ദിലീപിന്റെ തൊണ്ണൂറ് വയസ്സായ അമ്മയുടെ മൂക്കുപൊടി തീർന്നതും, കാവ്യ മാധവന്റെ മണിയറ കഥകളും വെണ്ടയ്ക്കയായി ജനങ്ങളിലേക്ക് എത്തുന്നു..എന്താണൊരു ശുഷ്ക്കാന്തി, സെലിബ്രറ്റികൾ ആക്രമിക്കപ്പെടുമ്പോൾ മാത്രം വിജ്രംബിക്കുന്ന കേരളത്തിന്റെ സദാചാര ബോധം തിരുത്തപ്പെടണം, പ്രതികരിച്ച് അഡ്വ ശ്രീജിത്ത് പെരുമന....!

സി.പി.എം മലപ്പുറം നഗരസഭാംഗവും അധ്യപകനുമായ കെ വി ശശി കുമാര്‍ മലപ്പുറത്തെ സ്‌കൂള്‍ അധ്യാപകനായിരിക്കെ വിദ്യാര്‍ത്ഥിനികളെ 30 വര്‍ഷത്തോളം പീഡനത്തിന് ഇരയാക്കിയെന്ന പരാതി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അധ്യാപകനെതിരെ പോക്‌സോ കേസെടുത്ത പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.അറസ്റ്റ് ഭയന്ന് അധ്യാപകന്‍ കെ വി ശശി ഒളിവില്‍ പോയിരിക്കുകയാണ് .
ആറാം ക്ലാസുകാരിയായിരിക്കെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് പോക്‌സോ കേസെടുത്തിരിക്കുന്നത് .
കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന.
അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം......
പ്രായപൂർത്തിയാകാത്ത അറുപതോളം കുഞ്ഞുമക്കളെ 30 വർഷക്കാലത്തിനിടെ പീഡിപ്പിച്ചു എന്ന് ഒരു അധ്യാപകനെതിരെ പരാതി ഉയർന്നിട്ട് മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടിട്ടും പോലീസ് ഒരു പെറ്റി കേസുപോലും എടുത്തിട്ടില്ല, അന്തി ചർച്ചകളില്ല, സാംസ്‌കാരിക നായകന്മാർ അറിഞ്ഞതേയില്ല, അതിനെല്ലാമുപരി സദാചാരത്തിന്റെ ഹോൾസെയിൽ ഡീലർമാരായ സ്ത്രീ സംഘടനകൾക്കും , അഭിനവ ഫെമിനിസ്റ്റുകൾക്കും ഇനിയും മെഴുകുതിരി കിട്ടിയിട്ടില്ല..
പക്ഷെ സിൽമാ സെലിബ്രറ്റികളുടെ പരാതിയിൽ പ്രത്യേക സംഘമുണ്ടാക്കിയും, അല്ലാതെയും എഡിജിപി അന്വേഷിക്കുന്നു, ഇന്റർപ്പോളിന് അറസ്റ്റ് വാറണ്ട് കൈമാറുന്നു.. എന്താണൊരു ശുഷ്ക്കാന്തി ടീവി സ്‌ക്രീനുകളിൽ ദിലീപിന്റെ തൊണ്ണൂറ് വയസ്സായ അമ്മയുടെ മൂക്കുപൊടി തീർന്ന വാർത്തയും, കാവ്യ മാധവന്റെ മണിയറ കഥകളും വെണ്ടയ്ക്കയായി ജനങ്ങളിലേക്ക് എത്തുന്നു..
സെലിബ്രറ്റി കേസിൽ എട്ടാം പ്രതിയെ തൂക്കിക്കൊല്ലാൻ ചങ്കരൻ വക്കീലിന്റെ നേതൃത്വത്തിൽ വഞ്ചി സ്വകയറിൽ വഞ്ചി തുഴയുന്നു..
മേൽ സൂചിപ്പിച്ച കേസിൽ അധ്യാപകനേതിരെയുള്ള പരാതിയിയും, ബാലചന്ദ്രകുമാറിനെതിരെ പരാതിയിലും മറ്റേതൊരു പീഡന ലൈംഗികാതിക്രമ പരാതിയിലും മാതൃകപരമായ നടപടികളുണ്ടാകണം. പ്രതികൾക്കെതിരെയുള്ള നടപടി എന്നത് പ്രതികളെക്കെതിരെയുള്ള ആൾക്കൂട്ട വിചാരണ എന്നതിലേക്ക് മാറാൻ പാടില്ല എന്നത് നിയമാവഴ്ച്ചയുടെ നിലനിൽപ്പിനു അനിവാര്യമാണ്.സെലിബ്രറ്റികൾ ആക്രമിക്കപ്പെടുമ്പോൾ മാത്രം വിജ്രംബിക്കുന്ന കേരളത്തിന്റെ സദാചാര ബോധം തിരുത്തപ്പെടേണ്ടിയിരിക്കുന്നു.
അഡ്വ ശ്രീജിത്ത് പെരുമന
https://www.facebook.com/Malayalivartha