Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

മതിലുചാടി എത്തിയ ഉദ്യോഗസ്ഥരെ പട്ടിയെ അഴിപ്പിച്ചുവിട്ട് വീട്ടുകാർ; സിൽവർ ലൈന്റെ കല്ലിടലിന് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധങ്ങൾ കൊണ്ട് ഇളകിമറി കേരളം, ബഹുജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ ഒരു പദ്ധതിയും വിജയകരമായി നടപ്പാക്കാനാവില്ലെന്നു നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് എന്ന പേരിൽ സിപിഎമ്മിന്റെ കൊച്ചി സംസ്ഥാന സമ്മേളനം കഴിഞ്ഞ ദിവസം അംഗീകരിച്ച നയരേഖ, പ്രതിഷേധം എന്തായാലും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ

20 MARCH 2022 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

ഒരു പതിറ്റാണ്ട് മുമ്പ് രൂപകല്‍പ്പന ചെയ്ത സില്‍വര്‍ ലൈന്‍ എന്ന പദ്ധതി ഇടതുസർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. സില്‍വര്‍ ലൈനിനു കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിരിക്കുകയാണ്. എന്നാൽ സിൽവർ ലൈന്റെ കല്ലിടലിന് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം പ്രതിഷേധങ്ങൾ കൊണ്ട് ഇളകിമറിയുകയാണ്. സിൽവർ ലൈൻ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും ഉൾപ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അലയടിക്കുമ്പോഴും സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. മതിലുചാടി എത്തിയ ഉദ്യോഗസ്ഥരെ പട്ടിയെ അഴിപ്പിച്ചുവിട്ട വീട്ടുകാർ വരെ നമുക്ക് മുന്നിൽ ഉണ്ട്. എന്നിട്ടും എത്ര എതിർപ്പുണ്ടായാലും സിൽവർ ലൈൻ പദ്ധതി സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചുകഴിഞ്ഞു.

അങ്ങനെ സാധാരണക്കാരായ ജനങ്ങൾ അധികൃതർക്ക് നേരെ തിരിഞ്ഞ് പ്രതിഷേധം ശക്തമാക്കുമ്പോഴും അതിനുനേരെ കണ്ണടയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഒരൊറ്റ വാക്കിലൂടെ എല്ലാ പ്രതിഷേധങ്ങൾക്കും മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ പ്രതിപക്ഷത്തിന്റെ മാത്രം എതിർപ്പാക്കി മാറ്റിനിർത്തുന്നതിലൂടെ ഖനിക്കപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങൾ കൂടിയാണ്.

ഒരിടത്ത് സിൽവർ ലൈൻ പോലുള്ള വൻകിട പദ്ധതികൾക്കെതിരായ രാഷ്ട്രീയ കുത്തിത്തിരിപ്പുകളെ നേരിടുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാൻ ബഹുജന വിദ്യാഭ്യാസവും പ്രചാരണവും പാർട്ടി ഏറ്റെടുക്കണമെന്ന് സിപിഎം വികസന രേഖ പുറത്തിറക്കുമ്പോൾ മറ്റൊരിടത്ത് എതിർക്കുന്നവരുടെ നെഞ്ചത്താണേലും കല്ലിടുമെന്ന് പറയുന്ന ചില നേതാക്കൾ. പ്രത്യക്ഷത്തിൽ കേരളത്തിൽ എന്താണ് സംഭവിക്കുന്നത്? സിൽവർ ലൈൻ എന്ന പദ്ധതിയെ പിന്താങ്ങി വരുന്ന സംഘർഷങ്ങൾ രാഷ്ട്രീയ സംഘര്ഷങ്ങളായി മാറുമ്പോൾ കടുത്ത ആശങ്കയിലാണ് സാധാരണക്കാരായ ജനങ്ങൾ.

ബഹുജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ ഒരു പദ്ധതിയും വിജയകരമായി നടപ്പാക്കാനാവില്ലെന്നു നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് എന്ന പേരിൽ സിപിഎമ്മിന്റെ കൊച്ചി സംസ്ഥാന സമ്മേളനം കഴിഞ്ഞ ദിവസം അംഗീകരിച്ച നയരേഖയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അതേ ദിവസം നേരത്തെ സൂചിപ്പിച്ച മുഖ്യമന്ത്രി പറഞ്ഞ വാക്കുകളും ചർച്ചയാകുകയാണ്. സമ്മേളനത്തിലുയർന്നുവന്ന ഭേദഗതികൾ സഹിതമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച നയരേഖ സിപിഎം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ നയരേഖ ഇറക്കിയതിന് പിന്നാലെ ജനങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കോടിയേരി വ്യക്തമാക്കി. എന്നാൽ ഇതിന് നേർവിപരീതമായിട്ടുള്ളതാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. സാധാരണ ജനകളുടെ ആവശ്യം കേട്ടറിയേണ്ട മുഖ്യമന്ത്രി അതിനെ കണ്ണടച്ച് തള്ളിക്കളയുമ്പോൾ പാർട്ടിയുടെ നയരേഖയിൽ ജനങ്ങളെ ചേർത്തുപിടിക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ്. ഇങ്ങനെ പാർട്ടിയിലെ തന്നെ രണ്ടുതരത്തിലുള്ള പ്രസ്താവനകൾ മൂലം കുഴയുകയാണ് ജനങ്ങൾ.

