കണ്ണീര്‍ കടലായി കൂട്ടിക്കല്‍, കണ്ടെടുത്തത് 11 മൃതദേഹങ്ങള്‍ ആലമുറയിട്ട് ഉറ്റവര്‍

കോട്ടയം മുണ്ടക്കയത്ത് കൂട്ടിക്കലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ഉറ്റവര്‍ വിങ്ങിപൊട്ടുകയാണ്. ഒരു നിമിഷം കൊണ്ട് തങ്ങളുടെ പ്രിയരെ കവര്‍ന്നെടുത്തപ്പോള്‍ അവര്‍ക്ക് നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രമേ സാധിച്ചൊള്ളൂ.ആഗ്രഹങ്ങള്‍ ബാക്കിവെച്ച് അവര്‍ മടങ്ങിയപ്പോള്‍ ഉറ്റവര്‍ക്ക് അത് സഹിക്കാവുന്നതിലും അപ്പുറമാണ്. ഉരുള്‍പൊട്ടലില്‍ പൊട്ടുപോയവരുടെ മൃതദേഹം എല്ലാം കണ്ടെത്തിയതോടെന തെരച്ചില്‍ അവസാനിപ്പിച്ചിരുക്കുകയാണ്.
11 മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇതില്‍ ആറിപേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്. മാര്‍ട്ടിന്‍ എന്ന റോയി,ഭാര്യ സിനി മക്കള്‍ സോന സ്നേഹ സാന്ദ്ര മാര്‍ട്ടിന്‍ അമ്മ ക്ലാര ജോസഫ് എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഇവർക്കു പുറമേ ഇതേ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി (45), മകൻ അലൻ (8), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (50) എന്നിവരുടെയും മൃതദേഹം ലഭിച്ചു. ഇവർക്കു പുറമേ ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കൽ, കൂവപ്പള്ളിയിൽ നിന്ന് രാജമ്മ എന്നിവരുടെ മൃതദേഹവും കണ്ടെത്തി. ഇവർ ഒഴുക്കിൽപ്പെട്ടതാണെന്നാണ് വിവരം.
ക്ലാരമ്മ ജോസഫ് (65), സിനി (35), മകള്‍ സോന (10) എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ബാക്കിയുള്ളവരുടെ മൃതദേഹം ഇന്നാണ് ലഭിച്ചത്. ഫയര്‍ഫോഴ്സിന്‍റെയും സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ എട്ടു പേരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂട്ടിക്കലിലെ തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചു.
ഉരുള്‍പൊട്ടലില്‍ 3 വീടുകളാണ് തകര്‍ന്നത്. പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്.
അതേസമയം കേരളത്തില്‍ പൊതുവേ മഴ കുറഞ്ഞുവരുന്നതായാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴക്കും 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് ഏറ്റവും ഒടുവിലായി നല്‍കിയിരിക്കുന്ന അറിയിപ്പ്.
https://www.facebook.com/Malayalivartha