അസ്വസ്ഥമാക്കുന്ന വിഷയത്തെ ഉപേക്ഷില്ലെങ്കിൽ ഞാൻ ഒരു മണ്ടനായിരിക്കും; 55 വയസ്സിന് ശേഷമാകാം തനിയ്ക്ക് ഭാഗ്യം ഉണ്ടാകുന്നത്; മരിക്കുന്നതിന് മുന്നേ രമേശ് തന്നോട് പറഞ്ഞ വാക്കുകൾ വിങ്ങലോടെയോർത്ത് സംവിധായകാൻ അഭിലാഷ്
സീരിയൽ നടൻ രമേശ് വലിയശാലയുടെ മരണത്തിൽ ദുരൂഹത വർധിക്കുകയാണ്. രണ്ടാം ഭാര്യ ഇപ്പോഴും സംശയത്തിന്റെ നിഴലിൽ ആണ്. എപ്പോഴും സന്തോഷവാനായിരുന്ന രമേശ് എന്തിനിത് ചെയ്തു എന്നാണ് പലരും ആവർത്തിച്ച് ചോദിക്കുന്നത്.
മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വരെ സുഹൃത്തുക്കളോട് കളിച്ചും ചിരിച്ചും, മകനോട് ഫോണിൽ സന്തോഷത്തോടെ സംസാരിച്ചും വീട്ടിലേക്ക് കയറിപോയ രമേശ് അന്ന് രാത്രി ആത്മഹത്യാ ചെയ്യുമെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല. രമേശ് അവസാനം അഭിനയിച്ച് കൊണ്ടിരുന്ന വെബ്‌സീരിസിന്റെ സംവിധായകാൻ അഭിലാഷിന്റെ വെളിപ്പെടുത്തൽ ഏറെ നിർണായകമാവുകയാണ്.
നിശാഗന്ധി എന്ന വെബ്‌സീരിസിന്റെ ഷൂട്ടിങ്ങിന്റെ തലേദിവസമാണ് താൻ അവസാനമായി കണ്ടത്. 9,10 തിയ്യതികളിലായിരുന്നു ഷൂട്ട് പ്ലാൻ ചെയ്തത്. പുതിയ സിനിമയായ വാരലിന്റെ വർക്കുമായി ബന്ധപ്പെട്ട് അദ്ദേഹം കൊച്ചിയിലായിരുന്നു . അദേഹത്തിന്റെ സൗകര്യം അനുസരിച്ചാണ് 9,10 ഷൂട്ട് പ്ലാൻ ചെയ്തത്.
തിരുവനന്തപുരത്ത് വന്ന ഉടനെ പുള്ളി വിളിച്ചു. താനും രാഹുലും കാണാൻ പോയി. ഞങ്ങളോട് സംസാരിച്ചപ്പോൾ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. ഫാമിലി പ്രശ്ങ്ങളായിരുന്നു. ഇടയ്ക്ക് പുറത്ത് പോയി തിരിച്ചുവന്നപ്പോഴും ആദ്യം സംസാരിച്ച തുടങ്ങിയ കാര്യങ്ങളിൽ നിന്ന് രമേശ് മാറിയിട്ടില്ല. കുടുംബവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു.
ഈ വിഷയം ഒരുപാട് അസ്വസ്ഥമാക്കുന്നുണ്ടെങ്കിൽ ആ വിഷയത്തെ ഉപേക്ഷിച്ച് കൂടെയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. നീ പറഞ്ഞത് ശരിയാണ് അങ്ങനെ ഉപേക്ഷിച്ചില്ലെങ്കിൽ ഞാൻ ഒരു മണ്ടനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ സംസാരിക്കുമ്പോൾ പുള്ളിയുടെ മകൻ അദ്ദേഹത്തെ വിളിച്ചു.അപ്പോൾ മകനോട് ഭയങ്കര സന്തോഷത്തോടെയാണ് സംസാരിച്ചത്.
സിനിമയിൽ പുതിയ പ്രോജക്റ്റുകൾ തന്നെ തേടിവരുന്നതിന് സന്തോഷിച്ച അദ്ദേഹം 55 വയസ്സിന് ശേഷമാകാം തനിയ്ക്ക് ഭാഗ്യം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു . കണ്ണൻ താമരക്കുളത്തിന്റെ അടുത്ത വർക്കിലും ഒരു കഥാപാത്രമുണ്ട്. അദ്ദേഹം എനിയ്ക്ക് ഉറപ്പ് തന്നിട്ടുണ്ടെന്നും രമേശ് പറഞ്ഞു.
സീരിയലിൽ സജീവമായ അദ്ദേഹം ഇനി സിനിമയിൽ സജീവമാകാൻ പോകുന്നതിന്റെ ആഗ്രഹം സാധ്യമാക്കാൻ പോകുന്നതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. അങ്ങനെ ഒരാൾ പിറ്റേന്ന് ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാൻ ആകുന്നില്ല എന്നാണ് അഭിലാഷ് പറയുന്നത്. ഞാനും രമേശേട്ടനും രാഹുലുമാണ് ഒരുമിച്ച് അവിടുന്ന് ഇറങ്ങിയത്.
ബൈക്ക് ഇല്ലാത്തതിനാൽ രാഹുലാണ് അദ്ദേഹത്തെ വീട്ടിൽ കൊണ്ടാക്കിയതെന്നും അഭിലാഷ് പറയുകയാണ്.രമേശേഷേട്ടനെ പത്ത് വർഷത്തിന് മുകളിലായിട്ട് അറിയാമെന്നും . മൂന്ന് വർഷമായി ഒരുപാട് അടുത്തിട്ടെന്നും പറ്റുന്ന സമയങ്ങളിലെല്ലാം കാണാറും സംസാരിക്കാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു .
അതേ സമയം വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിന്റെ മകളും മേട്ടുകടയിലെ വീട്ടിൽ നിന്നും മാറി. വീട്ടിലെ സാധനങ്ങൾ അടക്കം അവർ കൊണ്ടു പോയി. പ്രമാണവും പട്ടയവും ഗോകുൽ രമേശിന്റെ പേരിലാണ്. ഒരു വർഷം മുമ്പാണ് ഈ വീട് മകന്റെ പേരിലേക്ക് മാറ്റിയത്. വലിയശാല രമേശിന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊലീസ് മകന് കൊടുത്തു .
ഇതിനൊപ്പം അച്ഛന്റെ മോതിരവും കൈയിലെ വളയും തന്റെ അമ്മയുടെ സ്വർണ്ണ കൊലുസും വേണമെന്ന് ഗോകുൽ രമേശ് ആവശ്യപ്പെടുകയുണ്ടായി . എന്നാൽ മിനിയുടെ ആദ്യ ഭർത്താവിന്റെ മകളുടെ കാലിലുള്ള കൊലുസടക്കം ഒന്നും കൊടുത്തില്ല. വളയും മോതിരവും അടക്കം അവർ കൊണ്ടു പോകുകയും ചെയ്തു.
https://www.facebook.com/Malayalivartha