പൊതുജനങ്ങളെ ഒഴിച്ചുനിർത്തിയ ബാക്കി പ്രതിഷേധിക്കുന്നത് പ്രതിപക്ഷമാണ്. അവരെ സർക്കാർ തന്നെ നോക്കിക്കൊള്ളും, സില്‍വര്‍ ലൈനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്തു കൂടി ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്നുവരെ വെല്ലുവിളിവിളിച്ചിരിക്കുകയാണ് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സമരത്തെ രാഷ്ട്രീയമായി നേരിടാൻ തയ്യാറെന്ന് വിളിച്ചുപറഞ്ഞ് കോടിയേരിയും രംഗത്ത് എത്തി. 'സമരം നടത്തേണ്ടവര്‍ക്ക് നടത്താം. പോലീസിന് മാര്‍ഗതടസ്സം സൃഷ്ടിച്ചാല്‍ അതിനെ നീക്കാനുള്ള നടപടിയുണ്ടാകും. ഒന്നും ചെയ്യാന്‍ സമ്മതിക്കില്ലെന്ന ചിലരുടെ നിലപാടിന് വഴങ്ങിയാല്‍ സര്‍ക്കാര്‍ ഉണ്ടാകില്ല. വെടിവെയ്പ് ഉണ്ടാക്കി 'നന്ദിഗ്രാം' സൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ അതിനു കഴിയില്ല. ഗെയില്‍ പദ്ധതിക്കെതിരേയും ഇടമണ്‍-കൊച്ചി വൈദ്യുതി ലൈനിനെതിരേയും സമരം നടന്നിട്ടുണ്ട്. തടസ്സം നോക്കിനിന്നാല്‍ പദ്ധതി നടിപ്പിലാകില്ല' എന്നും കോടിയേരി ചൂണ്ടിക്കാണിച്ചു.

 

 

അതോടൊപ്പം തന്നെ ഈ കല്ലിടൽ കർമം പഠനം നടത്താനാണ് എന്നും അല്ലാതെ അല്ലാതെ കല്ലിടുന്ന ഭാഗം മുഴുവനായി ഏറ്റെടുക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കുകയും ചെയ്തു. ബിജെപി-ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ തുടങ്ങിയവരുമായി ചേര്‍ന്ന് മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും കോടിയേരി ആരോപണം ഉന്നയിക്കുകയുണ്ടായി.

 

 

ഇതുകൂടാതെ കേരളത്തിന്റെ വികസനം തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാനായി ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുചേരുകയാണ് എന്നാണ് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം സമരങ്ങളിലൂടെ മണ്ണെണ്ണ ഒഴിച്ച് ആളുകളെ കൊല്ലാനാണ്‌ യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നെതന്നും വര്‍ഗീസ് വ്യക്തമാക്കി.

 

 

'സുധാകരന്‍ പറഞ്ഞു, കല്ല് ഞങ്ങള്‍ പിഴുതെടുക്കും. സുധാകരന്റെ മാത്രമല്ല കോണ്‍ഗ്രസിനെ ആകെ പിഴുതെടുത്തു കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങള്‍. ഇനി ഒരിടത്തും പിഴുതെടുക്കാനില്ല. അഞ്ചുവര്‍ഷക്കാലം പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കും. സഖാവ് പിണറായിയാണ് പ്രഖ്യാപിച്ചതെങ്കില്‍, അതിവേഗ റെയില്‍ എന്ന് പറഞ്ഞതെങ്കില്‍ ആ അതിവേഗ റെയില്‍വേ ഇതിലൂടെ ഓടിച്ചുകൊണ്ടായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ വരുന്നത്. തടയാന്‍ വന്നാല്‍ തടയാന്‍ വരുന്ന കെ സുധാകരന്റെ നെഞ്ചത്തൂടെ കേറ്റിക്കൊണ്ടുപോയി ഓടിക്കും. യൂത്ത് കോണ്‍ഗ്രസുകാരന്‍ മണ്ണെണ്ണ കൊണ്ടുപോയി എല്ലാവരുടെയും ദേഹത്തേക്ക് ഒഴിക്കുകയാണ്. എല്ലാവരെയും തീവെച്ചുകൊല്ലാന്‍ വേണ്ടി ശ്രമിക്കുകയാണ്' എന്നും വര്‍ഗീസ് പറഞ്ഞു.

 

പാർട്ടികൾ തമ്മിൽ വാഗ്‌വാദങ്ങൾ നുരഞ്ഞുപൊന്തുമ്പോൾ പൊരിവെയിലിൽ സ്വന്തം കിടപ്പാടം പോകാതിരിക്കാൻ അലമുറയിട്ടു കരയുകയാണ് മുഖ്യന്റെ സ്വന്തം ജനത. ജനങ്ങൾക്കിടയിൽ കൃത്യമായ പഠനം പോലും നടത്താതെ അവരുടെ പുരയിടത്തിൽ കല്ലിടുന്നത് മറ്റൊരിടത്തുമല്ല എന്തിനും മുന്നിൽ നിൽക്കുന്ന നമ്മുടെ കേരളത്തിൽ തന്നെ എന്നതും നാം ഓർക്കേണ്ടതാണ്....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (14 minutes ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (39 minutes ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (1 hour ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (1 hour ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (2 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (2 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (3 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (4 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (4 hours ago)

Malayali Vartha Recommends