രണ്ട് പോലീസുകാർ വയലിൽ മരിച്ചു വീണു... ദുരൂഹത സംശയിച്ച് നാട്ടുകാർ... പാലക്കാട്ടു നിന്ന് കാണാതായവരാണ് രണ്ടു പോലീസുകാരും
പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനു സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ ഹവിൽദാർമാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലിൽ മരിച്ച നിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല. ഇരുവരെയും കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായിരുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അതിനാൽ ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഊര്‍ജ്ജിതമായ അന്വേഷണം പൊലീസ് നടത്തി വരവേയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹേമാംബിക പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്
വയലിൽ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ സ്ഥലങ്ങളിൽ ഷോക്കേൽക്കാനുള്ള സാദ്ധ്യത തീരെയില്ലെന്നാണ് നാട്ടുകാർ ഉൾപ്പടെയുള്ളവർ പറയുന്നത്. ഏകദേശം 200 മീറ്റര്‍ അകലത്തിലാണ് രണ്ട് മൃതദേഹങ്ങളും വയലില്‍നിന്ന് കണ്ടെത്തിയത്. എന്നാല്‍ എന്തിനാണ് ഇവര്‍ വയലില്‍ വന്നതെന്നോ എങ്ങനെയാണ് മരണം സംഭവിച്ചതെന്നോ വ്യക്തമല്ല. സംഭവത്തില്‍ പോലീസും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഇവരെ കാണാതായതു മുതല്‍ ഹേമാംബിക നഗര്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. വയലുമായി വേര്‍തിരിക്കുന്ന ക്യാംപിന്റെ ഉയരത്തിലുള്ള സംരക്ഷണ മതിലുണ്ട്. അതുകൊണ്ട്തന്നെ പോലീസുകാര്‍ ഇവിടേക്ക് എത്താന്‍ സാധ്യതയില്ല. മറ്റെവിടെയെങ്കിലും അപായപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണോയെന്ന് സംശയിക്കുന്നു.
https://www.facebook.com/Malayalivartha