കേരളത്തിലെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിൽ ഞെട്ടിക്കുന്ന നീക്കവുമായി രാജ്ഭവൻ; ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ തിരിച്ചയച്ചു

ഓർഡിനൻസിൽ രാജ്‌ഭവന്റെ നടുക്കുന്ന നീക്കം. കേരളത്തിലെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് രാജ്‌ഭവൻ ഇപ്പോൾ തിരിച്ചയച്ചിരിക്കുകയാണ്. സർക്കാരിനെ വെട്ടിലാക്കുന്ന നീക്കം തന്നെയാണ് ഇപ്പോൾ അവർ നടത്തിയിരിക്കുന്നത്.
സർക്കാർ ലെജിസ്ലേറ്റീവ് സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ലെജിസ്ലേറ്റീവ് സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കിയ കാര്യമാണ്.
പക്ഷേ ബിൽ ആയാലും, ഓർഡിനൻസ് ആയാലും ചാൻസലർ പദവിയിൽ നിന്ന് തന്നെ മാറ്റുന്ന തീരുമാനത്തിൽ ഒപ്പിടില്ലെന്ന നിലപാടിൽ ഗവർണറും ഉറച്ച് നിൽക്കുയായിരുന്നു. തന്നെ മാത്രം ലക്ഷ്യമിട്ടുള്ള നിയമ നിർമാണമാണെങ്കിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനും പകരം അതത് മേഖലകളിലെ വിദഗ്‌ദ്ധരെ ചാൻസലറായി നിയമിക്കാനുമുള്ള ഓർഡിനൻസിനായിരുന്നു സർക്കാർ തയ്യാറാക്കിയത് .
സർവകലാശാലാ വി.സി. നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ പോര് രൂക്ഷമായപ്പോഴായിരുന്നു ഇത് സംഭവിച്ചത്. എന്തായാലും ഇപ്പോൾ ഓർഡിനൻസ് രാജ്‌ഭവൻ തിരിച്ചയച്ചിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം രാജ്ഭവനിലേയ്‌ക്കെത്തുന്ന അതിഥികള്‍ക്കായി സര്‍ക്കാര്‍ വാഹനം ആവശ്യപ്പെട്ട് ഗവര്‍ണര്‍ എഴുതിയ കത്ത് പുറത്ത് വന്നിരുന്നു . വകുപ്പിലെ വാഹനം വിട്ട് നല്‍കണമെന്നതാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് 2021 സെപ്തംബര്‍ 23ന് അയച്ച കത്തിന്റെ ഉള്ളടക്കം.
2021 ഒക്ടോബര്‍ 10 മുതല്‍ 2022 മാര്‍ച്ച് വരെ രാജ്ഭവനില്‍ കൂടുതല്‍ അതിഥികള്‍ എത്തിച്ചേരുന്നതിനാല്‍ വകുപ്പിന് കീഴിലുള്ള ഇന്നോവയടക്കമുള്ള മൂന്ന് വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം വിട്ട് നല്‍കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ അയച്ച കത്താണ് പുറത്ത് വന്നത്.
2020 ഡിസംബറിലാണ് ഗവര്‍ണര്‍ ഈ കത്തയച്ചത്. അഞ്ച് വര്‍ഷം മാത്രം സേവനപരിചയമുള്ള കുടുംബ ശ്രീ മുഖേന നിയമിതരായവര്‍ക്ക് വേണ്ടിയായിരുന്നു ഗവര്‍ണറുടെ ശുപാര്‍ശ. ഇതുകൂടാതെ രാജ്ഭവനിലെ തല്‍ക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ പിണറായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























