സർവകലാശാലകൾ ഇനി ഒറ്റ കുടക്കീഴിൽ... പിണറായിയെ വെട്ടി മോദി... ഓർഡിനൻസ് ഇറക്കിയത് വെറുതെയായി

ഓര്‍ഡിനന്‍സിന് പകരം സഭാസമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങനെയായാലും കാര്യം നടക്കില്ല എന്ന് തന്നെയാണ് കരുതേണ്ടത്. ഓർഡിനൻസ് ആയാലും ബിൽ ആയാലും ഒപ്പിടില്ലെന്നാണ് ഗവർണറുടെ നിലപാട്. തന്നെ മാത്രം ലക്ഷ്യമിട്ടുള്ള നിയമനിർമാണം ആണെങ്കിൽ രാഷ്ട്രപതിയ്ക്ക് അയക്കുമെന്നും ഗവർണർ വ്യകത്മാക്കിയിരുന്നു. സംസ്ഥാനത്തെ 14 സർവ്വകാലാശാലകളിൽ ഗവർണ്ണർ ചാൻസലറായിരിക്കും എന്ന സർവ്വകാലാശാല നിയമത്തിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തിരുന്നത്.
ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഡിസംബർ അഞ്ചിനുതന്നെ പരിഗണിച്ചേക്കും. ഒറ്റ ബിൽ ആയാകും അവതരിപ്പിക്കുക; 9 സർവകലാശാലകളുടെ ബിൽ ഇംഗ്ലിഷിലും 5 സർവകലാശാലകളുടേതു മലയാളത്തിലുമായിരിക്കും. നിയമസഭയുടെ ആദ്യ ദിവസത്തെ കാര്യപരിപാടി സ്പീക്കറാണ് തീരുമാനിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലേത് കാര്യോപദേശക സമിതിയും.
കേരള, കാലിക്കറ്റ്, കണ്ണൂര്‍, എംജി, സംസ്‌കൃതം സര്‍വ്വകലാശാലകളില്‍ ഒരു ചാന്‍സിലര്‍ക്ക് ചുമതല നല്‍കും. കുസാറ്റ്, സാങ്കേതിക സര്‍വ്വകലാശാല, ഡിജിറ്റല്‍ സര്‍വ്വകലാശാല എന്നിവയില്‍ മറ്റൊരാള്‍ക്ക് ചുമതല. ആരോഗ്യ സര്‍വ്വകലാശാലയിലും, ഫിഷറീസ് സര്‍വ്വകലാശാലയിലും പ്രത്യേകം ചാന്‍സിലര്‍മാര്‍ ഇതായിരുന്നു ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിട്ടിരുന്നത്.
കേന്ദ്ര, സംസ്ഥാന ഉടമസ്ഥതയിലുള്ള സർവകലാശാലകളുടെ ചാൻസലർ സ്ഥാനം രാഷ്ട്രപതിക്കും ഗവർണർക്കും ആയിരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി യുജിസി നിയമഭേദഗതി കൊണ്ടുവരുന്നത് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന ഇത്തരമൊരു ഭേദഗതി പ്രാബല്യത്തിലായാൽ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു പുറത്താക്കുന്ന ബിൽ അപ്രസക്തമാകും.
https://www.facebook.com/Malayalivartha

























