കഥകൾ കേട്ട് ഹൈക്കമാന്റിന് ഇരിക്കപൊറുതിയില്ല.... മോശയുടെ അംശവടിയും മറ്റ് അപൂര്‍വ പുരാവസ്തുക്കളുമുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനിറങ്ങിയ മോണ്‍സന്‍ മാവുങ്കലും കെ.പി.സി സി അധ്യക്ഷന്‍ കെ.സുധാകരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകള്‍ കേട്ട് ഹൈക്കമാന്റിന് ഇരിക്കപൊറുതിയില്ല.. എ ഐ സി സി യെ പറ്റിച്ചോ? പറ്റിച്ചെന്ന് കോണ്‍ഗ്രസുകാര്‍

മോശയുടെ അംശവടിയും മറ്റ് അപൂര്‍വ പുരാവസ്തുക്കളുമുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനിറങ്ങിയ മോണ്‍സന്‍ മാവുങ്കലും കെ.പി.സി സി അധ്യക്ഷന്‍ കെ.സുധാകരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകള്‍ കേട്ട് ഹൈക്കമാന്റിന് ഇരിക്കപൊറുതിയില്ല.
ഇ-മെയിലായും ടെലിഫോണ്‍ കോളായും ഫാക്‌സ് സന്ദേശമായും ആയിരകണക്കിന് വിവരങ്ങളാണ് ഹൈക്കമാന്റിന് മുന്നില്‍ നിരന്തരം വന്നു വീണു കൊണ്ടിരിക്കുന്നത്.സുധാകരനും മാവുങ്കലും തമ്മിലുള്ള ഫോട്ടോകളുടെ ഒരു ആല്‍ബം തന്നെ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ലഭിച്ചു. കേരള പി.സി സി അധ്യക്ഷന്റെ ലീലാവി ലാസങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് എഐസിസി നേതൃത്വം.
ഇതിനിടയിലാണ് വി.എം.സുധീരനെ പോലുള്ള ആദര്‍ശധീരന്‍മാര്‍ സ്ഥാനത്യാഗം നടത്തിയത്. കയറൂരി വിട്ട സുധാകരനും സതീശനും ചേര്‍ന്ന് കോണ്‍ഗ്രസിനെ ഒരു പരുവമാക്കുമെന്ന് മനസിലാക്കിയതോടെ സുധാകരനെ പിടിക്കാന്‍ ഒരുങ്ങുകയാണ് എ ഐ സി സി നേതൃത്വം.
എ.ഐ.സി.സി നിയമിച്ച കെ സുധാകരന്‍, മോന്‍സന്‍ മാവുങ്കല്‍ ജൂനിയറാണെന്നാണ് കഴിഞ്ഞ ദിവസം എഐസിസി ആസ്ഥാനത്ത് ലഭിച്ച ഒരു ഇമെയിലില്‍ പറയുന്നത്. അദ്ദേഹം മാവുങ്കലിനെ പോലെ ഇല്ലാത്തതെല്ലാം ഉണ്ടെന്ന് ധരിപ്പിക്കുന്നയാളാണെന്നാണ്. ആക്ഷേപം. മാവുങ്കല്‍ പറ്റിച്ചതിനെക്കാള്‍ വിശ്വസനീയമായി എഐസിസി നേതൃത്വത്തെ സുധാകരന്‍ പറ്റിച്ചതായി കത്തില്‍ പറയുന്നു.
സംസ്ഥാന കോണ്‍ഗ്രസ്സില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ അതൃപ്തിയുമായി നീങ്ങുകയാണ് ഹൈക്കമാന്‍ഡ്. പുന:സംഘടനയിലടക്കം എല്ലാവരുമായും ചര്‍ച്ച ചെയ്യണമെന്ന് കെ പി സി സി നേതൃത്വത്തിന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നിര്‍ദ്ദേശം നല്‍കി. അഴിച്ചുപണിക്ക് സുധാകരനും സതീശനും പൂര്‍ണ്ണ സ്വാതന്ത്രം നല്‍കിയ നടപടിയില്‍ നിന്ന് ഹൈക്കമാന്‍ഡ് പിന്നോട്ട് പോകും.
ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും വെട്ടി, മാറ്റത്തിനായി തയ്യാറായ ഹൈക്കമാന്‍ഡ് പ്രതിസന്ധിയിലാണ് . കെഎസ്-വിഡി ദ്വയം അധികാരമേറ്റത് മുതല്‍ തുടങ്ങിയ പരാതിയും പ്രശ്‌നങ്ങളും ഓരോ ദിവസവും തീരുന്നില്ലെന്ന് മാത്രമല്ല, രൂക്ഷമാകുകയുമാണ്.
ഉമ്മന്‍ചാണ്ടി, ചെന്നിത്തല, സുധീരന്‍, മുല്ലപ്പള്ളി തുടങ്ങിയ നേതാക്കളെല്ലാം പിണങ്ങി കഴിഞ്ഞു.നേതൃത്വത്തിന്റെ ഏകാധിപത്യശൈലിക്കെതിരെയാണ് എല്ലാവരും കൈകോര്‍ക്കുന്നത്. ഒപ്പമുള്ളവരെ ഡിസിസി പുന:സംഘടനയില്‍ അവഗണിച്ചതിലായിരുന്നു ഉമ്മന്‍ചാണ്ടിയുടയും ചെന്നിത്തലയുടയും അമര്‍ഷം. സൈബര്‍ യുദ്ധം നടത്തി പ്രസിഡണ്ട് സ്ഥാനത്തുനിന്നും ഇറക്കിയതില്‍ തുടങ്ങി ഡിസിസി പുനസംഘടനാ ചര്‍ച്ചക്ക് 20 - മിനുട്ട് സ്ലോട്ട് തന്നതിലടക്കമാണ് മുല്ലപ്പള്ളിയുടെ രോഷം. ചര്‍ച്ചയില്ലാത്തതും പ്രവര്‍ത്തകസമിതിയില്‍ പരിഗണിക്കാത്തതുമാണ് സുധീരന്റെ പ്രശ്‌നം. മുതിര്‍ന്ന നേതാക്കളുടെ പരാതികള്‍ ആദ്യഘട്ടത്തില്‍ തള്ളിയ എഐസിസിക്കും ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്റെ ശൈലിയില്‍ സംശയങ്ങളുണ്ട്. ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയുമൊക്കെ ഉന്നയിച്ച പരാതികള്‍ താരിഖ് അന്‍വര്‍ റിപ്പോര്‍ട്ടായി ദില്ലിക്ക് കൈമാറും.
സെമികേഡറാകാനുള്ള മാര്‍ഗ്ഗരേഖ രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ച ചെയ്യാതിരുന്നതും അച്ചടക്കം അടിച്ചേല്പിക്കാന്‍ ശ്രമിച്ചതും ഗ്രൂപ്പിന്റെ പേരില്‍ മുതിര്‍ന്നവരെ തഴഞ്ഞതുമെല്ലാമാണ് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായത്. കെപിസിസിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ കെസി വേണുഗോോപാലും സമ്മര്‍ദ്ദത്തിലായി. ഫലത്തില്‍ ഇട്ടനി കാര്യങ്ങള്‍ സുധാകരനും സതീശനും എളുപ്പം തീരുമാനിക്കാനാകില്ല. എല്ലാവരെയും കേട്ട് മുന്നോട്ട് പോകണമെനനാണ് താരിഖ് അന്‍വര്‍ നല്‍കിയ നിര്‍ദ്ദേശം. 30ാംതിയതിക്കുള്ളില്‍ പുന:സംഘടനപട്ടിതക തയ്യാറാക്കാനുള്ള നീക്കവും വൈകിയേക്കും.
കെ.സി വേണു ഗോപാലിന്റെ വാക്കുകള്‍ കേള്‍ക്കരുതെന്ന് രാഹുല്‍ ഗാന്ധിക്ക് മേല്‍ പലയിടത്തു നിന്നും സമ്മര്‍ദ്ദമുണ്ട്. വേണുഗോപാല്‍ സുധാകരനും സതീശനും വേണ്ടി നീക്കുന്ന കരുക്കളില്‍ സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അസംത്യപ്തരാണ്.സുധാകരനെയും സതീശനെയും ഇല്ലാതാക്കുന്നതിനൊപ്പം കെ.സിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും തകൃതിയാണ്.
"
https://www.facebook.com/Malayalivartha


























