Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ..ആസ്ത്മ, എക്സിമ, അലർജി എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..ഗുരുതരമായ അലർജിക്ക് കാരണമാകും..


ഓരോ ദിവസവും സ്വർണം കുതിച്ചുയരുകയാണ്.. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്.. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്...


തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും, കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍..


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..

ദിലീപിന്റെ രഹസ്യ അറ തുറന്ന് ക്രൈം ബ്രാഞ്ച്! ആ കാഴ്ച കണ്ട് ഞെട്ടി.. ബുദ്ധി രാക്ഷസൻ കുടുങ്ങി

19 APRIL 2022 02:57 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് അന്വേഷണ സംഘത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പ്രോസിക്യൂഷൻ ആവശ്യത്തെ എതിർത്ത ദിലീപ്, വ്യാജ തെളിവുണ്ടാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥ‍ര്‍ കൂടുതൽ സമയം ചോദിക്കുന്നതെന്നാണ് കോടതിയെ അറിയിച്ചത്.എന്നാൽ ദിലീപിന് കുടുക്കാനുള്ള സകല തെളിവുകളും ശേഖരിക്കുകയാണ് ക്രൈം ബ്രാഞ്ച്.അതിന് സായി ശങ്കർ സഹായിക്കുന്നുണ്ട്.

 

നടൻ ദിലീപിന്റെ ഫോണിൽ നിന്നും 8 നിർണായക ചാറ്റുകളാണ് ഹാക്കർ സായ് ശങ്കറിന്റെ സഹായത്തോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീണ്ടെടുത്തത്‍.

 

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അന്വേഷണ സംഘത്തിന്റെ നിർദ്ദേശ പ്രകാരം സായ് ശങ്കർ തെളിവുകൾ വീണ്ടെടുത്തത്. ഫോറൻസിക് ലാബിൽ വീണ്ടെടുക്കാൻ സാധിക്കാത്ത വിവരങ്ങളാണ് വീണ്ടെടുത്തതെന്നും പോലീസ് പറയുന്നത്. ഇപ്പോഴിതാ ഫോണിലെ വിവരങ്ങളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് സായ്. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിലാണ് സായ് പ്രതികരിച്ചത്. സായ് ശങ്കറിന്റെ വാക്കുകളിലേക്ക്..

 

'എന്താണ് ഡിലിറ്റ് ചെയ്തത്, എങ്ങനെയാണ് ഡിലീറ്റ് ചെയ്തത്, എന്തൊക്കെ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളായിരുന്നു പോലീസ് ചോദിച്ചത്. ഡിലീറ്റ് ചെയ്യപ്പെട്ട എട്ടോളം ചാറ്റുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. 8 നമ്പറുകളിലേക്കുള്ള ചാറ്റുകൾ ആണ് വീണ്ടെടുത്തത്. പല പല ചാറ്റുകളായിട്ടായിരുന്നു മെസേജുകൾ ഉണ്ടായിരുന്നത്. അവയിൽ ഫോറൻസിക് ഉദ്യോഗസ്ഥയുടെ ചാറ്റുകളും വീണ്ടെടുത്തിട്ടുണ്ട്'.

 

'ഫോറൻസിക് ഉദ്യോഗസ്ഥയുമായി വ്യക്തിപരമായ ചാറ്റുകളാണ് വീണ്ടെടുത്തത്. ഒരു സംഭാഷണം നിർത്തിയിടത്തുനിന്ന് തുടങ്ങിയ തരത്തിലാണ് ചാറ്റുകൾ വീണ്ടെടുത്തത്. നേരത്തേ കേസിൽ ചർച്ചയായ മായാ സിഎഫ്എൽ എന്ന നമ്പറാണ് ഇതെന്നും സായ് ശങ്കർ പറഞ്ഞു. അധികം സംഭാഷണങ്ങൾ ചാറ്റിൽ ഉണ്ടായിരുന്നില്ല. കൂടുതൽ വിഷ്വൽസ് ആണ് ഉണ്ടായിരുന്നത്'.

 

'രണ്ടര മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. നീക്കം ചെയ്ത 12 ചാറ്റുകളിൽ 4 എണ്ണം വീണ്ടെടുക്കേണ്ടതുണ്ട്. അവ വരും ദിവസങ്ങളിൽ വീണ്ടെടുക്കാനുള്ള ശ്രമം ഉണ്ടാകും. ഇക്കാര്യം പോലീസ് തന്നോട് വ്യക്തമാക്കിയിരുന്നു. ജംഗ് ഫയലുകൾ റിമൂവ് ചെയ്തതിന് ശേഷമാണ് ചാറ്റുകൾ വീണ്ടെടുത്തത്. പോലീസിന് ഈ വിവരങ്ങൾ റിക്കവർ ചെയ്ത് എടുക്കാൻ സാധിക്കുമായിരുന്നു.

 

എന്നാൽ ചെയ്ത ആളിനെ കൊണ്ട് തന്നെ വീണ്ടെടുപ്പിക്കാനായിരുന്നു അവർ ശ്രമിച്ചത്'.'വളരെ വേഗത്തിൽ വീണ്ടെടുക്കാൻ വേണ്ടിയാണ് തന്നോട് തന്നെ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.ഈ കേസിൽ തന്റെ സഹകരണം വേണമെന്ന് നേരത്തേ പോലീസ് തന്നോട്ആവശ്യപ്പെട്ടിരുന്നു.ദിലീപിന്റെ മാത്രം ഫോണിൽ നിന്നാണ് 8 ചാറ്റുകളും വീണ്ടെടുത്തിട്ടുള്ളത്. അതിനുള്ളിൽ വ്യക്തിപരമായ കാര്യങ്ങൾ ഉണ്ടോയെന്ന് വളരെ സൂഷ്മമായി തന്നെ പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം അവ കേസിലേക്ക് വലിച്ചിഴക്കാതിരിക്കാനും പോലീസ് ബോധപൂർവ്വം തന്നെ ഇടപെടുന്നുണ്ട്'.

 

ഡോ ഹൈദരിയിലെ സ്വാധീനിക്കാൻ ശ്രമിക്കുന്ന സുരാജിന്റെ സംഭാഷണങ്ങളെല്ലാം അദ്ദേഹത്തിന്റെ ഫോണിൽ നിന്നുമാണ് അന്വേഷണ സംഘം വീണ്ടെടുത്തതെന്നും സായ് ശങ്കർ പറഞ്ഞു.


അതേസമയം സായി ശങ്കറിനെക്കൊണ്ട് തന്നെ വിഷം തിരിച്ച് കുത്തിയെടുക്കുകയാണ് പോലീസ് എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത മുൻ റിട്ട എസ്പി ജോർജ് ജോസഫ് പ്രതികരിച്ചത്. കേസിൽ നിരവധി പച്ചയായ സത്യങ്ങൾ പുറത്തുവന്നു കഴിഞ്ഞു. എല്ലാ മേഖലയിൽ ഉള്ളവരും കേസിൽ തെളിവ് നശിപ്പിക്കാനും നീതി ഇല്ലാതാക്കാനുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും പ്രോസിക്യൂഷന് അനുകൂലമായിട്ടാണ് പ്രവർത്തിക്കേണ്ടത്. മായാ സി എഫ് എൽ എന്നത് ആരാണെങ്കിലും ശരി ശക്തമായ നടപടിയെടുക്കണം. പ്രതി സമീപിക്കുമ്പോൾ തന്നെ അത് ഏത് രീതിയിലാണെങ്കിലും അവർ ഒഴിവാക്കുകയാണ് വേണ്ടിയിരുന്നതെന്നും ജോർ ജോസഫ് പറഞ്ഞു.

 


അതിനിടെ അന്വേഷണ സംഘത്തെ സ്വാധീനിക്കാനുള്ള ശ്രമം പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് സ്വാധീനിക്കാൻ കഴിയാതിരുന്നതോടെ അദ്ദേഹത്തിന്റെ അനിയനെയാണ് പ്രതികൾ സമീപിച്ചതെന്നും ഇത് സംബന്ധിച്ച് ചർച്ച ചെയ്യുന്ന ഓഡിയോ ക്ലിപ്പ് താൻ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ജോർജ് ജോസഫ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലേക്ക് പന മറിച്ചിട്ട കാട്ടുകൊമ്പന്‍ കബാലി ഗതാഗതം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം  (3 hours ago)

ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു  (3 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് പിതാവ് അറസ്റ്റില്‍  (3 hours ago)

സ്‌റ്റൈലിഷ് ലുക്കില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി  (3 hours ago)

തൊടുപുഴയില്‍ കാര്‍ മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടു മരണം  (4 hours ago)

വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ബോംബ് പൊട്ടിത്തെറിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

വെഞ്ഞാറമൂട് പടക്കം പൊട്ടി യുവാവിന്റെ കൈയ്യിലെ രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടു  (4 hours ago)

അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ജെഡിയു  (4 hours ago)

വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം  (4 hours ago)

ലൂവര്‍ മ്യൂസിയത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണംപോയി  (5 hours ago)

യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ കുഴഞ്ഞു വീണു; മദീനയിലേക്കുള്ള വിമാനത്തിന് തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്  (5 hours ago)

ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിലുളള സങ്കടം പങ്കുവച്ച് ഷീല  (7 hours ago)

ലോറി ഡ്രൈവര്‍മാര്‍ക്ക് ലൈന്‍ ട്രാഫിക് പരിശീലന ക്ലാസുമായി എംവിഡി  (8 hours ago)

യുവതിയുടെ ഗര്‍ഭത്തെച്ചൊല്ലി തര്‍ക്കം: ഗര്‍ഭിണിയെ കൊലപ്പെടുത്തി കാമുകന്‍;കാമുകനെ കൊലപ്പെടുത്തി ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends