ഡീസല്‍ വിലവര്‍ധന; സ്വകാര്യ ബസ് വ്യവസായം കോവിഡ് പ്രതിസന്ധയില്‍ കട്ടപ്പുറത്തേക്ക്, നിലനില്‍ക്കുന്നതിനാല്‍ ബസില്‍ ആളുകള്‍ കയറുന്നതുതന്നെ പകുതിയിലധികം കുറഞ്ഞതായി ഉടമകള്‍
ഡീസല്‍ വിലവര്‍ധനയില്‍ തകർന്ന് സ്വകാര്യ ബസ് വ്യവസായം. തുടരുന്ന കോവിഡ് പ്രതിസന്ധയില്‍ കട്ടപ്പുറത്തേക്ക്. ജില്ലയിലെ ആയിരത്തോളം ബസുകളില്‍ എഴുപത് ശതമാനവും നികുതി ഒഴിവായിക്കിട്ടാന്‍ ആര്.ടി.ഒക്ക് ജി ഫോം നല്കി നിര്‍ത്തിയിട്ടിരിക്കുന്ന കാഴ്ചയാണ്. അവശേഷിച്ചവ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും മതിയായ വരുമാനം ലഭിക്കാതെ നഷ്ടത്തിലുമാണ് പോകുന്നത്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ ബസില്‍ ആളുകള്‍ കയറുന്നതുതന്നെ പകുതിയിലധികം കുറഞ്ഞതായാണ് ഉടമകള്‍ വ്യക്തമാക്കുന്നത്. മുൻപ് ലഭിച്ചതിന്റെ പകുതിപോലും ഇപ്പോള്‍ കളക്ഷനായി ലഭിക്കുന്നുമില്ല.
അതോടൊപ്പം തന്നെ 2020 മാര്‍ച്ചില്‍ ഒരു ലിറ്റര്‍ ഡീസലിന് 66.62 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോഴിത് 96 രൂപയാണ്. നൂറ് ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്ന ഒരു ബസുടമക്ക് ദിവസേന ഇന്ധനത്തിന് മാത്രം 2700 രൂപയുടെ അധിക ചെലവ് വന്നിരിക്കുകയാണ്. ബസിന് ഓരോ വര്‍ഷവും ഒരു ലക്ഷത്തിലേറെ രൂപ നികുതിയും 60,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സും 12,000 രൂപയോളം ജീവനക്കാരുടെ ക്ഷേമനിധിയും അടക്കേണ്ടിവരുന്നുണ്ട്. പല ബസുകളിലും മുതലാളിമാര്‍ തന്നെയാണിപ്പോള്‍ ഡ്രൈവറും കണ്ടക്ടറുമെല്ലാമായി ജോലി ചെയ്യുന്നത്.
എന്നിട്ടുപോലും ദൈനംദിന ചെലവുകള്‍ കഴിഞ്ഞുപോകുന്നില്ലെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ടി. വാസുദേവനും ജനറല്‍ സെക്രട്ടറി തുളസീദാസും പറയുകയുണ്ടായി. ബസിന്റെ അടവുകള്‍ മുടങ്ങിയതോടെ ബാങ്കുകളും മറ്റുധനകാര്യ സ്ഥാപനങ്ങളും നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ പല ഉടമകളും ആത്മഹത്യയുടെ വക്കിലാണ്.
വിറ്റൊഴിവാക്കാന്‍ വിചാരിച്ചാല്‍ പോലും ബസുകള്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥായാണെന്നും ഇരുവരും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ ഉള്‍പ്പെടെ കാരണങ്ങളാല്‍ റോഡ് നികുതി ഒഴിവാക്കിയിരുന്നു. എന്നാലീവര്ഷം നികുതി ഒഴിവാക്കുന്നതിനുപകരം കൂടുതല്‍ സമയം അനുവദിക്കുക മാത്രമാണ്ചെയ്തത്.
നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണ്‍ ഉള്ളതിനാല്‍ ബസുകള്‍ സര്‍വിസ് നടത്തുന്നില്ല. എന്നാല്‍, ആ ദിവസത്തിനടക്കം നികുതി അടക്കേണ്ട ഗതികേടിലാണ് ബസുടമകള്‍. ബസുകള്‍ ഏെറക്കാലം നിര്‍ത്തിയിടേണ്ടിവരുന്നതിനാല്‍ അറ്റകുറ്റപ്പണികളും വര്‍ധിച്ചിട്ടുണ്ട്. പ്രതിസന്ധി ഗതാഗത മന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയിട്ടും അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha






















