കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ; കൊയ്ത്ത് യന്ത്രം പാടത്ത് ഇറക്കാൻ സാധിച്ചില്ല; കനത്ത നഷ്ടം വരുമെന്ന ഭീതിയിൽ ചിറ്റൂരിൽ കർഷകൻ ജീവനൊടുക്കി

കേരളത്തിൽ വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറ്റൂരിലാണ് സംഭവം. കറുകമണി സ്വദേശി മുരളീധരൻ (48)ആണ് മരിച്ചത്. നാളുകളായി പാടത്ത് ചെളി കാരണം കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റിയിരുന്നില്ല. തുടർന്ന് കൊയ്ത്ത് യന്ത്രം ഇറക്കി വിളവെടുക്കാൻ കഴിയാത്തതിൽ മുരളീധരൻ ഏറെ അസ്വസ്ഥനായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു.
അതേസമയം പത്ത് ഏക്കർ പാടം പാട്ടത്തിന് എടുത്താണ് മുരളീധരൻ കൃഷി ചെയ്തിരുന്നത്. എന്നാൽ 15 ദിവസം മുൻപ് ഇവ വിളവെടുക്കാൻ പ്രായമായിരുന്നു. മാത്രവുമല്ല പ്രദേശം ചെളി നിറഞ്ഞ ഇടമായതിനാൽ ഭാരമുള്ള കൊയ്ത്തുയന്ത്രം ഇറക്കാൻ കഴിയുമായിരുന്നില്ല.
തുടർന്ന് ഭാരം കുറഞ്ഞ കൊയ്ത്തുയന്ത്രം തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ചെങ്കിലും ഇത് തിരികെ കൊണ്ടുപോകേണ്ടി വന്നു. സാമ്പത്തികമായി പിന്നോക്കം നിന്നതിനാൽ ബാങ്കിൽ നിന്ന് വായ്പയെടുത്തും സ്വർണം പണയം വെച്ചുമാണ് മുരളീധരൻ കൃഷിയിറക്കിയത്. ഇതോടെ കനത്ത നഷ്ടം വരുമെന്ന ഭീതിയിലാണ് ജീവനൊടുക്കിയതെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha























