Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ശശി തരൂര്‍ സി പി എം വേദിയിലെത്തുമോ? താന്‍ പ്രസംഗിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചല്ലെന്നും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചാണെന്നും തരൂരിന്റെ വിശദീകരണം, ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ സി പി എം യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ഹൈക്കമാന്റിന്റെ അനുമതി ആവശ്യമില്ലെന്നാണ് തരൂരിന്റെ നിലപാട്

22 MARCH 2022 10:33 AM IST
മലയാളി വാര്‍ത്ത

ശശി തരൂര്‍ സി പി എം വേദിയിലെത്തുമോ? എത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. പക്ഷേ കെ വി തോമസ് പങ്കെടുക്കില്ല. കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലല്ല എഴുത്തുകാരനും പ്രഭാഷകനും എന്ന നിലയിലാണ് തന്നെ സി പി എം ക്ഷണിച്ചതെന്നാണ് ശശി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരിക്കുന്ന വിശദീകരണം.


താന്‍ പ്രസംഗിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചല്ലെന്നും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചാണെന്നും തരൂര്‍ വിശദീകരിക്കുന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ സി പി എം യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ഹൈക്കമാന്റിന്റെ അനുമതി ആവശ്യമില്ലെന്നാണ് തരൂരിന്റെ നിലപാട്.




എന്നാല്‍ ഹൈക്കമാന്റിനെ ധിക്കരിച്ച് സി പി എം സമ്മേളനത്തില്‍ തരൂര്‍ പങ്കെടുത്താലുണ്ടാകുന്ന നാണക്കേട് കരുതി തരൂരിനെ സ്‌നേഹരൂപേണ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമാണ്.

ശശി തരൂരിന്റെ തീരുമാനത്തിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ് ആദ്യത്തെ പൂട്ടിട്ടത്. കോണ്‍ഗ്രസ് നേതാക്കള്‍ സി പി എം വേദിയില്‍ എത്തരുതെന്ന പരസ്യ നിലപാടാണ് സുധാകരന്‍ ആദ്യം സ്വീകരിച്ചത്. ഇത് തരൂരിനെ ചൊടിപ്പിച്ചു.



ജി-23 യോഗത്തില്‍ പങ്കെടുക്കത്തതോടെ ഹൈക്കമാന്റിലുള്ള ഊഷ്മള ബന്ധം തരൂരിന് കൈവിട്ടു. ഇതോടെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനുള്ള ശശി തരൂരിന്റെ തീരുമാനം പൊളിഞ്ഞത്.

സില്‍വര്‍ലൈനിനെതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നാണ് സുധാകരന്റെ നിലപാട്. സമരവും സന്ധിയും വേണ്ടെന്ന സുധാകരന്റെ നിലപാടിനെതിരെ താന്‍ ദല്‍ഹിയില്‍ നിന്നും അനുമതി വാങ്ങും എന്നായിരുന്നു ശശി തരൂരിന്റെ മറുപടി.



ഹൈക്കമാന്റ് തന്നെ ശശി തരൂരിനോട് കെപിസിസി തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോണ്‍ഗ്രസ് ദേശീയാധ്യക്ഷ സോണിയാ ഗാന്ധി തന്നെയാണ് ശശി തരൂരിനെ ഈ തീരുമാനം അറിയിച്ചത്. കെപിസിസിയെ വെല്ലുവിളിക്കരുതെന്ന് ശശി തരൂരിന് സോണിയ താക്കീത് നല്‍കിയതായും അറിയുന്നു. ജി-23 നേതാക്കള്‍ ഈയിടെ ദല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ശശി തരൂര്‍ പങ്കെടുത്തതില്‍ സോണിയയ്ക്കും കൂട്ടര്‍ക്കും കടുത്ത അതൃപ്തിയുമുണ്ട്. ഇതും തരൂരിനെ വിലക്കാന്‍ ഒരു കാരണമാണെന്നറിയുന്നു. എന്നാല്‍ തരൂര്‍ തന്റെ തീരുമാനം സോണിയയെ അറിയിച്ചിട്ടില്ല.

സോണിയാ ഗാന്ധിക്ക് പഴയതു പോലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വേണ്ടത്ര സ്വാധീനമില്ല. തന്റെ സ്വാധീന കുറവ് സോണിയക്ക് നന്നായറിയാം. തരൂര്‍ സാധാരണ ആരു പറഞ്ഞാലും കേള്‍ക്കുന്ന ഒരാളല്ല. സ്വന്തം തീരുമാനങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രവര്‍ത്തിക്കാറുള്ളത്. ഇക്കാര്യം സോണിയാ ഗാന്ധിക്കും നന്നായറിയാം.



ശശി തരൂരിന്റെ ലിബറലിസത്തിനേറ്റ ആഘാതമെന്നാണ് പലരും ഇതിനെ വിലയിരുത്തുന്നത്. കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുക, കോണ്‍ഗ്രസ് സില്‍വര്‍ലൈനെതിരെ നിലപാടെടുക്കുമ്പോള്‍ അതിന് അനുകൂലമായി നിലപാട് എടുക്കുക എന്നിങ്ങനെ ശശി തരൂരിന്റെ ലിബറല്‍ നീക്കങ്ങള്‍ ഇതിന് മുന്‍പും ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. നേതൃത്വത്ത വെല്ലുവിളിക്കുന്നത് തരൂരിന്റെ ഹോബിയാണ്.

ശശി തരൂര്‍ അടുത്ത ലോകസഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന കാര്യത്തില്‍ തരൂരിന് പോലും ഉറപ്പില്ല. ബി ജെ പിയുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തുന്നത്. ഭാര്യയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കിയതോടെയാണ് അദ്ദേഹം ബി ജെ പി യെ പാട്ടിലാക്കാന്‍ ശ്രമിച്ചത്. അതിന്റെ പ്രയോജനം തരൂരിന് ലഭിക്കുകയും ചെയ്തു.



താന്‍ കോണ്‍ഗ്രസിലെത്തുന്നതിന് മുമ്പ് തന്നെ എഴുത്തുകാരനായിരുന്നു എന്ന നിലപാടില്‍ തന്നെയാണ് തരൂര്‍ ഉള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (36 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (52 minutes ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (4 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (5 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends