മദ്യനിര്‍മ്മാണ കമ്പനികള്‍ സര്‍ക്കാരിന് നല്കി കൊണ്ടിരുന്ന അഞ്ച് ശതമാനം നികുതി മദ്യപാനികളില്‍ നിന്നും പിടിക്കുന്നതിന് ജനവരി മൂന്നു മുതല്‍ തുടക്കമാകും
മദ്യം റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യണമെന്നാവശ്യം.
മദ്യനിര്‍മ്മാണ കമ്പനികളുടെ കടുത്ത സമര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ മദ്യത്തിന് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.. ജനപ്രിയ മദ്യം വിതരണം ചെയ്യാത്തതിനാല്‍ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്ന ബീവറേജസ് കോര്‍പ്പറേഷനെ രക്ഷിക്കുന്നതിന് വേണ്ടി ഒടുവില്‍ സര്‍ക്കാര്‍ വിറ്റുവരവ് നികുതി കുറച്ചു കൊടുത്തു. വിറ്റുവരവ് നികുതിയായ അഞ്ച് ശതമാനമാണ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ കുറച്ചു കൊടുത്തിരിക്കുന്നത്. ആ ഇനത്തില്‍ സര്‍ക്കാരിന് വര്‍ഷം നൂറ്റി എഴുപത് കോടി രൂപയാണ് നഷ്ടം വരുന്നത്. അതൊഴിവാക്കാനായി വില്പന നികുതിയില്‍ അഞ്ച് ശതമാനം വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അതായത് നികുതിയുടെ ഭാരം കമ്പനികളില്‍ നിന്നും എടുത്ത് മദ്യ ഉപോഭാക്താക്കളുടെ തലയ്ക്ക് വെച്ചു കൊടുത്തു. ഇടതു സര്‍ക്കാരിന്റെ സാമ്പത്തിക വൈദഗ്ദ്ധ്യത്തെ കുറിച്ച് പ്രശംസിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മദ്യനിര്‍മ്മാണ കമ്പനികള്‍ സര്‍ക്കാരിന് നല്കി കൊണ്ടിരുന്ന അഞ്ച് ശതമാനം നികുതി മദ്യപാനികളില്‍ നിന്നും പിടിക്കുന്നതിന് ജനവരി മൂന്നു മുതല്‍ തുടക്കമാകും. നടപ്പ് നിയമസഭ സമ്മേളനത്തില്‍ അബ്കാരി നിയമ ഭേദഗതിയിലൂടെ മാത്രമേ വിറ്റുവരവ് നികുതി ഒഴിവാക്കി വില്പന നികുതി വര്‍ദ്ധിപ്പിക്കുന്ന പരിഷ്‌കാരം കൊണ്ടു വരാന്‍ കഴിയുകയുള്ളൂ.
നിലവില്‍ കമ്പനികളുടെ നിസ്സഹകരണം കാരണം നല്ല മദ്യവും വിലകുറഞ്ഞ മദ്യവും കിട്ടാനില്ലാത്ത സാഹചര്യമാണ്.
മാസങ്ങളായി സര്‍ക്കാര്‍ ബെവ്‌കോയില്‍ നിന്നും ബാറുകളില്‍ നിന്നും ആവശ്യത്തിന് മദ്യം കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. സ്പിരിറ്റിന്റെ വില കൂടുന്നതിനനുസരിച്ച് മദ്യത്തിന് വിലകൂട്ടാത്തതിനാല്‍ കമ്പനികള്‍ മദ്യവിതരണം നിറുത്തിയിരിക്കുകയായിരുന്നു.. കേവലം പത്ത് രൂപയാണ് സ്പിരിറ്റിന് വില കൂടിയിരിക്കുന്നത്. സ്പിരിറ്റിന്റെ വിലകൂടുന്നതിനനുസരിച്ച് മദ്യത്തിന്റെ വില കൂട്ടാത്തതിനാലാണ് കമ്പനികള്‍ മദ്യവിതരണം നിറുത്തിയിരുന്നത്. മദ്യത്തിന് വിലകൂട്ടുകയോ വിറ്റുവരവ് നികുതി ഒഴിനാക്കണമെന്നോ ആണ് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്. കമ്പനികളെ സഹായിക്കുന്നതിന് വേണ്ടിയാണ് മാസങ്ങളായി മദ്യവിതരണം കുറച്ചത്. ഒരു ലിറ്റര്‍ സ്പിരിറ്റില്‍ നിന്ന് മൂന്ന് ലിറ്റര്‍ മദ്യമാണ് ഉല്പാദിപ്പിക്കുന്നത്. മദ്യ ഉല്പാദകര്‍ക്ക് കിട്ടുന്നതിന്റെ മൂന്നിരട്ടി തുകയാണ് സര്‍ക്കാര്‍ വിവിധ നികുതികളിലൂടെ ഈടാക്കുന്നത്. സ്പിരിറ്റിന്റെ വില പരിഗണിച്ച് വില ക്രമീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ വിറ്റുവരവ് ഒഴിവാക്കി വില്പന നികുതി വര്‍ദ്ധിപ്പിക്കുമ്പോള്‍ മദ്യം വാങ്ങുന്നവരെയാണ് പ്രത്യക്ഷത്തില്‍ ബാധിക്കുന്നത്.
അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ ഡിസ്റ്റിലറികളുടെ വരുമാനം 10 ശതമാനമെങ്കിലും ഉയരുമൊണ് കണക്ക്. ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 212 ശതമാനം നികുതി ഈടാക്കുമ്പോള്‍ ബിയറിന്റെ നികുതി 102 ശതമാനമാണ്. വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റെ നികുതി എന്‍പത് ശതമാനമായിരുു.കോവിഡ് പ്രശ്‌നത്തെ തുടര്‍് വീണ്ടും നികുതി വര്‍ദ്ധിപ്പിക്കുയായിരുു. ഇപ്പോള്‍ 230 ശതമാനമാണ് ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ നികുതി .
ജനുവരി വരെ കമ്പനികള്‍ക്ക് നിലവിലുള്ള വ്യവസ്ഥയില്‍ തുടരാം. അബ്കാരി ഭേദഗതി ച'ം നിലവില്‍ വാല് വിലയില്‍ മാറ്റമുണ്ടാകും. ഇരുൂറ് രൂപയ്ക്ക് താഴെയുള്ള റംമിന് വിലകൂ'ണ്ടായൊണ് തീരുമാനം. എാല്‍ വിലകളെല്ലാം അഞ്ചിന്റെയും പത്തിന്റെയും ഗുണിതങ്ങളായി ഏകീകരിക്കുമെ നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുതെ് അറിയുു. നാളെ മുതല്‍ ജനപ്രിയ മദ്യബ്രാന്‍ഡുകള്‍ ഔ'്‌ലെറ്റുകള്‍ വഴി എത്തുമെ പ്രതീക്ഷയ്ക്കുകയാണ്.
https://www.facebook.com/Malayalivartha























