Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ലിജുമുതല്‍ ഷമ വരെ... കൂട്ട പരാജയത്തിലും സീറ്റിനായി അടിപിടി തുടര്‍ന്ന് കേരളത്തിലെ നേതാക്കള്‍; ആകെയുള്ള ഒരു രാജ്യസഭാ സീറ്റില്‍ കണ്ണ് വച്ച് ഹൈക്കമാന്‍ഡും; രാജ്യസഭാ സീറ്റ് എങ്ങനെയും ഒപ്പിച്ചെടുക്കാന്‍ നൂറോളം പേര്‍ ഒളിഞ്ഞും തെളിഞ്ഞും രംഗത്ത്; അവസാന റൗണ്ടില്‍ പത്തോളം പേര്‍

18 MARCH 2022 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

എത്ര കിട്ടിയിട്ടും പഠിക്കില്ല എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസുകാര്‍. കേരളത്തില്‍ നിന്നും ഒരു രാജ്യസഭാ സീറ്റുമുണ്ട് അവകാശം ഉന്നയിച്ച് നൂറോളം പേരുമുണ്ട്. ഇതില്‍ ജില്ലാ നേതാക്കള്‍ മുതല്‍ ചാനല്‍ ചര്‍ച്ചക്കാരും പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനും ഹൈക്കമാന്‍ഡിന്റെ ആള്‍ക്കാരും വരെയുണ്ട്.

രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുകയാണ്. സ്ഥാനാര്‍ത്ഥി ആരാകണം എന്നതില്‍ സംസ്ഥാന നേതൃത്വം ഹൈക്കമാണ്ടുമായി ഇന്നും ചര്‍ച്ച തുടരും. പല പേരുകളാണ് ഇപ്പോള്‍ നേതൃത്വത്തിന്റെ അവസാന പരിഗണനയില്‍ ഉള്ളത്. എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എംഎം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഷമ മുഹമ്മദ് തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതിലൊന്നും ധാരണയായിരുന്നില്ല.

എം ലിജുവിനെ ഒപ്പംകൂട്ടിയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ രാഹുല്‍ഗാന്ധിയെ കാണാനെത്തിയത്. വാര്‍ത്ത പുറത്തുവന്ന് അല്പം കഴിഞ്ഞതോടെ ലിജുവിനെതിരെ കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ തന്നെ രംഗത്തെത്തി. അടുത്തകാലത്ത് തിരഞ്ഞെടുപ്പില്‍ തോറ്റ ആരെയും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാലും എ ഗ്രൂപ്പും രംഗത്തുവരികയും ചെയ്തു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ കെ.മുരളീധരനും ഇതേ നിലപാടായിരുന്നു.

അതിനിടെ ഹൈക്കമാന്‍ഡ് നോമിനിയായി തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ മത്സരിപ്പിക്കാന്‍ ദേശീയതലത്തില്‍ സമ്മര്‍ദമുണ്ടായി. ഇതിനെതിരെ എതിര്‍പ്പ് സംസ്ഥാനത്ത് എതിര്‍പ്പ് ശക്തമായതോടെ അക്കാര്യത്തിലും തീരുമാനമായില്ല.

അതേസമയം, എല്‍ ഡി എഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ സി പി എം പ്രതിനിധി എ.എ.റഹീം, സി പി ഐ പ്രതിനിധി പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 2.30നാകും പത്രിക സമര്‍പ്പിക്കുക.

ഇതിനിടെ ദേശീയ തലത്തിലും കോണ്‍ഗ്രസില്‍ അടി തുടരുകയാണ്. കോണ്‍ഗ്രസില്‍ സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെടുന്ന 23 നേതാക്കളുടെ കൂട്ടായ്മ തങ്ങളുടെ നിലപാടുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ജി 23 അംഗമായ മുന്‍ ഹരിയാന മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഭൂപേന്ദര്‍ ഹൂഡ ഇന്നലെ രാഹുല്‍ ഗാന്ധിയെ കണ്ട് ബുധനാഴ്ചത്തെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജി 23ന്റെ കോര്‍കമ്മിറ്റി വീണ്ടും ചര്‍ച്ച നടത്തി.

ബുധനാഴ്ച നടക്കുന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ജി 23 നേതാക്കളില്‍ പ്രമുഖനായ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനോട് പറഞ്ഞിരുന്നു. ഇതു പ്രകാരം ഇരുവരും ഇന്നലെ കൂടിക്കാഴ്ച നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ പകരം ജി 23യിലെ മറ്റൊരു പ്രമുഖനായ ഭൂപേന്ദര്‍ ഹൂഡയെ ദൂതനായി രാഹുലിന്റെ അടുത്തേക്ക് അയച്ചു. രാഹുലിന്റെ വസതിയില്‍ 45 മിനിട്ടു നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ഹൂഡ നേരെ പോയത് ഗുലാം നബി ആസാദിന്റെ വസതിയിലേക്കാണ്. അവിടെ ആനന്ദ് ശര്‍മ്മയുമുണ്ടായിരുന്നു. പിന്നീട് സംഘത്തിലെ മറ്റൊരു പ്രമുഖനായ കപില്‍ സിബലും എത്തി.

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതൃത്വത്തില്‍ നിന്ന് പാര്‍ട്ടിയില്‍ മാറ്റമുണ്ടാക്കുന്ന തരത്തില്‍ സമഗ്രമായ സമീപനവും എല്ലാവരെയും ഒന്നിച്ചു നിറുത്തി തീരുമാനങ്ങളെടുക്കുന്ന രീതിയും വരാനാണ് ആഗ്രഹിക്കുന്നതെന്ന് ബുധനാഴ്ചത്തെ യോഗത്തിന് ശേഷം ജി23 നേതാക്കള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബി.ജെ.പിയെ എതിരിടാന്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സമാന മനസ്‌കരുടെ പൊതുവേദി സജ്ജമാക്കാന്‍ നടപടി വേണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (12 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (30 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (41 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (48 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (55 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends