോള്‍ കേരളത്തിലെ പാര്‍ട്ടി പിണറായി വിജയനെ കൈയിലായിരുന്നു എന്ന് മനസിലാക്കണം. എന്നിട്ടും പിണറായിയെ ഒഴിവാക്കി വി എസിനെ പ്രകീര്‍ത്തിക്കുമ്പോള്‍ ഐസ്‌ക്കിന്റെ ഉള്ളിലിരുപ്പ് മനസിലാക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (3 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (3 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (3 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (3 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (4 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (4 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (4 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (4 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (5 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (6 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (6 hours ago)

Malayali Vartha Recommends