സംസ്ഥാന പോലീസ് മേധാവിയായിരുന്ന സമയത്ത് ലോക്നാഥ് ബെഹ്റ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മോൺസൺ മാവുങ്കലിനെതിരെ അന്വേഷണം നടത്താൻ ശുപാർശ നൽകി; എന്നാൽ അന്ന് സംഭവിച്ചത് !
കേരളത്തെ ഞെട്ടിച്ച വമ്പൻ തട്ടിപ്പാണ് മോൺസൺ മാവുങ്കൽ നടത്തിയിരിക്കുന്നത്....ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്...
ഒരുഘട്ടത്തിൽ ഇയാൾക്കെതിരെ ഇഡിയെ വരെ രംഗത്തിറക്കാൻ ലോക്നാഥ് ബെഹ്റ ആഹ്വാനം ചെയ്തിരുന്നു.... മോൺസൺ മാവുങ്കലിനെതിരേ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവിയായിരുന്ന സമയത്തായിരുന്നു ലോക്നാഥ് ബെഹ്റ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ശുപാർശ ചെയ്തത്.
മോൺസന്റെ പ്രവർത്തനം സംശയകരമാണെന്ന രഹസ്യ വിവരം ഇന്റലിജന്റ്സ് വിഭാഗം സ്ഥിരീകരിച്ചിരുന്നു. അപ്പോഴായിരുന്നു ഇത്തരത്തിലൊരു തീരുമാനം ലോകനാഥ് ബഹ്റ എടുത്തത്.
എന്നാൽ ഇതിനിടയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി മോൺസൺ അടുത്തബന്ധം സ്ഥാപിച്ചെടുത്തിരുന്നു. അനിൽകാന്ത് പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ മോൻസൺ പോലീസ് ആസ്ഥാനത്തെത്തി അദ്ദേഹത്തെ നേരിൽ കാണുന്ന സാഹചര്യം വരെയുണ്ടായി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മേയ് 22-ന് അന്നത്തെ പോലീസ് മേധാവി ഇക്കാര്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാന ഇന്റലിജന്റ്സ് മേധാവിക്ക് കത്ത് നൽകിയിരുന്നു . വിലപിടിപ്പുള്ള വസ്തുക്കൾ നിയമവിരുദ്ധമായി സൂക്ഷിക്കുന്നുവെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കാനായിരുന്നു നീക്കം.
മോൺസൺ തട്ടിപ്പുകാരനാണെന്ന വിവരമാണ് അന്വേഷണത്തിൽ കണ്ടെത്തിയത് . സമ്പന്നരുമായും പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരുമായും മോൻസണ് നല്ല ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ചേർത്തല പള്ളിപ്പുറത്ത് മോൺസൺ 'കോസ്മോസ് ബ്യൂട്ടി ക്ലിനിക്' എന്ന ഒരു സ്ഥാപനം നടത്തിയിരുന്നു.
അവിടുത്തെ പതിവ് സന്ദർശകരായിരുന്നു സിനിമാക്കാർ അടക്കമുള്ളവർ. ഡൽഹിയിലോ അല്ലെങ്കിൽ വിദേശത്തോ ആയിരുന്നു മോൺസൺ മിക്കവാറും. ഇയാളുടെ വരുമാനവും സമ്പത്തും സംബന്ധിച്ച വിവരങ്ങളിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
2019 മേയ് മുതൽക്കാണ് മോൻസണെതിരേയുള്ള പരാതികളുയർന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്റലിജന്റ്സ് അന്വേഷണം ആവശ്യപ്പെടുന്നതിന് ഏതാനും മാസം മുമ്പ് പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ മോൺസന്റെ വീട് സന്ദർശിക്കുകയുണ്ടായി .
അക്കാലത്ത് മലപ്പുറം എസ്.പിയായിരുന്ന ഉദ്യോഗസ്ഥന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയപ്പോഴായിരുന്നു അത് സംഭവിച്ചത് . പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. മനോജ് എബ്രഹാമും ഒപ്പമുണ്ടായിരുന്നു.
ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സന്ദർശനത്തിന് പിന്നാലെയാണ് മോൺസൺ മാവുങ്കലിനെതിരേയുള്ള രഹസ്യവിവരങ്ങൾ ലഭിച്ചതും ഇന്റലിജന്റ്സ് പരിശോധന ആവശ്യപ്പെട്ടതെന്നുമാണ് വിവരം. എന്തായാലും ഈ വിഷയത്തിൽ അന്വേഷണo ഊർജ്ജിതമാവുകയാണ്.
https://www.facebook.com/Malayalivartha