വീണ്ടും ഖജനാവിൽ നിന്ന് 8 കോടി', എക്സൈസ് - പൊലീസ് സേനകൾക്കായി 130 ലധികം ബൊലേറോ വാങ്ങാൻ കോടികൾ ഇറക്കും, സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോൾ വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

സിപിഎം പുതിയ കാലത്തിന്റെ ആഡംബരങ്ങളില്‍ ഭ്രമിച്ച പാര്‍ട്ടിയായി മാറിയിരിക്കുന്നെന്നാണ് ആരോപണം. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ ആറ് ആഡംബര കാറുകളാണ് മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ വാങ്ങിയത്. അതില്‍ ഏറ്റവും വില കൂടിയത് സിപിഎം നേതാവ് പി.ജയരാജനും സര്‍ക്കാര്‍ അനുവദിച്ചു കൊടുത്ത് വലിയ വാർത്തയായിരുന്നു.
എല്ലാ ഘടക കക്ഷികളിലും പെട്ട മന്ത്രിമാര്‍ക്ക് ഓരോ വാഹനം വാങ്ങി സര്‍ക്കാര്‍ നല്കിയിട്ടുണ്ട്. മന്ത്രസഭയുമായി ബന്ധമില്ലാത്ത ചീഫ് വിപ്പിനും വാങ്ങി കെടുത്തത് മുപ്പത്തിമൂന്ന് ലക്ഷം രൂപയുടെ കാര്‍. ഇപ്പോൾ ഇതാ അടുത്ത എത്തിയിരിക്കുകയാണ്.എക്സൈസ് - പൊലീസ് സേനകൾക്കായി 130 ലധികം ബൊലേറോ വാങ്ങാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം എടുത്തിരിക്കുകയാണ്.
പൊലീസ് സ്റ്റേഷനുകൾക്കായി 8,26,74,270 രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുക. ഫിംഗർപ്രിന്റ് ബ്യൂറോയിക്കായി മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങാൻ 1,87,01,820 രൂപ അനുവദിച്ചു. അതേ വിഭാഗത്തിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രമേ വാഹനം വാങ്ങാവൂ എന്ന വ്യവസ്ഥയുമുണ്ട്. എക്സൈസ് വകുപ്പിന് 2,13,27,170 രൂപയ്ക്ക് 23 മഹീന്ദ്ര നിയോ വാഹനങ്ങൾ വാങ്ങാനും അനുമതി നൽകിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈ അവസ്ഥയിൽ ഇതെല്ലാം ഇത്ര അത്യാവശ്യമാണോ? അതോ അത്യവശ്യമുള്ളതാക്കിയെടുത്തതാണോ..അല്ല സംശയം കൊണ്ട് ചോദിക്കുവ.ഈ വകുകുപ്പുകൾ നേരത്തെ ഉള്ളതല്ലേ..അത്യവശ്യയത്തിന് ഉപയോഗിക്കത്തക്കം വാഹനങ്ങൾ തരക്കേടില്ലാതെ കാണില്ലേ...പറഞ്ഞിട്ട് എന്ത് കാര്യം മന്ത്രിസഭാ യോഗത്തിൽ തീരുമാനം അംഗീകരിച്ചല്ലേ പറ്റൂ..
ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് 35 ലക്ഷം രൂപയുടെ കാർ വാങ്ങാനുള്ള തീരുമാനം വൻ വിമർനങ്ങൾക്കാണ് വഴിവെച്ചത്. 35 ലക്ഷം ചിലവിൽ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാനാണ് സർക്കാർ അനുവാദം നൽകിയത്.ഈ മാസം പതിനേഴാം തീയതി ഇതുമായി സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു.
വ്യവസായ മന്ത്രി കൂടെ ഉൾപ്പെട്ട യോഗത്തിലാണ് കാർ വാങ്ങിക്കാനുള്ള തീരുമാനത്തിലെത്തിയത്. ശേഷം ക്യാബിനറ്റ് യോഗത്തിൽ ഈ ഒരു തീരുമാനത്തിലെത്തുകയായിരുന്നു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പുതിയ കാറുകൾ വാങ്ങിക്കുന്നത് വിലക്കേർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ നാലിന് ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു.
മാത്രമല്ല നവംബർ 9 തീയതി ധനം വകുപ്പും സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു . ഇതൊക്കെ നിലനിൽക്കവേയാണ് പി.ജയരാജന് കാർ വാങ്ങാൻ 35 ലക്ഷം രൂപ അനുവദിച്ചു എന്ന പ്രഖ്യാപനം പുറത്തുവരുന്നത്. എന്തായായാലും സാമ്പത്തിക പ്രതിസന്ധിയായാലും ധൂർത്ത് ഒട്ടും കുറയ്ക്കില്ല. ഈ പോക്ക് പോയാൽ സംസ്ഥാനത്തിന്റെ സാമ്പത്തികം വട്ട പൂജ്യമാകും.
https://www.facebook.com/Malayalivartha























