അതി നൂതന ഇലക്ട്രോണിക് പീഡനം; ഓൺലൈൻ കുട്ടിച്ചാത്തൻ നിസ്സാരക്കാരനല്ല; ഇവനെ സൂക്ഷിക്കണം

വാട്‌സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന വിചിത്ര പരാതിയുമായി കൊല്ലം കൊട്ടാരക്കരയിൽ ഒരു കുടുംബം പോലീസിൽ സ്റ്റേഷനിൽ കയറി ഇറങ്ങി എന്നിട്ടും പരിഹാരമില്ലാതെ ഭയത്തോടെ ജീവിക്കേണ്ടി വന്നത് ദിവസങ്ങളോളം. വീട്ടിൽ നടത്തിയ സൂക്ഷ്മമായ തിരച്ചിലിൽ വീട്ടിലെ എയർ ഹോളിന് സമീപം ഒരു ചിപ്പ് ഘടിപ്പിച്ചത് കണ്ടെടുത്തു ഇവർ മാറ്റിയിരുന്നു ശേഷം രണ്ട്, മൂന്ന് ദിവസങ്ങളായി ഒരു പ്രശ്നവും ഇല്ലെന്നും വീട്ടുകാർ പറയുന്നു. വാട്‌സാപ്പിൽ മെസ്സേജ് കിട്ടിക്കൊണ്ടിരുന്ന സജിത ഇപ്പോൾ ഉറപ്പിക്കുകയാണ് കഥയിലെ യഥാർത്ഥ വില്ലൻ തന്റെ ഭർത്താവാണെന്നു. തെളിവായി പറയുന്നത് താൻ ഭർത്താവുമായി വർഷങ്ങൾക്ക് മുമ്പ് സംസാരിച്ച, മൂന്നാമതൊരാൾ അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ വരെ മെസ്സേജിലൂടെ വന്നിരുന്നു.
മറ്റൊന്ന് കൂടെ സജിത പറയുന്നു തന്റെ ഭർത്താവ് ഒറ്റയ്ക്ക് ചെയ്യില്ലെന്നും ബുദ്ധിയും ഈ രംഗത്ത് അസാമാന്യ കഴിവും ഉള്ള ആരോ കൂടെ സഹായിക്കാൻ ഉണ്ടാകുമെന്നും. കല്യാണം കഴിഞ്ഞ നാൾ മുതൽ ഭർത്താവിന് സംശയ രോഗമാണ്. റോഡിലൂടെ ഒരു മനുഷ്യനും നടക്കാൻ കഴിയില്ല. വീട് മുഴുവൻ തകർക്കാൻ പ്ലാൻ ചെയ്തിട്ടുണ്ടാകും. പക്ഷെ അത് ചെയ്യാതിരുന്നത് തങ്ങളുടെ കുട്ടി ഈ വീടിനുള്ളിൽ ഉള്ളത് കൊണ്ടായിരികം എന്നും സജിത പറയുന്നു.
എല്ലാ തെളിവുകളും കൊണ്ട് സൈബർ സെല്ലിലും പോലീസ് സ്റ്റേഷനിലും സജിതയും അമ്മയും കയറി ഇറങ്ങിയിട്ടും ഒരു കാര്യവും ഉണ്ടായില്ല. ഒരു മൊബൈൽ ഹാക്ക് ചെയ്ത് ഇത്രക്കും ചെയ്യാൻ പറ്റുന്ന ഒരാളെ നിയമപാലകർ കണ്ടെത്തേണ്ടത് തന്നെയാണ്.ഈ കുബുദ്ധി തീവ്രവാദ ബന്ധം ഉള്ളവർ ഉപയോഗിച്ചാൽ അത് സുരക്ഷ പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇനി അങ്ങനെ ഒരാൾ ഇല്ലെങ്കിൽ ഇങ്ങനെ കഥകൾ ഉണ്ടാക്കിയതാണ് എന്ന് തെളിയിച്ചു ഇവരെ തന്നെ ശിക്ഷിക്കണം.
കുട്ടിചാത്തന് കൂടോത്രം എന്ന് ഒന്നും പറയാതെ അതിന്റെ പിന്നാലെ പോകാതെ പരിഹാരം നേടാൻ നേരായ വഴിയിൽ നിയമത്തെ ആശ്രയിച്ചിട്ടും നിസ്സഹായരായി നിൽക്കാനാണ് ഇവരുടെ വിധി. അന്ധ വിശ്വാസത്തിന്റെ പേരിൽ നരബലി വരെ നടക്കുന്ന കേരളത്തിലാണ് ശാസ്ത്രീയമായി പരിഹാരം കാണാൻ ശ്രമിച്ചവർക്കാന് ഈ ദയനീയാവസ്ഥ.
ഒരു സ്ത്രീയുടെ മൊബൈൽഹാക്ക് ചെയ്യപ്പെട്ടു ഹിഡൻ ക്യാമെറയിൽ എന്ന പോലെ നീക്കങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടും കേൾക്കാൻ അറക്കുന്ന അശ്ലീലങ്ങൾ മെസ്സേജ് വന്നിട്ടും സൈബർ ക്രൈം അന്വേഷിക്കാൻ മടിക്കുന്നത് മുട്ടാപോക്ക് ന്യായങ്ങൾ പറഞ്ഞുകൊണ്ടാണ്. കൃപാസനവും ജ്യോതിഷവും കൊണ്ട് ട്രോൾ ഉണ്ടാക്കി ചിരിക്കുന്ന നമ്മുടെ മുന്നിൽ ഞങ്ങളെ ശാസ്ത്രം കൊണ്ട് ദ്രോഹിക്കുന്നു എന്നൊരു കുടുംബം പറയുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുന്ന കേരളം അന്ധ വിശ്വാസങ്ങളെയും നരബലിയെയും എത്ര പെട്ടന്ന് ഉൾക്കൊണ്ടു. അതി നൂതന ഇലക്ട്രോണിക് പീഡനവും ഫാഷൻ ആകുന്ന വരെ കാത്തിരിക്കുകയാവും നിയമപാലകർ അല്ലെങ്കിൽ കണ്ടുപിടിക്കാൻ ഉള്ള അറിവും സാങ്കേതിക വിദ്യയും ഇല്ല എന്ന തിരിച്ചറിവ്.
https://www.facebook.com/Malayalivartha























