കേരളത്തിലെ സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്നത് കോടതിയംഗീകരിച്ചു; ഇനിയെല്ലാം കോടതി തീരുമാനിക്കും; നിയമസഭ ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസ് അപ്രസക്തമായി; സഭ സമ്മേളിക്കുമ്പോൾ ചാൻസിലറെ നീക്കാനുള്ള ബിൽ കൊണ്ടു വരുമോയെന്ന കാര്യത്തിൽ തനിക്ക് വ്യക്തതയില്ല; പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ വീണ്ടും മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്. ദില്ലിയിൽ ആണദ്ദേഹം. അവിടെ വച്ചാണ് വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത് . നിർണായകമായ പല കാര്യങ്ങളും അദ്ദേഹം ചൂണ്ടികാണിച്ചിരിക്കുകയാണ്. കേരളത്തിലെ സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്നത് കോടതിയംഗീകരിച്ചുവെന്നും ഇനിയെല്ലാം കോടതി തീരുമാനിക്കുമെന്നും ഗവർണർ മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്.
ഓർഡിനൻസിനെ കുറിച്ചാണ് അദ്ദേഹം നിർണായക പരാമർശം നടത്തിയിരിക്കുന്നത്. നിയമസഭ ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസ് അപ്രസക്തമായെന്ന് ഗവർണർ വ്യക്തമാക്കി. നിയമ വിരുദ്ധമായ നടപടികൾ സർക്കാർ ചെയ്യുന്നത് സാധാരണമാകുകയാണ് എന്നാണ് ഗവർണർ ചൂണ്ടിക്കാണിക്കുന്നത്. സഭ സമ്മേളിക്കുമ്പോൾ ചാൻസിലറെ നീക്കാനുള്ള ബിൽ കൊണ്ടുവരുമോയെന്ന കാര്യത്തിൽ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഗവര്‍ണറുടെ അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ ആറുമാസത്തേക്ക് മൂന്ന് ഇന്നോവ കാറുകള്‍ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിനയച്ച കത്ത് പുറത്ത് വന്നിരുന്നു. അതേസമയം സർക്കാരിനെ വെട്ടിലാക്കി വീണ്ടും ഗവർണറുടെ വക മുട്ടൻ പണി. അത്തരത്തിൽ നമുക്ക് വിശേഷിപ്പിക്കേണ്ടി വരുന്ന ഒരു നീക്കമാണ് ഇപ്പോൾ ഗവർണർ നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ദേയമായ കാര്യംഗവർണർക്കെതിരെ എൽ ഡി എഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തിരുന്നു. അവർക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ഗവർണർ ഇപ്പോൾ ചോദിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























