Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്


കോഴിക്കോട് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി...


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...

ജനങ്ങളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ഥനയ്ക്കും ഒരു വിലയും  കൽപ്പിക്കാതെ   ഒരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടു ... പിണറായി സ്റ്റാലിനെ വിളിക്കാത്തതെന്ത്? പ്രധാനമന്ത്രിയെ കാണാത്തതെന്ത്?

07 DECEMBER 2021 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

 ശബരിമല സ്വർണക്കൊള്ള... മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്നും മൊഴി നൽകി ജയറാം

കേരളത്തിൽ നാളെ റംസാൻ ഒന്ന്... ഇന്ന് രാത്രി മുതൽ പ്രത്യേക നമസ്കാരങ്ങൾ

കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം...അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സംഘം ഇന്ന് ആശുപത്രിയിലെത്തും....

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്

മച്ചാൻമാരായ  പിണറായിയും സ്റ്റാലിനും ചേർന്ന് കേരളത്തെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുമ്പോൾ മുല്ലപ്പെരിയാർ ഇടതു സർക്കാരിൻ്റെ അസ്ഥിവാരം ഇളക്കുമെന്ന് ഉറപ്പായി.   ജനങ്ങളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ഥനയ്ക്കും പുല്ലുവില കൽപ്പിച്ചു കൊണ്ടാണ്  ഒരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടത്. ഇതോടെ അനവധി വീടുകളില്‍ വീണ്ടും വെള്ളം കയറി. ആയിരക്കണക്കിനാളുകള്‍ ഭീതിയിലായി. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളം (3,58,326 ലിറ്റര്‍) ആണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. സീസണില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വെള്ളം വിടുന്നത്. ജലനിരപ്പ് 142 അടിയില്‍ നിര്‍ത്താനുള്ള തമിഴ്നാടിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി 27 മണിക്കൂറിനിടെ എട്ടു തവണയാണ് ഡാം തുറന്നത്.


ഞായറാഴ്ച വൈകിട്ട് നേരത്തെ തുറന്ന ഒരു ഷട്ടര്‍ കൂടാതെ എട്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി സെക്കന്‍ഡില്‍ 7800 ഘനയടി വെള്ളമൊഴുക്കി. പിന്നീട് ഒരു ഷട്ടറൊഴികെ ബാക്കിയെല്ലാം അടച്ചു. ഇന്നലെ പുലര്‍ച്ചെ നാലിന് നാല് ഷട്ടര്‍ കൂടി 30 സെ.മീറ്റര്‍ വീതമുയര്‍ത്തി. പിന്നാലെ 4.30ന് നാലെണ്ണം കൂടി ഉയര്‍ത്തി 5700 ഘനയടി വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങി. രാവിലെ 8.30ന് നാല് ഷട്ടറുകള്‍ അടച്ചു. ഇതോടെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. തുടര്‍ന്ന് ഷട്ടറുകള്‍ 30 സെ.മീറ്ററില്‍ നിന്ന് 60 ആക്കി ഉയര്‍ത്തി. ഉച്ചയ്ക്ക് 1.30ന് ഇത് വീണ്ടും 30 സെ.മീറ്ററാക്കി കുറച്ചു. നാല് മണിക്ക് വീണ്ടും ജലനിരപ്പ് ഉയര്‍ന്നതോടെ ഈ ഷട്ടറുകളെല്ലാം വീണ്ടും ഉയര്‍ത്തി 60 സെ.മീറ്ററാക്കി. 

 



രാത്രി ഏഴിന് നാല് ഷട്ടറുകള്‍ കൂടി തുറന്നു, 7.45ന് ഒമ്പത് ഷട്ടറുകളുടേയും ഉയരം 60 സെ.മീറ്ററാക്കി, 8.15ന് 90 മീറ്ററായും 8.30യോടെ 1.2 മീറ്റര്‍ വീതമാക്കിയും ഉയര്‍ത്തി. രാത്രി ഒന്‍പതു മണിയോടെ വീടുകളില്‍ വലിയ തോതില്‍ വെള്ളം കയറി. ജനങ്ങള്‍ പരിഭ്രാന്തരായി വീടു വിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഡാം തുറക്കരുതെന്ന് കാട്ടി മുഖ്യമന്ത്രി തമിഴ്‌നാടിന് കത്തയച്ചിരുന്നു. ഇതിന് പുല്ലുവില നല്‍കിയാണ് തമിഴനാട് സര്‍ക്കാര്‍ ഇന്നു രാത്രിയിലും ഡാം തുറന്നത്. 

