കേസുകൾ തീർപ്പാക്കുന്നതിനുളള കാലതാമസത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി; ആത്മപരിശോധന ആവശ്യമാണെന്ന പരാമർശവുമായി ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ, കേസുകളിലെ കാലതാമസം പൊതുസമൂഹത്തിന് കോടതിയിലുളള വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും സിംഗിൾ ബെഞ്ച്

കേസുകൾ തീർപ്പാക്കുന്നതിനുളള കാലതാമസത്തിനെതിരെ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. ആത്മപരിശോധന ആവശ്യമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ പരാമര്‍ശിക്കുകയുണ്ടായി, കേസുകളിലെ കാലതാമസം പൊതുസമൂഹത്തിന് കോടതിയിലുളള വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന ഏറെ പഴക്കമുളള ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്താനും നിർദേശം നല്‍കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ ഹൈക്കോടതി രജിസ്ട്രാർക്ക് (ജുഡീഷ്യറി)യ്ക്കാണ് നിർദേശം നൽകിയത്. 20 വർഷം വരെ പഴക്കമുളള ഹർജികൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു, ഇതിന് രജിസ്ട്രിയും ഉത്തരവാദിയെന്ന് നിരീക്ഷിക്കുകയുണ്ടായി. തൃശൂർ സ്വദേശിയായ എം കെ സുരേന്ദ്രബാബു കൊടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിനെതിരെ നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതിയുടെ പരാമർശം എന്നത്.
കൂടാതെ ജഡ്ജിമാരുടെ പാനൽ നൽകിയ ശുപാർശ ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന സർക്കാരിന് കൈമാറി. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താനുളള തീരുമാനം കടുത്ത പ്രതിഷേധത്തെത്തുടർന്ന് സർക്കാർ ഈയ്യിടെ മരവിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ 56 വയസാണ് ഹൈക്കോടതിയിലെ ജീവനക്കാരുടെ പെൻഷൻ പ്രായം എന്നത്. ഇത് 58 ആക്കണമെന്നാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് തന്നെ.
https://www.facebook.com/Malayalivartha























