കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്കിലെ ഇളവുകള്‍ പിന്‍വലിക്കുന്നു!! ഒക്ടോബര്‍ ഒന്നു മുതല്‍ പഴയ നിരക്ക് ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു; തീരുമാനം നടപ്പിലാക്കുന്നത് നവംബർ ഒന്നുമുതൽ

സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് അടുത്ത മാസം ഒന്നുമുതൽ പഴയ നിരക്ക് ആകുമെന്ന് മന്ത്രി ആന്‍റണി രാജു. സൂപ്പര്‍ ഫാസ്റ്റ് സര്‍വിസുകള്‍ക്ക് നല്‍കിയിരുന്ന ഇളവുകൾ പിൻവലിക്കാനാണ് തീരുമാനം.
യാത്രക്കാര്‍ കുറവായിരുന്ന ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി ടിക്കറ്റ് നിരക്ക് 25 ശതമാനം കുറവാണുണ്ടായിരുന്നത്. ഇത് പഴയ നിരക്കിലേയ്ക്ക് ഉയര്‍ത്തും. സ്‌പെഷ്യല്‍ സർവീസുകളുടെ കൂടിയ നിരക്കാണ് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ നാളെ വൈകുന്നേരം അഞ്ചു മണിക്ക് വിദ്യാഭ്യാസ മന്ത്രിയുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തും. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വിട്ടു നല്‍കല്‍, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുടങ്ങിയവ ചര്‍ച്ചയാകും. കണ്‍സഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍റെ ശിപാര്‍ശകള്‍ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ.
കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര വോള്‍വോ, സ്‌കാനിയ ബസുകളില്‍ ഇനി സൈക്കിളും ഇ-സ്‌കൂട്ടറും കൊണ്ടുപോകാമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പിലാക്കും. ബസുകളില്‍ ഇതിനായി ക്രമീകരണം ഒരുക്കുമെന്നും നിരക്ക് പിന്നീട് നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. ഹര്‍ത്താല്‍ ദിനമായ ഇന്ന് കെ.എസ്.ആര്‍.ടി.സി. അവശ്യ സര്‍വിസുകള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