മുഖ്യമന്ത്രിയുടെ കത്തിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നു തന്നെയാണ് കേരളം കരുതുന്നത്. കത്തയക്കുന്നതിന് പകരം മുഖ്യമന്ത്രിക്ക് സ്റ്റാലിനുമായി സംസാരിക്കായിരുന്നു.എന്നാൽ അദ്ദേഹം അതിന് തയ്യാറല്ല.ഇതിൽ ഒത്തുകളിയുണ്ടെന്നാണ് ആരോപണം. എൻ കെ പ്രേമചന്ദ്രൻെറയും മറ്റുംആരോപണങ്ങൾ നീങ്ങുന്നത് ഇതേ ദിശയിലേക്കാണ്.

 

 


 ഇടതുപക്ഷത്തിൻ്റെ സഖ്യകക്ഷിയാണ്  കേന്ദ്രത്തിൽ ഡിഎംകെ. അത്തരത്തിലും ഒരു ഇടപെടൽ പിണറായിക്ക് നടത്താമായിരുന്നു. എന്നാൽ ഇതിനും അദ്ദേഹം തയ്യാറാവുന്നില്ല.  മുഖ്യമന്ത്രിയുടെ കത്ത് തമിഴ്നാട് അവഗണിക്കുമെന്ന് ആരും കരുതുന്നില്ല. പിണറായിയെ ആദരവോടെ കാണുന്ന നേതാവാണ് എം.കെ.സ്റ്റാലിൻ .അപ്പോൾ പിന്നെ നിഷേധാത്മക നിലപാടിന് പിന്നിൽ എന്താണെന്ന സംശയത്തിലാണ് കേരളം.   പ്രധാനമന്ത്രിയെ വിഷയത്തിൽ ഇടപെടുത്താൻ കേരളം ഇതുവരെ ശ്രമിച്ചിട്ടില്ല.മുഖ്യമന്ത്രിക്ക് നിഷ്പ്രയാസം കഴിയുന്ന കാരമാണിത്. ചുരുക്കത്തിൽ എല്ലാവരും ചേർന്ന് കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളെ മണ്ടൻമാരാക്കുന്നു എന്ന് പറയുന്നതാണ് ശരി. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് തൊഴിലവസരം, മംഗള കർമ്മങ്ങൾ! ഇടവം രാശിക്കാർക്ക് ഇന്ന് ശുഭവാർത്ത!  (12 minutes ago)

മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം, പോറ്റിയുമായി ഒരു സാമ്പത്തിക  (16 minutes ago)

ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു....  (29 minutes ago)

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (45 minutes ago)

അത്മവിശ്വാസത്തോടെ ഇന്ത്യ....ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയേറെ  (1 hour ago)

അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സംഘം ഇന്ന് ആശുപത്രിയിലെത്തും....  (1 hour ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്  (1 hour ago)

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി  (1 hour ago)

ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി...  (1 hour ago)

പണം നല്‍കിയില്ലെങ്കില്‍ പൂര്‍ണ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും: ഒളിക്യാമറ വച്ച് ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി നടിയുടെ പരാതി  (6 hours ago)

എ.ഐ വിപ്‌ളവത്തിനൊരുങ്ങി ഇന്ത്യ: രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 കോടി ഡോളര്‍ നിക്ഷേപമുണ്ടാകും  (6 hours ago)

പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്  (6 hours ago)

യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ രണ്ട് പുതിയ വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു  (7 hours ago)

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം: പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കരയിലെത്തിയത് ഭീമന്‍ മത്സ്യം  (7 hours ago)

Malayali Vartha Recommends